ആയിഷയിലൂടെ 2 [ഹസ്ന] 12

“ദാ അബ്ബു എത്തി!” ആയിഷ പെട്ടെന്ന് എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു.

ഞാനും വേഗം മുഖത്തെ ഭാവങ്ങൾ മാറ്റി, തികച്ചും സാധാരണക്കാരനെപ്പോലെ സോഫയിൽ നിന്നും എഴുന്നേറ്റു. കാറിന്റെ ഡോർ അടയുന്ന ശബ്ദത്തിന് പിന്നാലെ, കയ്യിൽ ഒരു ചെറിയ ബാഗുമായി അബ്ബു ഉമ്മറത്തേക്ക് കയറിവന്നു. യാത്രയുടെ നേരിയ ക്ഷീണം അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു.

“ആഹാ റഹീം മോൻ ഇവിടെയുണ്ടായിരുന്നോ? ഞാൻ വിചാരിച്ചു നീ പോയിട്ടുണ്ടാകുമെന്ന്,” അകത്തേക്ക് കയറി വന്നുകൊണ്ട് അബ്ബു തികഞ്ഞ സ്നേഹത്തോടെ ചോദിച്ചു.

“ഞാൻ വില്ലേജ് ഓഫീസിലെ ചില കാര്യങ്ങൾക്ക് വേണ്ടി വന്നതായിരുന്നു അബ്ബു. ആ അതിർത്തി തർക്കത്തിന്റെ ഫയൽ ഇന്നലെ സമീറ ഇത്ത ഇവിടെ കൊണ്ടുവന്നിരുന്നല്ലോ. അതിൽ അബ്ബു ഒപ്പിടേണ്ട ഭാഗങ്ങൾ ഒക്കെ ഒപ്പിടുവിച്ച് വാങ്ങി വില്ലേജ് ഓഫീസിൽ ഏൽപ്പിക്കാൻ ആയിഷ എന്നോട് പറഞ്ഞിരുന്നു,” ഞാൻ വളരെ ഗൗരവത്തോടെ കാര്യം അവതരിപ്പിച്ചു.

“അതേപ്പാ… നീ പറഞ്ഞത് വളരെ നന്നായി. ആ അതിർത്തിയുടെ കാര്യം ഓർത്ത് എനിക്ക് വലിയ വിഷമം ഉണ്ടായിരുന്നു. സമീറ അവിടെയുള്ളത് കൊണ്ട് കാര്യങ്ങൾ വേഗം നടക്കും. ഒപ്പൊക്കെ കൃത്യമായില്ലേ?” അബ്ബു ബാഗ് മേശപ്പുറത്ത് വെച്ചുകൊണ്ട് ചോദിച്ചു.

“എല്ലാം കൃത്യമായിട്ടുണ്ട് അബ്ബു. സമീറ ഇത്ത ഫയലുകൾ ഒക്കെ പരിശോധിച്ചു. ചില പഴയ റെക്കോർഡുകൾ കൂടി ഒത്തുനോക്കാൻ ഉള്ളതുകൊണ്ട് ഇന്ന് ഉച്ചയ്ക്ക് ശേഷം കുറച്ചു സമയം കൂടി ഓഫീസിൽ ഇരിക്കേണ്ടി വന്നു. ബാക്കി നടപടികൾ നാളെയോടെ തീരും എന്നാണ് ഇത്ത പറഞ്ഞത്,” വിയർപ്പിന്റെ കാരണം അബ്ബുവിന് സംശയം തോന്നാത്ത രീതിയിൽ ഞാൻ വീണ്ടും സമർത്ഥമായി ആവർത്തിച്ചു.

The Author

Leave a Reply

Your email address will not be published. Required fields are marked *