പെട്ടെന്ന്, അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തു. അപരിചിതമായ നമ്പറിൽ നിന്നൊരു സന്ദേശം.
”ആ സുതാര്യമായ ചില്ലുകൾ നിന്നെ പുറംലോകത്തുനിന്നും മറയ്ക്കുന്നില്ല നതാഷാ. ആ ആധുനിക തടവറയിൽ നീ എത്രമാത്രം ശ്വാസംമുട്ടുന്നുണ്ടെന്ന് ഞാൻ കാണുന്നുണ്ട്. പുറത്തേക്ക് നോക്കൂ… നിന്റെ രക്ഷകൻ ദൂരെയല്ല.”
നതാഷ ഞെട്ടിപ്പോയി. അവൾ വേഗത്തിൽ ഗ്ലാസ് വിൻഡോയിലൂടെ പുറത്തെ പൂന്തോട്ടത്തിലേക്ക് നോക്കി.
ദൂരെ സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ, മഴ നനഞ്ഞു നിൽക്കുന്ന ഒരു നിഴൽരൂപം അവൾ കണ്ടു.
ചില്ലിന് അപ്പുറം നിൽക്കുന്ന ആ രൂപം തന്റെ ഉള്ളിലെ ഏകാന്തതയെ വായിക്കുന്നുണ്ടെന്ന് അവൾ ഭീതിയോടെയും അതേസമയം ഒരു നിഗൂഢമായ ആവേശത്തോടെയും തിരിച്ചറിഞ്ഞു.
മാത്യു മുകളിൽ ഉറക്കത്തിലേക്ക് വീഴുമ്പോൾ, താഴെ നതാഷ ആ ചില്ലിന് അപ്പുറത്തെ ഇരുട്ടിലേക്ക് സാമിനെ തേടുകയായിരുന്നു..
പിറ്റേന്ന് പകൽ.
നഗരത്തിലെ പ്രമുഖ ഹോസ്പിറ്റലിൽനതാഷയുടെ ക്യാബിനിൽ എയർകണ്ടീഷണർ നിശബ്ദമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും അവൾക്ക് വല്ലാതെ ശ്വാസംമുട്ടുന്നത് പോലെ തോന്നി.
രാവിലെ മുതൽ രോഗികളുടെ തിരക്കായിരുന്നു.
ഓരോരുത്തർക്കും പറയാനുള്ളത് ദാമ്പത്യത്തിലെ തകർച്ചകളെക്കുറിച്ചും മനസ്സിന്റെ ആഴത്തിലുള്ള മുറിവുകളെക്കുറിച്ചുമാണ്.
മറ്റുള്ളവരുടെ സങ്കടങ്ങൾ കേട്ട് അവരെ ആശ്വസിപ്പിക്കുമ്പോഴും നതാഷയുടെ മനസ്സ് തലേദിവസം രാത്രി കേട്ട സാമിന്റെ ശബ്ദത്തിലായിരുന്നു.
അന്ന് ഉച്ചയ്ക്ക് ഒരു പേഷ്യന്റ് നതാഷയെ കാണാൻ എത്തി.
അയാൾക്ക് പറയേണ്ടിയിരുന്നത് തന്റെ ഭാര്യയുടെ അവിശ്വസ്തതയെക്കുറിച്ചായിരുന്നു. സംസാരിക്കുന്നതിനിടയിൽ അയാൾ പെട്ടെന്ന് നതാഷയുടെ നേരെ ആക്രോശിച്ചു.

Super duper Story 👍😍🔥 next part Still Waiting ✋
കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. അടുത്ത പാർട്ട് ഉടൻ ഉണ്ടാവും..
Super
കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.