“… വന്ന് വന്ന് വീട്ടിൽ നിന്ന് വരെ കക്കാൻ തുടങ്ങി. നാളെ ഞാൻ ഉറങ്ങി കിടക്കുമ്പോൾ കാശിനുവേണ്ടി എന്നെ കൊല്ലില്ല എന്ന് എന്താ ഉറപ്പ്…”
“…ഓ രാവിലെ തന്നെ. നിങ്ങൾ ഇങ്ങനെ അലറി വിളിച്ചു നാട്ടുകാരെ കൂടി അറിയിക്കാതെ ഇരിക്ക്…”
“…അറിയട്ടെ എല്ലാരും അറിയട്ടെ. ഇങ്ങനെ ഒരു സമദ്രോഹിയെ ആണെല്ലോ ഞാൻ ഇത്രയും നാൾ വളർത്തിയത്…” കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അമ്മ എന്തൊക്കെയോ പുലമ്പി.
“… നിങ്ങൾ ഒന്ന് അടങ്ങ്. ഞാൻ വേറെ വള വാങ്ങി തരാം…” അമ്മയുടെ വാ അടക്കാൻ ഞാൻ ഓരോന്ന് പറഞ്ഞു.
“… നീ എവിടെന്നു വാങ്ങുന്ന പറയുന്നേ. ഒരു വേലയും കൂലിയും ഇല്ലാത്ത നീ ഇത് എവിടെന്നു കൊണ്ട് വരും…” അമ്മ പിന്നെയും എന്നെ കുറ്റപ്പെടുത്തി. ഇനി ഇവിടെ നിന്നാൽ ശെരി ആവില്ലന്ന് മനസിലായതോടെ പതിയെ സ്ഥലം കാലിയാക്കി.
അന്നത്തെ ദിവസവും വേണ്ടുവോളം കുടിച്ചു ബാക്കി ഒരു കുപ്പിവാങ്ങി വീട്ടിലേക്ക് എത്തി. വള വിറ്റ പൈസ തീരുന്നത് വരെ കുടിച്ചു. ഇപ്പൊ കൈയിലെ പൈസ പൂർണമായും തീർന്നു. കടം ചോദിക്കാവുന്നവോരോട് എല്ലാം ചോദിച്ചു. ആദ്യം ഒക്കെ ചിരിച്ച മുഖത്തോടെ തന്നവർ പിന്നെ കണ്ടാൽ മൈൻഡ് ചെയ്യാത്ത അവസ്ഥ ആയി. ഇനി എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല രണ്ടെണ്ണം അടിക്കാഞ്ഞിട്ട് കൈ വിറച്ചു തുടങ്ങി. ആരെ കൊന്നിട്ടായാലും കുപ്പി വാങ്ങിയേ പറ്റു. എന്ത് ചെയ്യും എന്ന് തലങ്ങും വിലങ്ങും ആലോചിച്ചു അവസാനം ഒരു മുഖം മനസ്സിൽ തെളിഞ്ഞു വന്നു മാമൻ. പിന്നെ ഒന്നും ചിന്തിച്ചില്ല നേരെ വർക്ഷോപ്പിലേക്ക് വിട്ടു.
