“… മൂട്ടിൽ വെയിൽ അടിക്കും വരെ ഉറങ്ങിക്കോ വീട്ടിലെ കാര്യങ്ങൾ ഒന്നും അറിയണ്ടല്ലോ…”
“… ഏതോ ഒരു പെണ്ണ് ഇട്ടിട്ട് പോയെന്ന് പറഞ്ഞ് കുടിച്ച് കൂത്താടി നടക്ക. എന്തിനാടാ ഇങ്ങനെ നാടിനും വീടിനും ഉപകാരം ഇല്ലാതെ ജീവിക്കുന്നെ…” അമ്മയുടെ വാക്കുകൾ എന്നെ കൂടുതൽ മുറിവേൽപ്പിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി.
“… തന്ത ചത്തപ്പോഴേ കൂടെ പോകാൻ ഉള്ളതായിരുന്നു. ഇങ്ങനെ ഒക്കെ ആവും എന്ന് അറിഞ്ഞിരുന്നെങ്കിൽ നിന്നെ ഇത്ര വളർത്തി വലുതാക്കില്ലായിരുന്നു. പറ്റുമെങ്കിൽ എനിക്ക് കുറച്ചു വിഷം വാങ്ങി താ ഇങ്ങനെ കിടന്ന് നരകിക്കുന്നതിലും ബേധം അതാ…”
ഒരിക്കലും അമ്മയുടെ കണ്ണുകൾ നനയരുതെന്ന് ആഗ്രഹിച്ച ഞാൻ തന്നെ ആ കണ്ണുകൾ നിറച്ചു. എനിക്ക് എന്നോട് തന്നെ വെറുപ്പും അറപ്പും തോന്നി. അമ്മ പറഞ്ഞത് ശെരിയ ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നത. ഞാൻ മരിച്ചാൽ കുറച്ചു പേരെങ്കിലും സന്തോഷിക്കുമെങ്കിൽ അതല്ലേ നല്ലത്. ബെഡിന്റെ സൈഡിലെ ടേബിളിൽ ഉണ്ടായിരുന്ന ബ്ലൈഡ് എടുത്ത് ബെഡിൽ നേരെ ഇരുന്നു.
എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കാം എന്ന തീരുമാത്തോടെ കൈയിലെ ഞരമ്പിലേക്ക് ബ്ലൈഡ് വെച്ചു. പെട്ടെന്ന് മുറിയിലെ വാതിൽ തള്ളിതുറന്ന് വലിയൊരു പ്രകാശം എന്റെ മുഖത്തേക്ക് അടിച്ചു. വാതിലിൽ ഒരു കറുത്ത രൂപം ആരാണെന്ന് മനസ്സിലാവുന്നില്ല. പതിയെ ആ രൂപം എനിക്ക് അരികിലേക്ക് വന്നു. ഇരുട്ടിൽ നിന്നും ആ രൂപം എനിക്ക് മുന്നിൽ തെളിഞ്ഞു വന്നു അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു.
