Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഭദ്ര നോവല്‍ (ഹൊറർ) 323

Kambi Views 48449

അതിന് ശേഷം വളരെയധികം ദുഃഖത്തോടെയായിരുന്നു ചാരു മനക്കല് വന്നുകയറിയത്.

സന്ധ്യാനേരത്ത് ഉമ്മറത്തിണ്ണയിലിരിക്കുമ്പോഴാണ് നാഗക്കാവിൽ ഉറങ്ങിക്കിടക്കുന്നസത്യങ്ങൾ അവളുടെ അഞ്ജനമെഴുതിയ കണ്ണുകളെ മാടിവിളിച്ചത്.
നാല്ഭാഗവും നോക്കി ആരുമില്ല,
ചാരു പതിയെ എഴുന്നേറ്റ് നാഗക്കാവിലേക്ക് നടന്നു.

സൂര്യൻ മറഞ്ഞുതുടങ്ങി, ഇരുട്ട് വ്യാപിച്ചുകൊണ്ടിരുന്നു.
കാവിന്റെ മുൻഭാഗത്തായ് അവൾ നിന്നു.

അവളുടെ കണ്ണുകൾ കല്പടവുകളിലേക്ക് പതിഞ്ഞു. അവ മഴകൊണ്ട് ക്ലാവ് പിടിച്ചിരിക്കുന്നു, അതിന് മുകളിലൂടെ ചെറിയ പ്രാണികൾ ഇഴഞ്ഞുനീങ്ങുന്നുണ്ട്.
ഇളം കാറ്റ് അവളെ പുൽകികൊണ്ട് സ്വാഗതം ചെയ്തു.
അരളിയുടെയും, പാലപ്പൂവിന്റെയും ഗന്ധം ചുറ്റിലും പരന്നു.
കാർമേഘങ്ങൾ വിണ്ണിനെ മറച്ചുപിടിച്ചു.

ചാരു പതിയെ കല്പടവുകളിൽചവിട്ടി കാവിലേക്ക് കയറാൻ തുടങ്ങി.
കാവിലെ ചുറ്റുമതിലിൽ അവൾ വിരലുകളോടിച്ചു,

“ഇവിടെയാണോ ഭദ്ര മരിച്ചുകിടന്നത്..”

നാഗരാജാവും, നാഗയക്ഷിയും,നാഗകന്യകയും,
കരിനാഗാവും,മണിനാഗവും എന്നുവേണ്ട ഒട്ടനവധി ശിലാവിഗ്രഹങ്ങൾവച്ച് പൂജിച്ച തറയടെ മുകളിലേക്ക് കയറാനുള്ള കല്പടവുകളിലേക്ക് നോക്കികൊണ്ടവൾ സ്വയം ചോദിച്ചു.

വർഷങ്ങൾ പഴക്കമുള്ള ചിരാത് ദ്രവിച്ചു മണ്ണിനോട് ചേർന്ന് കിടക്കുന്നു.
പാതി നശിച്ച ശിലകൾ.
എണ്ണക്കറപടർന്ന് ക്ലാവ് പിടിച്ച ദീപസ്തംഭം.
കണ്ണിനെ കുളിർമ്മയെക്കുന്ന ഓരോ കാഴ്ചകളും അവൾ ഒപ്പിയെടുത്തു.

“എന്തായിരിക്കും കാരണം?
ഇനി ആരോട് ചോദിക്കും”

ചിന്താകുലയായിനിൽക്കുന്ന അവളുടെ പിന്നിൽ നിന്നും ചമ്മലകൾ ഞെരിയുന്ന ശബ്ദം കേട്ടു.
ഒരു നിമിഷം അവളവിടെ നിന്നു.
പിന്നിലാരോ ഉണ്ടെന്നസത്യം തിരിച്ചറിഞ്ഞു.

ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടി,
പതിയെ തിരിഞ്ഞു നോക്കിയ ചാരു ആ കാഴ്ച്ചകണ്ട് പെട്ടന്നതന്നെ ഭയത്താൽ രണ്ടടി പിന്നിലൊട്ടു നിന്നു.

ചമ്മലകൾക്ക് മുകളിൽ സ്വർണ്ണനിറമുള്ള ഒരു സർപ്പം ഫണമുയർത്തി സിൽക്കാരം പുറപ്പെടുവിച്ച് ചാരുവിന് നേരെ നിന്നു.

കാറ്റിന്റെ കുസൃതി വികൃതിയായി മാറാൻ അധികനിമിഷം വേണ്ടിവന്നില്ല.
ശക്തമായകാറ്റ് ആൽമരത്തിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകളെ ഹരംകൊള്ളിച്ചു അവ കൂട്ടം കൂട്ടമായി പറന്നുയർന്നു.

കാവിലെ നാഗവിഗ്രഹങ്ങൾക്കുമുൻപിലർപ്പിച്ച മഞ്ഞൾപ്പൊടി വായുവിൽ പറന്നുയർന്നു.
ഇതുവരെ കാണാത്ത കാഴ്ച്ചകൾ അവളെ ഭയത്തിന്റെ മുൾമുനയിൽ കൊണ്ടുനിർത്തി. പിന്തിരിഞ്ഞു ഓടിയാലോയെന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും കാലുകൾക്ക് ബലക്കുറവ് അനുഭവപ്പെട്ടു.
തണുത്ത സന്ധ്യയിലും അവളുടെ നെറ്റിയിൽ വിയർപ്പിന്റെ ജലകണികൾ ഉടലെടുത്തു.
തന്റെ ധൈര്യമെല്ലാം ഒരുനിമിഷം ചോർന്നുപോയപോലെ തോന്നി.

