നതാഷ ഒരു വലിയ നുണയുടെ തിരക്കഥ മെനയുകയായിരുന്നു. മാത്യു അത് കേട്ട് ഒരു നിഗൂഢമായ പുഞ്ചിരി തൂകി.
മാത്യു: “ഓ… അപ്പൊ വിരഹമാണല്ലേ അയാളുടെ അസുഖം?!!
കാമുകി ചതിച്ചതിന്റെ വേദന. കഷ്ടം തന്നെ!
എന്നിട്ട് ആ വിരഹം മാറ്റാൻ അയാൾക്ക് നീ ബിയറും കൊണ്ട് കൊടുത്തോ..?!!
നീയൊരു ഡോക്ടറല്ലേ നതാഷാ…
പേഷ്യന്റിനെ കൗൺസിലിംഗ് ചെയ്യുമ്പോൾ അവരെ മദ്യപിക്കാൻ അനുവദിക്കാമോ?!!”
നതാഷയുടെ മുഖം വിളറി. അവൾ പുതപ്പിനുള്ളിൽ വിരലുകൾ നഖം കൊണ്ട് അമർത്തി.
നതാഷ: “അത്… അയാൾക് വേണം എന്ന് വാശി ആയിരുന്നു… ആ ഫ്രിഡ്ജിൽ ഞാൻ വെള്ളം എടുക്കാൻ പോയപ്പോ അയാൾ അത് കണ്ടിരുന്നു….
അത് ഞാൻ ശ്രദ്ധിച്ചപ്പോഴേക്കും അയാൾ അത് കുടിച്ചു തുടങ്ങിയിരുന്നു.
ഞാൻ അയാളെ സമാധാനിപ്പിക്കാൻ നോക്കുകയായിരുന്നു മാത്യു.
അല്ലാതെ വേറെ ഒന്നുമില്ല.”
മാത്യു: “ആണല്ലേ…
തന്റെ കാമുകി തന്നെ ചതിച്ചു എന്ന് വിശ്വസിക്കാൻ കഴിയാത്ത ഒരു പാവം കാമുകൻ.
ആ ചതിയുടെ വേദന എത്ര വലുതാണെന്ന് അയാളുടെ കൂടെ രാത്രി ചിലവഴിച്ച നിനക്ക് ഇപ്പോൾ നന്നായി മനസ്സിലായിട്ടുണ്ടാകുമല്ലോ അല്ലേ?!!”
മാത്യുവിന്റെ ആ ചോദ്യത്തിൽ ഒരു ശരമുണ്ടായിരുന്നു.
നതാഷയ്ക്ക് ഒന്നും മറുപടി പറയാൻ കഴിഞ്ഞില്ല.
അയാൾ അവളെ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.
അവൾ കള്ളം പറയുകയാണെന്ന് മാത്യുവിന് ഉറപ്പായി.
പക്ഷേ ആ ഇരയെ ഉടനെ കൊല്ലാൻ അയാൾക്ക് ഭാവമില്ലായിരുന്നു.
