രമ്യയുടെ കൂടെ വന്ന രാഹുൽ പതുക്കെ അജിതയുടെ അരികിൽ ഇരുന്നു. അവൻ അവളുടെ താടിക്ക് പിടിച്ചു ആ മുഖം ഉയർത്തി.
രാഹുൽ: “അജി… നിനക്ക് നിന്റെ കുടുംബം രക്ഷിക്കണോ? നിന്റെ ജീവിതം തെരുവിലാകരുത് എന്നുണ്ടോ? എങ്കിൽ രമ്യ പറയുന്നത് നീ അനുസരിക്കണം. അവൾ വിചാരിച്ചാൽ മാത്രമേ നിനക്കിനി ആ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാൻ കഴിയൂ.”
അജിത ആകെ തളർന്ന്, നനഞ്ഞ കണ്ണുകളോടെ രമ്യയെ നോക്കി നിൽക്കുകയാണ്.
രമ്യ കയ്യിലിരുന്ന ഫോൺ ബെഡിലേക്ക് അലക്ഷ്യമായി എറിഞ്ഞു. ആ നിശബ്ദതയിൽ ആ ഫോൺ ബെഡിൽ വന്നു വീണ ശബ്ദം പോലും അജിതയെ ഒന്ന് ഞെട്ടിച്ചു. മുറിയിലെ വായുവിനുപോലും ഒരു പ്രത്യേക തണുപ്പ് പടർന്നതുപോലെ.
രമ്യ റടേബിളില് ഇരുന്ന വിസ്കി എടുത്ത് ഒരു പേഗ് ഒഴിച്ച് നീറ്റ് ആയിട്ട് ഇറക്കി, എന്നിട്ട് അവിടെ ഇരുന്ന ഒരു നീല ചടയൻ നിറച്ച പകുതി കത്തി അമരണ ജോയിന്റ് എടുത്ത് കത്തിച്ച് നീട്ടി 3 ഡ്രഗ് എടുത്തു. അജിത തറയിൽ വീണുകിടന്ന് ഏങ്ങിക്കരയുകയാണ്. അവൾ രമ്യയുടെ കാലുകളിൽ മുറുക്കിപ്പിടിച്ചു. രമ്യ അവളെ താഡിക്ക് പിടിച്ച് എഴുന്നേല്പിച്ചു, എന്നിട്ട് ജോയിന്റ് എടുത്ത പുകയോടെ അവളുടെ മുഖത്തേക്ക് ഊതി.
അജി ആ പുക ആഗ്രഹമില്ലാഞ്ഞിട്ടും ശ്വസിച്ച് കൊണ്ട് രമ്യയുടെ കണ്ണുകളില് നോക്കി പറഞ്ഞു. “രമ്യ… പ്ലീസ്… എന്റെ ലൈഫ് നീ നശിപ്പിക്കരുത്,” അജിതയുടെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു. “നീ പറയുന്നതൊക്കെ ഞാൻ ചെയ്യാം… നിന്റെ കാലു പിടിക്കാം. പക്ഷേ… പക്ഷേ ഇത് ഏട്ടൻ അറിയരുത്. പ്ലീസ് രമ്യ, അപേക്ഷയാണ്…”
