“…സ്വർണം കൊണ്ട് ഉണ്ടാക്കിയത് ഒന്നും അല്ലല്ലോ. ഒരു വർഷത്തിൽ കുറഞ്ഞത് 5 തവണ വർക്ഷോപ്പിലാ. ആ തകരപാട്ട വിറ്റ് ഒഴിവാക്കാൻപെട്ട പാട് എനിക്ക് അറിയാം…”
“… നീ തന്നെ ആണോ ഇത് പറയുന്നേ 🥺. ഒരുകാലത്ത് ആ വണ്ടിയുടെ പുറത്ത് നിന്നും നീ ഇറങ്ങില്ലായിരുന്നു. കോളേജിൽ ബൈക്ക് ആദ്യമായി കൊണ്ട് പോയപ്പോ നിന്റെ മുഖത്ത് ഉണ്ടായിരുന്ന സന്തോഷം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. അച്ഛന്റെ ആത്മാവ് നിന്നോട് എങ്ങനെയാട പൊറുക്കുന്നെ…”
“… ഒന്ന് നിർത്തുണ്ടോ പഴയ പുരാണവും അച്ഛന്റെ ആത്മാവും. എനിക്ക് തോന്നി അതുകൊണ്ട് ബൈക്ക് വിറ്റു അത്രതന്നെ…” അത്രയും പറഞ്ഞ് ഞാൻ മുറിയിൽ കയറി വാതിൽ അടച്ചു.ഇടുപ്പിലായി കരുതിയിരുന്ന കുപ്പി എടുത്ത് മട മടാന്ന് കുടിച്ചു. ഇപ്പൊ കുടിക്കാതെ മനസമാധാനമായിട്ട് ഉറങ്ങാൻ പറ്റില്ല എന്ന അവസ്ഥയായി. സോബോധത്തിൽ ഇരിക്കുമ്പോൾ ഓരോ ചിന്തകളും ഓർമകളും എന്നെ വേട്ടയാടും ഇതാവുമ്പോൾ ഒന്നും അറിയാതെ ഉറങ്ങാമല്ലോ. പതിവുപോലെ പിറ്റേന്ന് രാവിലെ എഴുനേറ്റ് കാപ്പി കുടിക്കാനായി ടേബിളിൽ ചെന്നിരുന്നു. ഒരുപാട് നേരം ഇരുന്നിട്ടും കാപ്പി വന്നില്ല.
“… ഇവിടെ കഴിക്കാൻ ഒന്നും ഉണ്ടാക്കിയില്ലേ…” അടുക്കളയിലേക്ക് നോക്കി ഞാൻ ശബ്ദത്തിൽ ചോദിച്ചു എന്നാൽ ഉത്തരം ഒന്നും വന്നില്ല.
“…ഇവിടെ ആരും ഇല്ലേ അതോ എല്ലാരും ചത്തോ 😡…”
വീണ്ടും ഉച്ചത്തിൽ ചോദിച്ചിട്ടും ഉത്തരം ഒന്നും വരാത്തതിനാൽ ഞാൻ അടുക്കളയിലേക്ക് ചെന്നു. അമ്മ അവിടെ എന്തോ പാചകം ചെയ്യുന്നുണ്ട്.
