അയാൾ വണ്ടിയൊടിക്കുമ്പോഴും പതുക്കെ മന്ത്രിച്ചു.
വണ്ടി മലനിരകളിലെ മഞ്ഞിലേക്ക് കയറിക്കൊണ്ടിരുന്നു. അയാളുടെ ഭൂതകാലം മാത്യുവിനെ വിഴുങ്ങാൻ വായ തുറന്നു നിൽക്കുകയാണെന്ന് അയാൾക്ക് തോന്നി.
കൈകൾക്കും കാലുകൾക്കും ഒരു വിറയൽ അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് അയാൾ വണ്ടിയുടെ വേഗത കുറച്ചത്.
ഏറെ നേരമായി അയാൾ ഡ്രൈവ് ചെയ്യുകയാണ്.
സ്റ്റേറ്റിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക്, കിലോമീറ്ററുകളോളം ഈ ഏകാന്ത യാത്ര അയാൾക്ക് ശീലമില്ലാത്തതാണ്.
മനോബലം കൊണ്ട് മാത്രം സ്റ്റിയറിംഗിൽ മുറുകെ പിടിച്ചിരുന്നെങ്കിലും, അയാളുടെ ചിന്തകൾക്ക് ഭാരം കൂടിക്കൂടി വന്നു.
വിജനമായ പാതയിലൂടെ വണ്ടിയോടിക്കുമ്പോൾ, വിൻഡ്ഷീൽഡിന് അപ്പുറം മായുന്ന മഞ്ഞുവെളിച്ചത്തിൽ അമലയുടെ രക്തം കലർന്ന മുഖം വീണ്ടും വീണ്ടും തെളിയുന്നതായി അയാൾക്ക് തോന്നി.
അവളുടെ മുറിവേറ്റ ഹൃദയമിടിപ്പുകൾ ഈ വണ്ടിയുടെ എഞ്ചിൻ ശബ്ദമായി മാറുന്നത് പോലെ അയാൾക്ക് തോന്നി.
ശരീരം തളരുന്നു.. മനസ്സ് അതിലേറെ.
ഇനിയും വണ്ടി ഓടിച്ചാൽ അയാൾ അപകടത്തിൽ പെടുമെന്ന് ഉറപ്പാണ്.
മാത്യുവിന് ഒരു വിശ്രമം ആവശ്യമായിരുന്നു..
ആ രാത്രിയിൽ റോഡ് സൈഡിൽ പ്രൗഢിയോടെ നിൽക്കുന്ന ഒരു മുന്തിയ റെസ്റ്റോറന്റും അതിനോട് ചേർന്നുള്ള ലോഡ്ജും കണ്ടപ്പോൾ അയാൾ വണ്ടി അങ്ങോട്ടേക്ക് തിരിച്ചു.
വണ്ടി പാർക്ക് ചെയ്ത് പുറത്തിറങ്ങിയപ്പോൾ തണുത്ത കാറ്റ് അയാളെ പൊതിഞ്ഞു.

മാത്യു താൻ ചെയിത തെറ്റിന് സ്വയം അയാളെ തന്നെ സമർപ്പിച്ചു ജീവിക്കുന്നു. ആ സ്വയം സമർപ്പണം തന്നെയല്ലേ അയാളെ ഇപ്പോൾ ഇ അവസ്ഥയിൽ എത്തിച്ചത് തെറ്റിന് പ്രയിച്ചതോണ്ണം ആയാൽ തന്റെ പ്രൊഫഷണൽ ജീവിതത്തിൽ നുറു കണക്കിന് ആളുകളെ സഹായിച്ചു. പക്ഷേ sam ഇവിടെ ചെയ്തത് ഒരു കണക്കിന് ചതി തന്നെയല്ലേ തന്റെ പ്രതികാരം തീർക്കാൻ ആരെയും കരുവാക്കുന്ന ഒരാൾ മാത്രമാണ് sam. പക്ഷേ ഇതിലും എല്ലാം മോശം അല്ലെ നതാക്ഷ അവൾ അവളെ അല്ലാതെ ആരെയും മനസ്സിൽ ആക്കാൻ കഴിവില്ലാത്ത ഒരു കോൺസിലർ മാത്രം അല്ലെ നതാക്ഷ. മാത്യു എന്നാ husband നെ മനസിലാക്കാൻ അവൾക്കു പറ്റിയില്ല കൂടാതെ പെട്ടന്ന് അവളോട് അടുത്ത sam എന്നാ യുവാവിനെയും അവൾക്കു മനസിലാക്കാൻ പറ്റിയില്ല അങ്ങനെ നോക്കുമ്പോൾ ശരിക്കും അവൾ അവളുടെ ഇഷ്ട്ടം മാത്രമേ നോക്കുന്നുള്ളു. വളരെ നല്ല എഴുത്തു ബ്രോ.എത്ര മനോഹരമായി ആണ് നിങ്ങൾ ഓരോ കാരക്റ്റർ ഡെവലപ്പ് ചെയ്യുന്നത്.പെട്ടന്ന് അടുത്ത പാർട്ട് തരും എന്ന് പ്രതീക്ഷിക്കുന്നു
കാമതാപത്തിൽ ഉരുകിയുയരുമ്പോൾ നിൻ്റെ ഭാഷ പ്രണയത്തിൽ പുതിയ വഴികൾ തേടുന്നുണ്ട്. ഉടലിൻ്റെ ഉത്സവത്തിനുമപ്പുറം, പ്രണയ വർണ്ണങ്ങൾക്കു മീതെ, ഒരൗഭമ ഉന്മാദ ആത്മീയാനുഭവമായി അത് പരിവർത്തിക്കുന്നുണ്ട്. പരിഭവങ്ങളും പകയുമൊക്കെയും ഹവിസ്സായി ആ യാഗാഗ്നിയിലൊടുങ്ങുന്നു.
സാം അഗ്‌നിശുദ്ധിയിലനുഭവിക്കുന്ന ആത്മവിശുദ്ധി ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ ഒറ്റയിരുപ്പിൽ നമ്മെ അനുഭവിപ്പിക്കുന്നു. അനുമോദനങ്ങൾ.