“എന്തായാലും കുറച്ച് ദിവസത്തേയ്ക്ക് കോട്ടേജിൽ ഒന്നും ഗുണ്ടകള്‍ പോയില്ല.” സാമുവേല്‍ അണ്ണൻ ചിരിച്ചു. “മൂന്നാമത്തെ ആക്രമണവും കഴിഞ്ഞ് തോല്‍വി ഏറ്റുവാങ്ങിയപ്പോഴാണ് കുഞ്ഞമ്മ റൂബിനെ ഗൗരവമായി കാണാന്‍ തുടങ്ങിയത്. മൂന്ന് പ്രവശ്യം നടന്ന ആക്രമണത്തിലും റൂബി വെറും ഒരു മിനിറ്റിനകമാണ് ഗുണ്ടകളെ നിസ്സാരമായി വീഴ്ത്തിയത്. ആദ്യത്തെ രണ്ട് ആക്രമണത്തിൽ, ട്രെയിനി ഗുണ്ടകളും ഫുൾ ഗുണ്ടകളും മിക്സ് ആയിരുന്നു. പക്ഷെ മൂന്നാമത്തെ പ്രാവശ്യം പത്തു പേരും ഫുൾ ഗുണ്ടകളായിരുന്നു. എന്നിട്ടും ഒറ്റ മിനിറ്റ് കൊണ്ട് തന്നെ അവന്‍ അവരെ വീഴ്ത്തി. അപ്പോഴാണ് അവന്‍ സാധാരണക്കാരനല്ലെന്ന് കുഞ്ഞമ്മയ്ക്ക് മനസ്സിലായത്. അവളുടെ മുൻ ഭർത്താവായിരുന്ന എന്നെക്കാളും റൂബി എത്രയോ മടങ്ങ് അപകടകാരിയാണെന്നും അവള്‍ക്ക് മനസ്സിലായി. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ആക്രമണം മതിയാകി അവള്‍ റൂബിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.”
“എന്നിട്ട്…. എന്നിട്ട് എന്തുണ്ടായി..?” ചെറിയ വിറയലോടെ ഞാൻ തിടുക്കത്തിൽ ചോദിച്ചു. എന്റെ ചേട്ടനെ വിചാരിച്ച് അഭിമാനം തോന്നിയെങ്കിലും ചേട്ടൻ നേരിടുന്ന പ്രശ്നങ്ങൾ വിചാരിച്ച് നല്ല ഭയവും എന്റെ മനസ്സിനെ കീഴടക്കി.
“അവളുടെ അന്വേഷണത്തിൽ അവനെ കുറിച്ച് വിവരങ്ങൾ കിട്ടിയിട്ടുണ്ടാവും. അവന്‍ ഉണ്ടെങ്കിൽ അല്ലിയും അരുളേയും പിടിക്കാന്‍ കഴിയില്ലെന്നും മനസ്സിലായിക്കാണും. നേരിട്ടുള്ള ആക്രമണം കൊണ്ടും അവനെ ജയിക്കാൻ കഴിയില്ലെന്നും അവള്‍ ഊഹിച്ചിട്ടുണ്ടാവും. അതുകൊണ്ട് അവന്‍ സഞ്ചരിക്കുന്ന റൂട്ടൊക്കെ മനസ്സിലാക്കി, ആളൊഴിഞ്ഞ സ്ഥലങ്ങളിലൊക്കെ ഗുണ്ടകള്‍ പതുങ്ങിയിരുന്ന് ആക്രമിക്കാൻ തുടങ്ങി. പക്ഷേ അങ്ങനെയുള്ള ആക്രമണങ്ങളേ പോലും റൂബി പ്രതീക്ഷിച്ചിരുന്നത് കൊണ്ട് പതുങ്ങിയുള്ള ആക്രമണങ്ങളും അവനോട് ഫലിച്ചില്ല്. മൊത്തം പതിനൊന്ന് പ്രാവശ്യമാണ് ഗുണ്ടകള്‍ പലപ്പോഴായി പതിയിരുന്നാക്രമിച്ചത്.”
