അവസാനം, ഒരാഴ്ച കഴിഞ്ഞ് എന്റെ ഡെയ്സി എന്നെ വിട്ടു പോകുക തന്നെ ചെയ്തു, ഒപ്പം ഞങ്ങളുടെ കുഞ്ഞും. എന്നെന്നേക്കുമായി അവർ രണ്ടുപേരും എന്നെ വിട്ടു പോയി.
ഷവറിൽ നിന്നും ചീറ്റുന്ന തണുത്ത വെള്ളത്തിന് വേദനയില്‍ പൊള്ളുന്ന എന്റെ മനസ്സിനെ തണുപ്പിക്കാന്‍ കഴിഞ്ഞില്ല. എന്റെ കണ്ണുനീര്‍ ആ തണുത്ത വെള്ളത്തിൽ അലിഞ്ഞു ചേര്‍ന്ന് കൊണ്ടിരുന്നു.
“മരണം നിന്നെ കീഴ്പ്പെടുത്താൻ പോകുന്നുവെന്ന് ശെരിക്കും നിനക്കറിയാമായിരുന്നു, അല്ലേ?” കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ വേദനയോടെ ചോദിച്ചു.
പക്ഷേ മറുപടി തരേണ്ട ദൂരത്തല്ലായിരുന്നു അവള്‍.
“മോനെ…?” വല്യമ്മ ബാത്റൂം വാതിലിൽ മുട്ടി സ്നേഹത്തോടെ വിളിച്ചു. “ഒരു മണിക്കൂറായി മേളിൽ നീ വന്നിട്ട്. കുളി കഴിഞ്ഞില്ലേ?”
“കഴിഞ്ഞു, വല്യമ്മേ. വേഗം ഞാൻ താഴോട്ട് വരാം.” സങ്കടം ഉള്ളിലൊതുക്കി ഞാൻ വിളിച്ചു പറഞ്ഞതും ഒരു മൂളല്‍ മാത്രമാണ് കേട്ടത്.
ഞാൻ വേഗം കുളിച്ച് പുറത്ത് വന്നു.
ഞങ്ങളുടെ വിവാഹം കഴിഞ്ഞ്, ആദ്യമായി ഡെയ്സി എനിക്ക് സമ്മാനിച്ച ടീ ഷര്‍ട്ടും കാർഗോ പാന്റും എടുത്തിട്ടിട്ട് റൂമിന് പുറത്ത് വന്നപ്പോ, പാട്ടും പാടി പടിക്കെട്ടിലിരുന്ന് പത്രവും വായിച്ചു കൊണ്ടിരുന്നു വല്യച്ചനെയാ കണ്ടത്.
ഞാൻ വാരുന്ന ശബ്ദം കേട്ട് പുഞ്ചിരിയോടെ പുള്ളി എഴുനേറ്റ് തിരിഞ്ഞ് നോക്കി. പക്ഷേ എന്റെ വസ്ത്രം കണ്ടതും ചെറിയൊരു ദുഃഖം ആ മുഖത്ത് മിന്നി മറഞ്ഞു.
“വാ, കഴിക്കാം.” വല്യച്ചൻ വിളിച്ചു. ഞാൻ നാല് പടികള്‍ ഇറങ്ങി വല്യച്ചൻ നില്‍ക്കുന്ന സ്റ്റെപ്പിൽ എത്തിയതും വല്യച്ചൻ എന്റെ തോളത്ത് കൈയിട്ടു.
Nalla starting bro.
Thank you bro
അടുത്ത part എന്ന് വരും