നതാഷ അയാളുടെ കൂടെയാവും…താൻ പണ്ട് ചെയ്ത ആ ഒരു ഒരു കൈപ്പിഴയ്ക്ക് സാം ഇപ്പോൾ പകരം വീട്ടിക്കൊണ്ടിരിക്കുകയാണ് എന്നാണ് തോന്നുന്നത്.അയാൾ ആലോചിച്ചുകൊണ്ടേയിരുന്നു..
എവിടെ തുടങ്ങണം എന്നറിയാതെ മാത്യു തന്റെ തലയിൽ കൈവച്ച് ഇരുന്നു.
അയാൾക്ക് എന്തായാലും ഇതിന്റെ സത്യാവസ്ഥ അറിയണം.
അല്ലാതെ അയാൾക്ക് ഇനി ഒരു നിമിഷം സമാധാനത്തോടെ ഇരിക്കാനോ ഉറങ്ങാനോ കഴിയില്ല എന്നയാൾ മനസ്സിലാക്കി.
നിരാശയുടെ നിഴലിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞത്..
ഷാജിയേട്ടൻ!
അന്ന് ആ ഹൈറേഞ്ച് ഹോസ്പിറ്റലിലെ അറ്റൻഡർ ആയിരുന്നു ഷാജിയേട്ടൻ.
ആ നാട്ടിലെ ഓരോ കുടുംബത്തെയും ഓരോ വഴികളെയും കുറിച്ച് അയാൾക്ക് കൃത്യമായ അറിവുണ്ടായിരുന്നു.
ഡോക്ടർമാർ മാറിമാറി വന്നിട്ടും ആ നാട്ടുകാരൻ കൂടിയായ ഷാജിയേട്ടൻ അവിടെത്തന്നെ ഉണ്ടായിരിക്കും എന്നു മാത്യു ഉറപ്പിക്കുകയായിരുന്നു..
തന്നെ മറക്കാൻ അയാൾക്ക് കഴിയില്ല, അതുപോലെ തിരിച്ചും.!!
പക്ഷേ അയാൾ ഇപ്പോൾ എവിടെയാണെന്നോ ജീവനോടെ ഉണ്ടോ എന്നോ മാത്യുവിന് അറിയില്ലായിരുന്നു..
വർഷങ്ങൾക്കിപ്പുറം ഒരു ഫോൺ കോൾ കൊണ്ട് അയാളെ കണ്ടെത്തുക അസാധ്യമാണ്.
ഗത്യന്തരമില്ലാതെ മാത്യു ആ കടുത്ത തീരുമാനമെടുക്കുന്നു.
ഈ ആഡംബര വീട്ടിലെ സോഫയിൽ ഇരുന്നാൽ ഒന്നും നടക്കില്ല.
ചതിയുടെ വേരുകൾ തേടി തനിക്ക് തന്നെ പോകണം.
കിലോമീറ്ററുകൾ താണ്ടി, ഏകദേശം അഞ്ഞൂറ് കിലോമീറ്ററിന് അപ്പുറമുള്ള ആ ഹൈറേഞ്ച് ഹോസ്പിറ്റലിലേക്ക്!

മാത്യു താൻ ചെയിത തെറ്റിന് സ്വയം അയാളെ തന്നെ സമർപ്പിച്ചു ജീവിക്കുന്നു. ആ സ്വയം സമർപ്പണം തന്നെയല്ലേ അയാളെ ഇപ്പോൾ ഇ അവസ്ഥയിൽ എത്തിച്ചത് തെറ്റിന് പ്രയിച്ചതോണ്ണം ആയാൽ തന്റെ പ്രൊഫഷണൽ ജീവിതത്തിൽ നുറു കണക്കിന് ആളുകളെ സഹായിച്ചു. പക്ഷേ sam ഇവിടെ ചെയ്തത് ഒരു കണക്കിന് ചതി തന്നെയല്ലേ തന്റെ പ്രതികാരം തീർക്കാൻ ആരെയും കരുവാക്കുന്ന ഒരാൾ മാത്രമാണ് sam. പക്ഷേ ഇതിലും എല്ലാം മോശം അല്ലെ നതാക്ഷ അവൾ അവളെ അല്ലാതെ ആരെയും മനസ്സിൽ ആക്കാൻ കഴിവില്ലാത്ത ഒരു കോൺസിലർ മാത്രം അല്ലെ നതാക്ഷ. മാത്യു എന്നാ husband നെ മനസിലാക്കാൻ അവൾക്കു പറ്റിയില്ല കൂടാതെ പെട്ടന്ന് അവളോട് അടുത്ത sam എന്നാ യുവാവിനെയും അവൾക്കു മനസിലാക്കാൻ പറ്റിയില്ല അങ്ങനെ നോക്കുമ്പോൾ ശരിക്കും അവൾ അവളുടെ ഇഷ്ട്ടം മാത്രമേ നോക്കുന്നുള്ളു. വളരെ നല്ല എഴുത്തു ബ്രോ.എത്ര മനോഹരമായി ആണ് നിങ്ങൾ ഓരോ കാരക്റ്റർ ഡെവലപ്പ് ചെയ്യുന്നത്.പെട്ടന്ന് അടുത്ത പാർട്ട് തരും എന്ന് പ്രതീക്ഷിക്കുന്നു
കാമതാപത്തിൽ ഉരുകിയുയരുമ്പോൾ നിൻ്റെ ഭാഷ പ്രണയത്തിൽ പുതിയ വഴികൾ തേടുന്നുണ്ട്. ഉടലിൻ്റെ ഉത്സവത്തിനുമപ്പുറം, പ്രണയ വർണ്ണങ്ങൾക്കു മീതെ, ഒരൗഭമ ഉന്മാദ ആത്മീയാനുഭവമായി അത് പരിവർത്തിക്കുന്നുണ്ട്. പരിഭവങ്ങളും പകയുമൊക്കെയും ഹവിസ്സായി ആ യാഗാഗ്നിയിലൊടുങ്ങുന്നു.
സാം അഗ്‌നിശുദ്ധിയിലനുഭവിക്കുന്ന ആത്മവിശുദ്ധി ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ ഒറ്റയിരുപ്പിൽ നമ്മെ അനുഭവിപ്പിക്കുന്നു. അനുമോദനങ്ങൾ.