മാത്യു: “അല്ല നതാഷാ, ഇത്രയും രാത്രിയിൽ നിന്നെത്തേടി വീട്ടിൽ വരാൻ മാത്രം അത്ര വലിയ പ്രശ്നം എന്തായിരുന്നു അയാൾക്ക്?!!
ആരാണത്? എന്താ അയാളുടെ പേര്?”
നതാഷ ഒന്ന് തറഞ്ഞുനിന്നു.
അവളുടെ ഉള്ളിൽ ആകെ പുകമറയായിരുന്നു.
പെട്ടെന്ന് അവളുടെ ഓർമ്മയിലേക്ക് ഓടിയെത്തിയത് രാത്രി മുഴുവൻ തന്റെ കൂടെയുണ്ടായിരുന്ന ആ പേരാണ്.
നതാഷ: (പതറിക്കൊണ്ട്) “സാം… സാം.. എന്നാണ് അയാളുടെ പേര്.”
ആ പേര് പറഞ്ഞ നിമിഷം നതാഷയ്ക്ക് തന്റെ ഹൃദയമിടിപ്പ് നിലച്ചതുപോലെ തോന്നി.
ഏറ്റവും വലിയ സത്യം ഒരു കള്ളമായി അവൾക്ക് പറയേണ്ടി വന്നു.
മാത്യു: (ഒന്നും അറിയാത്ത ഭാവത്തിൽ) “സാം… കൊള്ളാം. എന്താ അയാൾക്ക് അസുഖം?
ഒഴിവാക്കാൻ പറ്റാത്ത മാനസിക കേസ് ആയതു കൊണ്ടാണല്ലോ അയാൾ നിന്നെ കാണാൻ രാത്രി തന്നെ വന്നത്.എന്താ പ്രശ്നം അയാളുടെ…?”
നതാഷ: “അയാൾ… അയാൾ വല്ലാത്തൊരു മാനസികാവസ്ഥയിലാണ് മാത്യു….
അയാളുടെ ജീവിതത്തിൽ ആകെ സ്വന്തം എന്ന് പറയാനുള്ള കാമുകി അയാളെ ചതിച്ചു..
അവൾ മറ്റൊരാളുടെ കൂടെ പോയി.
അതിന്റെ വിരഹത്തിലാണ് അയാൾ.
ആരോടും മിണ്ടില്ല…ഒന്നും കഴിക്കില്ല.
ആകെ തകർന്നിരിക്കുകയാണ്.
എനിക്ക് അയാളെ കുറച്ചു കാലം മുതൽ കൗൺസിലിംഗ് കൊടുത്തു അറിയാവുന്നത് കൊണ്ട് എന്നോട് മാത്രമേ അയാൾക്ക് സംസാരിക്കാൻ കഴിയുന്നുള്ളൂ.
ഇന്നലെ രാത്രി അയാൾ ആകെ വയലന്റ് ആയി… എനിക്ക് അയാളോട് ഇങ്ങോട്ട് വരണ്ട എന്ന് പറയാതിരിക്കാൻ പറ്റിയില്ല.”
