പക്ഷേ, അവളോട് മാത്യുവിന് അന്ന് തോന്നിയത് സഹതാപമല്ല, കടുത്ത ദേഷ്യമായിരുന്നു.
‘നാശം.. ഈ നേരത്ത് തന്നെ ഇവൾക്ക് വരണമായിരുന്നോ? എന്റെ വക്കേഷൻ പോയിക്കിട്ടി. ഈ രാത്രി മുഴുവൻ എനിക്ക് ഇവളെ നോക്കി ഇവിടെ ഇരിക്കേണ്ടി വരുമല്ലോ!!!’
അയാളുടെ മനസ്സിൽ ഈയൊരു ചിന്ത ആയിരുന്നു..
അയാൾ സങ്കടം കലർന്ന ദേഷ്യത്തോടെ ഡോക്ടർ അൽവിഷിനെ നോക്കി..
ആ ദേഷ്യം അയാളുടെ വിരലുകളിലുണ്ടായിരുന്നു.
മാത്യുവിന്റെ ഈഗോ അന്ന് ആകാശത്തോളമായിരുന്നു.
ഒരു ഡോക്ടർ എന്ന നിലയിലുള്ള ഉത്തരവാദിത്തത്തേക്കാൾ തന്റെ വെക്കേഷൻ പ്ലാനുകൾ മുടക്കിയവളോടുള്ള ദേഷ്യവും വാശിയിലായിരുന്നു മാത്യുവും ആൽവിഷും ടീമും ആ സർജറി നയിച്ചത്.
ആവേശവും ദേഷ്യവും കലർന്ന ആ നിമിഷങ്ങളിൽ അയാളുടെ കൈകൾക്ക് പിഴച്ചു.
നിസ്സാരമായി അവസാനിക്കേണ്ടിയിരുന്ന ആ സർജറി ടേബിളിൽ വെച്ച് അവൾ മരണത്തിന് കീഴടങ്ങി.
അയാളുടെ അശ്രദ്ധ, അയാളുടെ ദേഷ്യം, അയാളുടെ അഹങ്കാരം.. അത് ഒരു ജീവൻ എടുത്തു.
പക്ഷെ അന്ന് അത് വലിയ കേസ് ആയില്ല.
പണത്തിന്റെ ഹുങ്കും സ്വാധീനവും ഉപയോഗിച്ച് എല്ലാം അവർ ഒതുക്കിത്തീർത്തു.
ഹോസ്പിറ്റൽ അധികൃതർക്കും മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കൾക്കും പണം നൽകി ആ ശ്വാസം മുട്ടുന്ന സത്യത്തെ അവർ കുഴിച്ചുമൂടി.
പക്ഷേ, മാസങ്ങൾ കഴിഞ്ഞ് അവർക്കനുകൂലമായി കേസിന്റെ വിധിവന്നു കഴിഞ്ഞ് ഹോസ്പിറ്റലിൽ എത്തി പുറത്തിറങ്ങിയപ്പോൾ കണ്ട ആ രൂപം..

മാത്യു താൻ ചെയിത തെറ്റിന് സ്വയം അയാളെ തന്നെ സമർപ്പിച്ചു ജീവിക്കുന്നു. ആ സ്വയം സമർപ്പണം തന്നെയല്ലേ അയാളെ ഇപ്പോൾ ഇ അവസ്ഥയിൽ എത്തിച്ചത് തെറ്റിന് പ്രയിച്ചതോണ്ണം ആയാൽ തന്റെ പ്രൊഫഷണൽ ജീവിതത്തിൽ നുറു കണക്കിന് ആളുകളെ സഹായിച്ചു. പക്ഷേ sam ഇവിടെ ചെയ്തത് ഒരു കണക്കിന് ചതി തന്നെയല്ലേ തന്റെ പ്രതികാരം തീർക്കാൻ ആരെയും കരുവാക്കുന്ന ഒരാൾ മാത്രമാണ് sam. പക്ഷേ ഇതിലും എല്ലാം മോശം അല്ലെ നതാക്ഷ അവൾ അവളെ അല്ലാതെ ആരെയും മനസ്സിൽ ആക്കാൻ കഴിവില്ലാത്ത ഒരു കോൺസിലർ മാത്രം അല്ലെ നതാക്ഷ. മാത്യു എന്നാ husband നെ മനസിലാക്കാൻ അവൾക്കു പറ്റിയില്ല കൂടാതെ പെട്ടന്ന് അവളോട് അടുത്ത sam എന്നാ യുവാവിനെയും അവൾക്കു മനസിലാക്കാൻ പറ്റിയില്ല അങ്ങനെ നോക്കുമ്പോൾ ശരിക്കും അവൾ അവളുടെ ഇഷ്ട്ടം മാത്രമേ നോക്കുന്നുള്ളു. വളരെ നല്ല എഴുത്തു ബ്രോ.എത്ര മനോഹരമായി ആണ് നിങ്ങൾ ഓരോ കാരക്റ്റർ ഡെവലപ്പ് ചെയ്യുന്നത്.പെട്ടന്ന് അടുത്ത പാർട്ട് തരും എന്ന് പ്രതീക്ഷിക്കുന്നു
കാമതാപത്തിൽ ഉരുകിയുയരുമ്പോൾ നിൻ്റെ ഭാഷ പ്രണയത്തിൽ പുതിയ വഴികൾ തേടുന്നുണ്ട്. ഉടലിൻ്റെ ഉത്സവത്തിനുമപ്പുറം, പ്രണയ വർണ്ണങ്ങൾക്കു മീതെ, ഒരൗഭമ ഉന്മാദ ആത്മീയാനുഭവമായി അത് പരിവർത്തിക്കുന്നുണ്ട്. പരിഭവങ്ങളും പകയുമൊക്കെയും ഹവിസ്സായി ആ യാഗാഗ്നിയിലൊടുങ്ങുന്നു.
സാം അഗ്‌നിശുദ്ധിയിലനുഭവിക്കുന്ന ആത്മവിശുദ്ധി ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ ഒറ്റയിരുപ്പിൽ നമ്മെ അനുഭവിപ്പിക്കുന്നു. അനുമോദനങ്ങൾ.