അപസര്‍പ്പക വനിത 2 589

ഇതിനിടയില്‍ എന്നെ ഞെട്ടിച്ച്കൊണ്ട് ഒരു കറുത്ത വസ്ത്രം ധരിച്ച ആജാനുബാഹു വീടിനുള്ളിലേക്ക് കയറി. അവനെ കണ്ടതും ഞാന്‍ സോഫയുടെ മറവിലേക്ക് പതുങ്ങി. ഇതേ സമയത്തായിരുന്നു അന്നാമ്മയുടെ ഇരട്ടകുഴല്‍ തോക്ക് പുറത്തെ എതോ ലക്ഷ്യത്തിലേക്ക് വെടി പൊട്ടിയത്. ആ ആജാനുബാഹു അന്നാമ്മയുടെ നേര്‍ക്ക് വെട്ടി തിരിഞ്ഞുകൊണ്ട് തന്റെ കൈയ്യിലുള്ള തോക്ക് അവരിലേക്ക് നീട്ടുന്ന സമയത്തിനുള്ളില്‍ സാത്താന്‍ സേവ്യര്‍ അവന്റെ നേര്‍ക്ക് ചാടി വീണു. ആ അലര്‍ച്ചയോടെയുള്ള സാത്താന്‍ സേവ്യറിന്റെ ചവിട്ടില്‍ ആ ആജാനുബാഹു മറിഞ്ഞ് വീണു. ഞോടിയിടയില്‍ എഴുന്നേറ്റ് സാത്താന്‍ സേവ്യറിന്റെ നേര്‍ക്കവന്‍ പാഞ്ഞു വന്നു. ഇതു കണ്ട ഞാന്‍ സത്യത്തില്‍ പേടിച്ച് പോയി. ആ ആജാനുബാഹുവിന്റെ പകുതിയേ കൂറിയവനായ സാത്താന്‍ സേവ്യറുള്ളൂ. പക്ഷേ തുടര്‍ന്നുള്ള പോരാട്ടത്തില്‍ കമ്പികുട്ടന്‍.നെറ്റ്  സാത്താന്‍ സേവ്യര്‍ തികഞ്ഞ പോരാളിയാണെന്ന് തെളീച്ചു. സാത്താന്‍ സേവ്യര്‍ എതോ എക്സെന്റ്രിക്കായ മ്യഗത്തേ പോലെ ആ ആറടിക്ക് മേലേ ഉള്ള ശരീരത്തില്‍ സവാരി ഗിരി നടത്തി. അവന്‍ വേച്ച് വേച്ച് ഞാനും അന്നാമ്മയും നില്‍ക്കുന്ന അവിടേക്ക് മറിഞ്ഞ് വീണു.

അവന്‍ അതി വേഗത്തില്‍ അന്നാമ്മയുടെ നേര്‍ക്ക് ചീറികൊണ്ടു വന്നു. വടക്കന്‍ കളരിയില്‍ നിപുണയായ അന്നാമ്മ വായുവില്‍ ചാടി ചുഴറ്റി അവന്റെ നാഭിക്കിട്ട് ആഞ്ഞ് ചവിട്ടി. അതിനെ ആക്കത്തില്‍ വായുവില്‍ പറന്നവന്‍ സോഫയും മറിച്ചിട്ട് കാര്‍പെറ്റില്‍ വീണു. അവന്‍ വയര്‍ വേദനയാല്‍ അമര്‍ത്തിപ്പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. സാത്താന്‍ സേവ്യര്‍ അവന്‌ നേര്‍ക്ക് പാഞ്ഞടുക്കാനായി തുടങ്ങിയപ്പോള്‍ അന്നാമ്മ തടഞ്ഞു.

ഇതേ നിമിഷത്തില്‍ വേദനയാല്‍ അലറികൊണ്ട് ആ ആജാനുബാഹു അവന്റെ പുറകിലൊളിപ്പിച്ച ചെറിയ പിസ്റ്റള്‍ എടുത്തതും ഞങ്ങളുടെ ഗൂര്‍ഖ റാം സിംങ്ങിന്റെ കത്തി അവന്റെ കാലില്‍ തുളച്ച് കയറിയതും ഒപ്പമായിരുന്നു. അടി തെറ്റി പതറിയ അവന്റെ കയ്യില്‍ നിന്ന് അന്നാമ്മ ഒരു വവ്വാല്‍ ചാടി പറന്ന് വരുന്നത് പോലെയെത്തി അവന്റെ പിസ്റ്റള്‍ കൈയ്യിലാക്കി.

“…അവന്റെ ഒരു പിസ്റ്റള്…..തൂഫൂ….”. അന്നാമ്മ ലക്ഷ്യമില്ലാതെ നീട്ടി തുപ്പി.

പുറത്ത് വെടിയൊച്ചകളുടെ മേളമായിരുന്നു. പെട്ടെന്നായിരുന്നു ഇരു ജീപ്പുകളും സ്റ്റാര്‍ട്ടായത്. റിവേഴ്സ്സ് ഗീയറിലൂടെ ഗെയിറ്റിനെ ലക്ഷ്യമാക്കി പുറത്തേക്ക് പായുന്ന ജീപ്പിലേക്ക് കയറാനായി കുറേ പേര്‍ പാഞ്ഞടുക്കുന്നത് ജനാലകളിലൂടെ എനിക്ക് കാണാന്‍ സാദ്ധിച്ചു. ഗെയ്റ്റിന്റെ അവിടെ ജീപ്പ് നിര്‍ത്തി. രണ്ടു പേര്‍ പാത്തും പതുങ്ങി വെടികൊണ്ട് പരിക്ക് പറ്റിയവന്‍മാരെ കയറ്റുന്നുണ്ടായിരുന്നു. ആ ജീപ്പുകള്‍ കാനന വഴിയിലൂടെ ബംഗ്ലാവ് വിട്ട് പാഞ്ഞു.

The Author

ഡോ.കിരാതന്‍

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

55 Comments

Add a Comment
  1. Very very thrilling story. Congradulations

Leave a Reply

Your email address will not be published. Required fields are marked *