അതിർത്തിയെ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല മഗഥയുടെ അയൽ രാജ്യമായ അനന്തപുരിയുമായി അതിർത്തിയിൽ ചില പ്രശ്നങ്ങൾ നില നിന്നിരുന്നു. അത് കൊണ്ട് തന്നെ വീട്ടിൽ ഒറ്റക്ക് കഴിയുന്ന വയസുള്ള മകനെയും ഭാര്യയെയും ഓർത്ത് രുദ്രന് എപ്പോഴും ആവലാതിയുണ്ടായിരുന്നു.
ഒരു കത്തി കയ്യിൽ കൊടുത്തിട്ടുണ്ടെങ്കിലും അവൾക്ക് ആയുധങ്ങളോട് കമ്പമില്ല. നിങ്ങളില്ലെങ്കിലും തന്നെയും മകനെയും വിഷ്ണു ഭഗവാൻ രക്ഷിച്ചോളും എന്ന് അവൾ പറയും. ശിവനെക്കാൾ കൂടുതൽ വിഷ്ണുവിനോട് ഭക്തിയുള്ള അവൾ രുദ്രനെ അങ്ങനെ പറഞ്ഞു കളിയാക്കും.
ഒഴിവു സമയങ്ങളിൽ രുദ്രനും സുമിത്രയും ചേർന്ന് അവരുടെ കുടിലിനു ചുറ്റും പല വിത്ത്കളും ഞാറുകളും നട്ടു. സുമിത്ര രുദ്രനില്ലാത്തപ്പോഴും അത് പരിപാലിച്ചു നട്ടു വളർത്തി.
അങ്ങനെയിരിക്കെയാണ് പരിക്കറ്റ് ഒരു പയ്യൻ അവരുടെ വളപ്പിൽ ബോധക്ഷയം വന്ന് പൊരി വെയിലത്ത് വീണത്. മകഥയിലെ ഗോത്രങ്ങൾ തമ്മിലുണ്ടായിരുന്ന ഒരു ആഭ്യന്തരയുദ്ധത്തിൽ പരിക്കറ്റ് രക്ഷപെട്ട ഒരുതനായിരുന്നു അത്. പൊക്കം കുറഞ്ഞു മെലിഞ്ഞ അവനെ സുമിത്ര അവളുടെ കുടിലിൽ കിടത്തി, മകനും അവളും രുദ്രൻ വരുന്നത് വരെ അവനെ പരിചരിച്ചു,
ബോധം വന്നപ്പോൾ പിടഞ്ഞെഴുന്നേറ്റ അവനെ ചോലയിൽ കുളികഴിഞ്ഞു ഈറൻ മാറാതെ വന്ന സുമിത്ര എല്ലൊട്ടിയ നെഞ്ചിൽ കയ്യമർത്തി അവിടെ തന്നെ കിടത്തി.
” പേടിക്കണ്ട എന്റെ ഭർത്താവ് ഒരു യോദ്ധവാണ്. നാളെ കാലത്ത് വരും.. ഇവിടെ ആരും വന്നു കൊണ്ട് പോവാൻ അദ്ദേഹം സമ്മതിക്കില്ല. പുറത്ത് കണ്ടില്ലേ മഗഥൻ സൈന്യത്തിന്റെ കൊടി “.

കൊള്ളാം ഭാഷ ഒന്ന് കൂടി മയപ്പെടുത്തി എഴുതേ പേജ് കൂട്ടി
Sure
മഹാറാണി അഞ്ജലി എന്നൊരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിച്ചു അഭിപ്രായം പറയൂ
Ohhh pannanam sumithraye