അമ്മയുടെ മുടിയിലുള്ള എന്റെ പിടി ഒന്നുകൂടി മുറുകി. ” പറയാം പറയാം…. ”
അമ്മ സത്യങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി
“ഒരു ദിവസം അടുക്കളയിലെ പൈപ്പ് പൊട്ടി. വെള്ളം ശക്തിയായി ഒഴുകി. ഞാൻ നിന്റെ അച്ഛനെ വിളിച്ചു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ‘സെബാസ്റ്റ്യൻ ആളെയും കൂട്ടി വരും, അവൻ നോക്കിക്കോളും’ എന്ന്. പക്ഷേ ഉച്ച വരെ ആരും വന്നില്ല. വൈകുന്നേരമായപ്പോൾ ആകാശം കറുത്തു. നീ അന്ന് നിന്റെ കൂട്ടുകാരന്റെ വീട്ടിലായിരുന്നു. പെട്ടെന്ന് ഇടിമിന്നലോടുകൂടി മഴ തുടങ്ങി.
മുറ്റത്ത് ഒരു വണ്ടി നിന്ന ശബ്ദം കേട്ട് ഞാൻ വാതിൽ തുറന്നു. സെബാസ്റ്റ്യൻ ചേട്ടൻ മഴയത്ത് നനഞ്ഞു കുതിർന്ന് നിന്നിരുന്നു.
‘അയ്യോ… ഈ മഴയത്ത് എന്തിന് വന്നു ചേട്ടാ?’ ഞാൻ പതറി ചോദിച്ചു.
‘പൈപ്പിന്റെ കാര്യം ജോൺ പറഞ്ഞിരുന്നു. പ്ലംബർ കിട്ടിയില്ല, ഞാൻ തന്നെ നോക്കാമെന്ന് കരുതി വന്നതാണ്. മഴ ഇത്ര കടുക്കുമെന്ന് വിചാരിച്ചില്ല,’
അദ്ദേഹം കിതച്ചുകൊണ്ട് അകത്തേക്ക് വന്നു. മുടിയിൽ നിന്ന് വെള്ളം ഷർട്ടിലേക്കും മുണ്ടിലേക്കും ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
ഞാൻ ഒരു തൂവാല എടുത്തു കൊടുത്തു. അദ്ദേഹം സോഫയിൽ ഇരുന്ന് തല തുവർത്തി. ഞാൻ അടുക്കളയിൽ പോയി ഒരു കപ്പ് ചൂടുള്ള ചായ ഉണ്ടാക്കി കൊണ്ടുവന്നു. എന്റെ മനസ്സ് അന്ന് വല്ലാതെ ആകുലമായിരുന്നു.
ചായ കുടിക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു, ‘എന്താ മെർലിൻ, മുഖം വല്ലാത്തതുപോലെ? ജോൺ വിളിക്കാറില്ലേ?’
ഞാൻ മറുപടി പറയാതെ ചായക്കപ്പിലേക്ക് നോക്കി നിന്നു.
അല്പസമയം കഴിഞ്ഞ് അദ്ദേഹം വീണ്ടും ചോദിച്ചു, ‘നിങ്ങൾ തമ്മിൽ എന്താണ് പ്രശ്നം? ജോൺ എന്നോട് സംസാരിക്കുമ്പോഴൊക്കെ അസ്വസ്ഥനായിരിക്കുന്നു. എപ്പോഴും ഒരു ദേഷ്യം ഉള്ളപോലെ. മെർലിൻ, എന്തെങ്കിലും പറയാനുണ്ടോ?’
