സാമിന്റെ വീടിന്റെ വാതിലിൽ തുടർച്ചയായ കൊട്ടുകൾ കേട്ടാണ് അയാൾ ഉണർന്നത്.
വാതിൽ തുറന്ന സാം കണ്ടത് തകർന്നു തരിപ്പണമായ നതാഷയെയാണ്.
അഴിഞ്ഞുലഞ്ഞ മുടിയും, കലങ്ങിയ കണ്ണുകളും, പാതി ഒടിഞ്ഞ മനസ്സുമായി അവൾ നിന്നു.
വാതിൽ തുറന്നതും നതാഷ ഒരു തണൽ തേടിയെന്നപോലെ സാമിനെ കെട്ടിപ്പിടിച്ചു കരഞ്ഞു..
ആ വീട്ടിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി മനസ്സിലായില്ല എങ്കിലും അയാൾക്ക് ഊഹിക്കാവുന്ന കാര്യമേ ഉണ്ടായിരുന്നുള്ളു..
ഒന്നും പറയാതെ, ഒരു വലിയ ഭാരമെന്നോണം തന്റെ നെഞ്ചിലേക്ക് വീണ നതാഷയെ സാം മുറുക്കെ ചേർത്തുപിടിച്ചു.
സാം: (അവളുടെ മുടിയിൽ തലോടിക്കൊണ്ട്) “സാരമില്ല നതാഷാ… ഞാൻ കൂടെയുണ്ട്. കരയണ്ട…”
ആ മലഞ്ചെരുവിലെ നിശബ്ദതയിൽ നതാഷയുടെ തേങ്ങലുകൾ മാത്രം ബാക്കിയായി. ജീവിതം ഇനി എങ്ങോട്ടാണെന്നറിയാതെ അവൾ ആ നെഞ്ചിൽ തല ചായ്ച്ചു നിന്നു.
…….
അന്ന് രാവിലെ കുറച്ചെകലെ ഏതോ ഒരു വില്ലയിൽ ഉച്ചത്തിൽ വെച്ചിരുന്ന ആ തമിഴ് സിനിമയിലെ ഫാസ്റ്റ് സോങ്ങ് കേട്ടാണ് മാത്യു കണ്ണുതുറന്നത്.
മരുന്നിന്റെ ലഹരിയും ഉറക്കവും വിട്ടുമാറാത്ത കണ്ണുകളുമായി അയാൾ തന്റെ ബെഡ്‌റൂമിലെ ക്ലോക്കിലേക്ക് നോക്കി.
സമയം രാവിലെ പതിനൊന്ന് മണിയോട് അടുക്കുന്നു.
തലേരാത്രി നടന്ന ആ സംഭവങ്ങൾ ഒരു സ്വപ്നമാണോ എന്ന് അയാൾക്ക് ഒരു നിമിഷം സംശയം തോന്നി.
പക്ഷേ, തന്റെ സമീപം വസ്ത്രങ്ങളില്ലാതെ സുഖമായി ഉറങ്ങുന്ന ലില്ലിയുടെ മുഖം കണ്ടപ്പോൾ അയാൾക്ക് ഉത്തരം കിട്ടി.
