“…ടാ മിണ്ടാതിരിക്കട. വയറ്റിക്കണ്ണിയോട് ആണോടാ ദേഷ്യപെടുന്നേ…” ദേവന്റെ കൈയിൽ അടിച്ചുകൊണ്ട് ദേവന്റെ അമ്മ അവനെ ശാസിച്ചു.
“… എന്നാ മോൾ ഇത് കഴിക്ക്. ഇത് എണ്ണയിൽ ഉണ്ടാക്കിയത് അല്ല…” അതിൽ എണ്ണ ഉപയോഗിക്കാത്ത ഒരു പലഹാരം എടുത്ത് അമ്മ ദേവുവിന്റെ വായിലേക്ക് വയ്ക്കാൻ തുനിഞ്ഞു.
“… എനിക്ക് വേണ്ടെന്ന് അല്ലെ പറഞ്ഞത്…” അവളുടെ വായിൽ വെച്ചതും ദേവു അനിഷ്ടത്തോടെ അത് തട്ടി എറിഞ്ഞു.
“…ടി 😡…” ദേവുവിന്റെ അഹമതി കണ്ടതും ചാടി എഴുനേറ്റ് അവളെ തല്ലാനായി ദേവൻ കൈ ഓങ്ങി.
“… ദേവ…” അച്ഛന്റെ കടുപ്പിച്ചുള്ള വിളിയിൽ പാതി ഉയർത്തിയ കൈ സ്വന്തം തുടയിൽ ഇടിച്ച് അവന്റെ അരിശം തീർത്തു.
“…അമ്മേ ഇവൾ നമുക്ക് ഒപ്പം വരുന്നില്ല എന്നല്ലേ പറഞ്ഞത്. പിന്നെ എന്തിനാ നമ്മൾ ഇവിടെ നിക്കുന്നെ വാ ഇറങ്ങാം…” ദേവന്റെ മുഴുവൻ ദേഷ്യവും അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.
“… പൊയ്ക്കൊ. പോകുമ്പോൾ ഈ പലഹാരങ്ങളും എടുത്തോ…” അത്രയും പറഞ്ഞ് ദേവു തിരികെ മുറിയിലേക്ക് പോയി.
“… എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ …” എല്ലാരോടും തല നിവർത്തി തന്റേടത്തോടെ സംസാരിക്കാറുള്ള മംഗലത്ത് തറവാടിലെ ശ്രീധരന് അവരെ ഒന്ന് നോക്കാൻ പോലും കഴിയാതെ യാത്ര പറയേണ്ടി വന്നു.
ഏറെ വിഷമത്തോടെ സ്വന്തം മക്കളോട് ഒന്ന് യാത്രപോലും പറയാൻ കഴിയാതെ കൊണ്ടുവന്ന പലഹാരങ്ങളുമായി അവർ ആ വീട്ടിൽ നിന്നും ഇറങ്ങി. കാർ ആ വലിയ വീടിന്റെ ഗേറ്റ് കടക്കുന്നത് മുറിയിലെ ജനാല വഴി നിറക്കണ്ണുകളോടെ ദേവു നോക്കി കണ്ടു.
