പിന്നെ ഒരു 6-7 മണി വരെ ഉറക്കം തന്നെ. പിന്നെ എഴുന്നേറ്റ് ടീവിയിൽ വല്ല കളിയും ഉണ്ടേൽ അതും കണ്ടിരുന്ന് രാത്രി ഭക്ഷണവും കഴിച്ച് ഒരു 11 മണിക്ക് റൂമിൽ പോയി കലാ പരിപാടി തുടങ്ങും. ഇത് തന്നെ എല്ലാ ദിവസത്തേയും കഥ. ആർക്കായാലും മടുക്കും, അത് അരുണിനും സംഭവിച്ചു.
അന്നത്തെ കൈപ്പണി കഴിഞ്ഞ് ക്ലീനാക്കി അരുൺ ഫാനും നോക്കി കിടന്നുകൊണ്ട് ഓരോന്ന് ചിന്തിച്ചു. “എന്തൊരു മടുപ്പാണ് ദൈവമേ, ഇനിയും ഒരു മാസം കൂടെ, ഞാൻ എങ്ങനെ പിടിച്ചു നിക്കും. ജീവിതം മടുത്തു “.
മൊത്തത്തിൽ ഒരു വാഴ പോലെ അവന് തോന്നി. അതൊരു വല്ലാത്ത അവസ്ഥ ആണെന്ന് ആൺകുട്ടികൾക്ക് അറിയാം. ബിടെക് ആണേൽ ഇതുവരെ വലിയ മാർക്ക് ഒന്നുമില്ല, സ്വന്തമായി വലിയ സ്കിലും ഇല്ല.
പഠിത്തം കഴിഞ്ഞാൽ ജോലി കിട്ടുമെന്ന ഒരു പ്രതീക്ഷയും അവനില്ല. അച്ഛനും അമ്മയും അവരുടേതായ ടെൻഷൻ ഉള്ളത് കൊണ്ട് എന്റെ കാര്യം അത്ര ശ്രദ്ദിക്കാറില്ല. അവരെയും പറഞ്ഞിട്ട് കാര്യമില്ല. വീട്ടുകാര്യം മൊത്തം നോക്കണം, അതിന്റെ കൂടെ വേറെ പ്രശ്നവും ഇതാ വന്നു.
നീറ്റ് പരീക്ഷ ക്യാൻസൽ ചെയ്തു, വേറെ തീയതിയിലേക്ക് മാറ്റി. അരുണിന്റെ അനിയത്തി ദേവിക എന്ന ദേവു അതിന്റെ പ്രയാസത്തിൽ ഇരിക്കുവാണ്. അവൾ പരീക്ഷ നന്നായി എഴുതിയതാർന്നു, മെറിറ്റിൽ തന്നെ കിട്ടുമെന്ന് അവൾക്ക് പ്രതീക്ഷ ഉണ്ടാരുന്നു.
അതിന് ഇങ്ങനെ ഒരു തിരിച്ചടി കിട്ടിയാൽ എന്തൊരു കഷ്ടമാണ്. അവളിപ്പോ മൊത്തം ശ്രദ്ധ നീറ്റ് എക്സാമിൽ കൊടുത്ത് മുറിയിൽ ഇരുന്ന് പഠിക്കുവാണ്.എപ്പോഴാണ് എണീക്കുന്നതെന്നോ ഉറങ്ങുന്നതെന്നോ ആർക്കും അറിയില്ല.
