ഞാൻ പതുക്കെ അമ്മയുടെ എതിരെയുള്ള കസേരയിൽ വന്നിരുന്നു. ചോറ് വിളമ്പുമ്പോഴും എന്റെ കണ്ണ് അമ്മയുടെ മുഖത്തായിരുന്നു.
“എന്താ അമ്മേ… കത്തെഴുത്തു തുടങ്ങിയോ? ഇത്ര രാവിലെ ആരെയാ ഇത്ര കാര്യമായിട്ട് ചാറ്റ് ചെയ്യുന്നത്?” ഞാൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
അമ്മ പെട്ടെന്ന് ഫോൺ നെഞ്ചോട് ചേർത്ത് പിടിച്ചു, മുഖത്ത് ഒരു നിമിഷം പരിഭ്രമം മിന്നിമറഞ്ഞു. “അത്… അത് സെബാസ്റ്റ്യൻ ചേട്ടനാ. ഇന്നലെ തന്ന സാധനങ്ങൾ കൊള്ളാമോ എന്ന് ചോദിച്ചതാ.”
“ഓ… സെബാസ്റ്റ്യൻ അങ്കിൾ അത്രയ്ക്ക് കെയറിങ് ആണല്ലേ? രാത്രി ഇത്രയും വൈകി വന്നിട്ടും രാവിലെ തന്നെ വിശേഷം അന്വേഷിക്കുന്നു,” ഞാൻ പരിഹാസം കലർന്ന സ്വരത്തിൽ പറഞ്ഞു.
അമ്മ എന്നെ ഒന്ന് രൂക്ഷമായി നോക്കി. “അദ്ദേഹം നമ്മുടെ കുടുംബത്തിന് വേണ്ടി ഇത്രയൊക്കെ ചെയ്യുന്നതല്ലേ? നീ എന്തിനാ എപ്പോഴും ഓരോന്ന് കുത്തിച്ചോദിക്കുന്നത്? ആഹാരം കഴിച്ച് എഴുന്നേറ്റ് പോടാ.”
ഞാൻ ഒരു കഷ്ണം മീൻ വായിലേക്ക് വെച്ചു. “സെബാസ്റ്റ്യൻ അങ്കിളിന്റെ ഭാര്യയും മക്കളും ഒക്കെ സുഖമായിട്ടിരിക്കുന്നോ അമ്മേ? അവരെയൊന്നും ഇപ്പോൾ അധികം കാണാറില്ലല്ലോ. അങ്കിൾ എപ്പോഴും ഒറ്റയ്ക്കല്ലേ വരുന്നത്?”
അമ്മയുടെ കഴുത്തിലെ ഞരമ്പുകൾ ഒന്ന് വലിഞ്ഞു മുറുകി. “അവരൊക്കെ അവിടെയുണ്ട്. നിനക്ക് ഇത്ര വലിയ അന്വേഷണം എന്തിനാ? നീ നിന്റെ കാര്യം നോക്കിയാൽ മതി.” അവിഹീതം
ഞാൻ പതുക്കെ കസേരയിൽ നിന്നെഴുന്നേറ്റ് അമ്മയുടെ തൊട്ടടുത്തേക്ക് നീങ്ങി നിന്നു.
“അമ്മേ… സെബാസ്റ്റ്യൻ അങ്കിൾ വലിയ പണക്കാരനാണല്ലോ. അദ്ദേഹം വിചാരിച്ചാൽ എനിക്കൊരു ഐഫോൺ വാങ്ങി തരാൻ വലിയ പ്രയാസമൊന്നുമില്ല. അച്ഛൻ തരുന്ന പണത്തിന് അമ്മയ്ക്ക് അത്രയും കണക്ക് പറയാനുണ്ടെങ്കിൽ, അങ്കിളിനോട് ഒന്ന് ചോദിച്ചു കൂടേ?” എന്റെ കൈ അമ്മയുടെ തോളിൽ പതുക്കെ അമർന്നു. ആ സ്പർശനത്തിൽ അമ്മ ഒന്ന് വിറച്ചോ എന്ന് എനിക്ക് തോന്നി.
