നിനക്ക് ഹോസ്പിറ്റലിൽ ജോലിക്ക് പോകാം,
ഞാൻ പറയാം.
നിനക്ക് വേണമെങ്കിൽ ഇവിടെ താമസിക്കാം,പക്ഷെ ഞാൻ നിർബന്ധിക്കില്ല.
എല്ലാം നിന്റെ ഇഷ്ടം പോലെ ചെയ്യാം…..”
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ലില്ലിയെ സംബന്ധിച്ചിടത്തോളം ആ ആഡംബര വീട് സ്വപ്നതുല്യമായിരുന്നു.
മാത്യുവിന്റെ ഓഫറിനോട് മറുത്തു പറയാൻ അവൾക്ക് തോന്നിയില്ല. അവൾ സമ്മതം മൂളി.
മാത്യു തന്റെ ബാഗുമായി കാറെടുത്ത് ആ നീണ്ട യാത്ര പോകുന്നത് ലില്ലി വീടിന് പുറത്തുനിന്ന് നോക്കിനിന്നു.
അപ്പോഴും അവൾ ധരിച്ചിരുന്നത് നതാഷയുടെ ഡ്രസ്സറിൽ നിന്നും എടുത്ത അവൾക്ക് അല്പം വലുപ്പമുള്ള ഒരു നൈറ്റിയായിരുന്നു.
ആ വീട്ടിലെ തന്റെ പുതിയ സ്ഥാനത്തിന്റെ ആദ്യ അടയാളം പോലെ അവൾ ആ വസ്ത്രത്തിൽ മാത്യുവിന്റെ കാർ മറയുന്നത് വരെ നോക്കിനിന്നു.
അയാൾ തന്റെ വണ്ടി സ്റ്റാർട്ട് ചെയ്തു. ഹൈറേഞ്ചിലെ വളഞ്ഞുപുളഞ്ഞ റോഡുകളിലേക്കും തന്റെ കരിയറിലെ ആ കറുത്ത അധ്യായത്തിലേക്കും അയാൾ യാത്ര തിരിച്ചു.
സ്റ്റിയറിംഗിൽ മുറുകെ പിടിച്ചിരിക്കുമ്പോഴും അയാളുടെ കണ്ണുകൾ റോഡിലല്ലായിരുന്നു.
അഞ്ഞൂറ് കിലോമീറ്റർ നീളുന്ന ആ യാത്ര ഒരുപക്ഷേ അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകാം.
സാമിനെക്കുറിച്ചുള്ള സത്യം അവിടെ ഒളിഞ്ഞു കിടപ്പുണ്ട് എന്ന് അയാളുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു…
സാം എന്ന ആ രൂപം തന്റെ ഭൂതകാലത്തിലെ ഏത് കുഴിയിൽ നിന്നാണ് ഉയിർത്തെഴുന്നേറ്റതെന്ന് അയാൾക്ക് കണ്ടെത്തണം. അയാൾക്ക് ഒരുതരം വാശിയായിരുന്നു..

മാത്യു താൻ ചെയിത തെറ്റിന് സ്വയം അയാളെ തന്നെ സമർപ്പിച്ചു ജീവിക്കുന്നു. ആ സ്വയം സമർപ്പണം തന്നെയല്ലേ അയാളെ ഇപ്പോൾ ഇ അവസ്ഥയിൽ എത്തിച്ചത് തെറ്റിന് പ്രയിച്ചതോണ്ണം ആയാൽ തന്റെ പ്രൊഫഷണൽ ജീവിതത്തിൽ നുറു കണക്കിന് ആളുകളെ സഹായിച്ചു. പക്ഷേ sam ഇവിടെ ചെയ്തത് ഒരു കണക്കിന് ചതി തന്നെയല്ലേ തന്റെ പ്രതികാരം തീർക്കാൻ ആരെയും കരുവാക്കുന്ന ഒരാൾ മാത്രമാണ് sam. പക്ഷേ ഇതിലും എല്ലാം മോശം അല്ലെ നതാക്ഷ അവൾ അവളെ അല്ലാതെ ആരെയും മനസ്സിൽ ആക്കാൻ കഴിവില്ലാത്ത ഒരു കോൺസിലർ മാത്രം അല്ലെ നതാക്ഷ. മാത്യു എന്നാ husband നെ മനസിലാക്കാൻ അവൾക്കു പറ്റിയില്ല കൂടാതെ പെട്ടന്ന് അവളോട് അടുത്ത sam എന്നാ യുവാവിനെയും അവൾക്കു മനസിലാക്കാൻ പറ്റിയില്ല അങ്ങനെ നോക്കുമ്പോൾ ശരിക്കും അവൾ അവളുടെ ഇഷ്ട്ടം മാത്രമേ നോക്കുന്നുള്ളു. വളരെ നല്ല എഴുത്തു ബ്രോ.എത്ര മനോഹരമായി ആണ് നിങ്ങൾ ഓരോ കാരക്റ്റർ ഡെവലപ്പ് ചെയ്യുന്നത്.പെട്ടന്ന് അടുത്ത പാർട്ട് തരും എന്ന് പ്രതീക്ഷിക്കുന്നു
കാമതാപത്തിൽ ഉരുകിയുയരുമ്പോൾ നിൻ്റെ ഭാഷ പ്രണയത്തിൽ പുതിയ വഴികൾ തേടുന്നുണ്ട്. ഉടലിൻ്റെ ഉത്സവത്തിനുമപ്പുറം, പ്രണയ വർണ്ണങ്ങൾക്കു മീതെ, ഒരൗഭമ ഉന്മാദ ആത്മീയാനുഭവമായി അത് പരിവർത്തിക്കുന്നുണ്ട്. പരിഭവങ്ങളും പകയുമൊക്കെയും ഹവിസ്സായി ആ യാഗാഗ്നിയിലൊടുങ്ങുന്നു.
സാം അഗ്‌നിശുദ്ധിയിലനുഭവിക്കുന്ന ആത്മവിശുദ്ധി ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ ഒറ്റയിരുപ്പിൽ നമ്മെ അനുഭവിപ്പിക്കുന്നു. അനുമോദനങ്ങൾ.