രാജേഷ് ഈ കള്ളങ്ങൾ കേട്ട് തരിച്ചുനിന്നു. സ്മിതയുടെ തന്ത്രപരമായ നീക്കം അവനെ അത്ഭുതപ്പെടുത്തി. തന്നെ ഒരു ‘ലഹരിക്ക് അടിമയായ അക്രമി’യായി മുദ്രകുത്താനാണ് അവൾ ശ്രമിക്കുന്നത് എന്ന് അവന് അപ്പോൾ ഉറപ്പായി.
രാജേഷിന്റെ കൈകൾ ദേഷ്യം കൊണ്ട് വിറച്ചു.
അവന്റെ നോട്ടം സ്മിതയുടെ മുഖത്ത് തറച്ചു നിന്നു.
സ്മിതയാകട്ടെ, തന്റെ അച്ഛന്റെയും അമ്മയുടെയും പിന്നിൽ ഒളിഞ്ഞുനിന്ന് രാജേഷിനെ നോക്കി. അവൾ ഒരു ക്രൂരമായ ചിരി ചിരിച്ചു. ആ ചിരിയിൽ “നീ എന്ത് ചെയ്താലും ആരും വിശ്വസിക്കില്ല” എന്നൊരു വെല്ലുവിളി ഉണ്ടായിരുന്നു.
“എനിക്ക് സ്മിതയോട് തനിച്ച് സംസാരിക്കണം,” രാജേഷ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
താര പതുക്കെ സ്മിതയുടെ അടുത്ത് വന്ന് അവളുടെ കയ്യിൽ പിടിച്ചു.
അവളുടെ ശരീരത്തിൽ നിന്ന് അപ്പോഴും തന്റെ മകന്റെ ആ വന്യമായ ഗന്ധം മാഞ്ഞുപോയിട്ടില്ല എന്ന് താരയ്ക്ക് മനസ്സിലായി.
“എന്തായാലും രാജേഷിന്റെ ഭാഗത്തുനിന്ന് എന്താണ് ഇങ്ങനെ ഉണ്ടായത് എന്ന് എനിക്കറിയില്ല. നിങ്ങൾ ഒരുമിച്ച് പഠിക്കുന്ന കുട്ടികളല്ലേ? അങ്ങോട്ട് മാറിനിന്ന് നിങ്ങൾ സംസാരിച്ചു പ്രശ്നങ്ങൾ തീർക്ക്…,” താര അവളെ മുറിയുടെ ഉള്ളിലേക്ക് കൊണ്ടുപോയി കട്ടിലിൽ ഇരുത്തി.
പുറകെ രാജേഷ് വരുന്നുണ്ടായിരുന്നു.
താര മകന്റെ അടുത്തേക്ക് നീങ്ങി അവന്റെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു:
“എടാ… എന്താണ് പ്രശ്നം എന്ന് എനിക്കറിയില്ല. സൂത്രത്തിൽ എന്തെങ്കിലും പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു പറഞ്ഞുവിടാൻ നോക്ക്. നിനക്ക് അതിന് കഴിയും.”
താര മകനെ ആത്മവിശ്വാസത്തോടെ മുറിയിലേക്ക് കയറ്റിവിട്ടു.
