പക്ഷേ അപ്രതീക്ഷിതമായി നീ അത് എടുത്തു കുടിച്ചു..
ആ ലഹരിയുടെ ആലസ്യത്തിൽ എനിക്ക് നിന്നെ തടയാനായില്ല ലില്ലി…!!
എന്റെ ബ്രെയിൻ പ്രോസസ്സ് ചെയ്യാൻ ഏറെ വൈകിയിരുന്നു…
എല്ലാം അപ്പോഴേക്കും കൈവിട്ടു പോയിരുന്നു.
നിന്നെ കഴിഞ്ഞ രാത്രി അങ്ങനെ കണ്ടപ്പോൾ എനിക്ക് പിടിച്ചുനിൽക്കാനായില്ല ലില്ലി…!!
സോറി… റിയലി സോറി!!
നതാഷയോട് എന്തെന്നില്ലാത്ത ദേഷ്യം ഞാൻ പ്രകടിപ്പിച്ചപ്പോഴും നിന്നെ ലക്ഷ്യം വെക്കണം എന്ന് എനിക്ക് ഇല്ലായിരുന്നു.”
ലില്ലി അമ്പരന്ന് ഇതൊക്കെ ഒരു സിനിമാ കഥ പോലെ കേട്ടുനിൽക്കുകയായിരുന്നു.
അപ്പോഴും താൻ വെറുക്കുന്ന നതാഷയെ മാത്യു സർ തന്റെ ജീവിതത്തിൽ നിന്നും പൂർണ്ണമായും പുറത്താക്കിയിരിക്കുന്നു എന്ന തിരിച്ചറിവ് അവളിൽ ഒരു രഹസ്യ സന്തോഷം പടർത്തി.
ലില്ലി: “എനിക്ക് മനസ്സിലാവുന്നുണ്ട് മാത്യു സാർ…
സാർ ചെയ്തതാണ് ശരി.
ചതിക്കും വിശ്വാസവഞ്ചനയ്ക്കും നതാഷ അനുഭവിക്കേണ്ടത് തന്നെയാണ്.
അല്ല സർ… ഇപ്പോൾ എങ്ങോട്ടാ ഈ യാത്ര?!!”
മാത്യു: “ലില്ലി, എന്നോട് കൂടുതൽ ഒന്നും ചോദിക്കരുത്.
നീ ആ സാമിന്റെ ഫോട്ടോ കാണിച്ചുതന്നതിൽ പിന്നെ എന്റെ മനസ്സിൽ എന്തോ ഒന്ന് മുള്ളുപോലെ തറയ്ക്കുന്നു.
അയാൾക്ക് എന്നെ മുൻപരിചയം ഉള്ളതുപോലെ.
കൂടുതൽ ഒന്നും എനിക്ക് അറിയില്ല.
പക്ഷേ എനിക്ക് ഒരു യാത്ര അനിവാര്യമാണ്.
ആഹ് പിന്നെ.. ലില്ലി… നിന്റെ ജോലി ആരും കളയില്ല.

മാത്യു താൻ ചെയിത തെറ്റിന് സ്വയം അയാളെ തന്നെ സമർപ്പിച്ചു ജീവിക്കുന്നു. ആ സ്വയം സമർപ്പണം തന്നെയല്ലേ അയാളെ ഇപ്പോൾ ഇ അവസ്ഥയിൽ എത്തിച്ചത് തെറ്റിന് പ്രയിച്ചതോണ്ണം ആയാൽ തന്റെ പ്രൊഫഷണൽ ജീവിതത്തിൽ നുറു കണക്കിന് ആളുകളെ സഹായിച്ചു. പക്ഷേ sam ഇവിടെ ചെയ്തത് ഒരു കണക്കിന് ചതി തന്നെയല്ലേ തന്റെ പ്രതികാരം തീർക്കാൻ ആരെയും കരുവാക്കുന്ന ഒരാൾ മാത്രമാണ് sam. പക്ഷേ ഇതിലും എല്ലാം മോശം അല്ലെ നതാക്ഷ അവൾ അവളെ അല്ലാതെ ആരെയും മനസ്സിൽ ആക്കാൻ കഴിവില്ലാത്ത ഒരു കോൺസിലർ മാത്രം അല്ലെ നതാക്ഷ. മാത്യു എന്നാ husband നെ മനസിലാക്കാൻ അവൾക്കു പറ്റിയില്ല കൂടാതെ പെട്ടന്ന് അവളോട് അടുത്ത sam എന്നാ യുവാവിനെയും അവൾക്കു മനസിലാക്കാൻ പറ്റിയില്ല അങ്ങനെ നോക്കുമ്പോൾ ശരിക്കും അവൾ അവളുടെ ഇഷ്ട്ടം മാത്രമേ നോക്കുന്നുള്ളു. വളരെ നല്ല എഴുത്തു ബ്രോ.എത്ര മനോഹരമായി ആണ് നിങ്ങൾ ഓരോ കാരക്റ്റർ ഡെവലപ്പ് ചെയ്യുന്നത്.പെട്ടന്ന് അടുത്ത പാർട്ട് തരും എന്ന് പ്രതീക്ഷിക്കുന്നു
കാമതാപത്തിൽ ഉരുകിയുയരുമ്പോൾ നിൻ്റെ ഭാഷ പ്രണയത്തിൽ പുതിയ വഴികൾ തേടുന്നുണ്ട്. ഉടലിൻ്റെ ഉത്സവത്തിനുമപ്പുറം, പ്രണയ വർണ്ണങ്ങൾക്കു മീതെ, ഒരൗഭമ ഉന്മാദ ആത്മീയാനുഭവമായി അത് പരിവർത്തിക്കുന്നുണ്ട്. പരിഭവങ്ങളും പകയുമൊക്കെയും ഹവിസ്സായി ആ യാഗാഗ്നിയിലൊടുങ്ങുന്നു.
സാം അഗ്‌നിശുദ്ധിയിലനുഭവിക്കുന്ന ആത്മവിശുദ്ധി ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ ഒറ്റയിരുപ്പിൽ നമ്മെ അനുഭവിപ്പിക്കുന്നു. അനുമോദനങ്ങൾ.