സർപ്പം അവളുടെ അടുത്തേക്ക് ഫണമുയർത്തി ഇഴഞ്ഞു നീങ്ങി.

ചാരു പിന്നിലേക്ക് പിന്നിലേക്ക് കാൽച്ചുവടുകൾ വച്ചു.
വൈകതെത്തന്നെ വേരോട് കൂടിയ വലിയ ആൽമരത്തിൽ തട്ടിനിന്നു.

മരണം തോട്ട് മുൻപിൽ..!
എന്ത് ചെയ്യണമെന്നറിയാതെ അവൾ നിന്നു. കാവിലേക്ക് വരാൻ തോന്നിയ നിമിഷത്തെ ശാപവാക്കുകളാൽ അഭിഷേകം ചെയ്തു.

സർപ്പം ഫണമുയർത്തി അവൾക്ക് നേരെ അടുത്തു.
അതിന്റെ കണ്ണിനിന്നും അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു പ്രതികാരത്തിന്റെ രൂപത്തിൽ തന്നെ ഉന്മൂലനം ചെയ്യാൻ നിയോഗിക്കപ്പെട്ട ഒരു ശക്തിയാണെന്ന്.

കഴുത്തിലണിഞ്ഞ,
നാമജപമന്ത്രങ്ങളാൽ കറുത്തചരടിൽകോർത്ത ഏലസ് വലം കൈകകൊണ്ട് മുറുക്കെ പിടിച്ച് ചാരു കണ്ണുകളടച്ച് നാമം ജപിക്കാൻ തുടങ്ങി.

“സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം,
മാണിക്യ മൌലി സ്ഫുരത്,
താരാനായക ശേഖരാംസ്മിത മുഖീ,
മാപീന വക്ഷോ രുഹാം പാണിഭ്യാംമളി
പൂര്‍ണരത്ന ചഷകം,
രക്തോല്പലം ബിഭ്രതീം സൌമ്യാം
രത്ന ഘടസ്‌ഥ രക്തചരനാം,
ധ്യായേത്‌ പരാമംബികാം”

പതിയെ അവൾ കണ്ണുതുറന്നു,
പ്രകൃതിശാന്തമായിരിക്കുന്നു,
ദാഹവും,ഭയവും ഒരുപോലെ അനുഭവപ്പെട്ടു
കഴുത്തിലേക്കോലിച്ചിറങ്ങിയ വിയർപ്പുതുള്ളികൾ ഇടം കൈകൊണ്ട് തുടച്ചുനീക്കി സർപ്പം ഫണമുയർത്തി നിന്ന സ്ഥലത്തേക്ക് നോക്കി.
പതിയെ അവൾ കണ്ണുതുറന്നു,
പ്രകൃതിശാന്തമായിരിക്കുന്നു ദാഹവും,ഭയവും ഒരുപോലെ അനുഭവപ്പെട്ടു
കഴുത്തിലേക്കോലിച്ചിറങ്ങിയ വിയർപ്പുതുള്ളികൾ ഇടം കൈകൊണ്ട് തുടച്ചുനീക്കിട്ട് സർപ്പം ഫണമുയർത്തിനിന്ന സ്ഥലത്തേക്ക് നോക്കി.

സർപ്പം അപ്രത്യക്ഷമായിരിക്കുന്നു.

“ഹോ..”

ചാരു ദീർഘശ്വാസമെടുത്ത്‌വിട്ടു
എങ്കിലും ഭയം വിട്ടുപോയിരുന്നില്ല.
എത്രയുംപെട്ടന്ന് തിരിച്ചുപോകണമെന്ന ചിന്തയോട്കൂടി ചാരു വേഗം നാഗക്കാവിൽനിന്ന് പുറത്ത് കടക്കാൻ തീരുമാനിച്ചു.

ഇരുട്ട് വീണുത്തുടങ്ങി,ചന്ദ്രന്റെ നിലാവെളിച്ചം കാവിലേക്കെത്തിനോക്കി.

“ഈശ്വരാ… ന്നെ പ്പ മനക്കല് തിരക്കുന്നുണ്ടാവൂല്ലോ..”
അവൾ സ്വയം പറഞ്ഞു.

രാത്രിയുടെ ലാളനം ചാരുവിന്റെ മുടിയിഴകളെ തഴുകികൊണ്ടേയിരുന്നു ശരീരത്തിലുടനീളം കുളിര് കോരുന്നപോലെ അനുഭവപ്പെട്ട അവൾ കാവിലൂടെ പതിയെനടന്നു.
കൊഴിഞ്ഞുവീണ ചമ്മലകളിൽ ചവിട്ടുമ്പോഴും ചാരു വളരെയധികം ശ്രദ്ധചെലുത്തിയിരുന്നു.

സന്ധ്യാനാമ്മങ്ങൾ അവളറിയാതെ നാവിൽനിന്നും പൊഴിയാൻതുടങ്ങി.

നാഗക്കാവിന് പുറത്തക്കടന്നതും
ചാരു പിന്തിരിഞ്ഞു നോക്കി.
താനാരെയാണോ തിരക്കിവന്നത് അവരിവിടേതന്നെയുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

പക്ഷേ കാവിൽ സ്ത്രീ സ്പർശമുണ്ടായൽ സംഭവിക്കുന്ന അനർത്ഥത്തെക്കുറിച്ച് അവളോർത്തില്ല.

തിരിഞ്ഞുനടന്ന തന്നെ ആരോ പിന്തുടരുന്നുണ്ടെന്നു തോന്നിയ ചാരു ഉടനെകാവിലേക്ക് തിരിഞ്ഞുനോക്കി.

“ഇല്ല്യാ…ആരുല്ല്യാ….ചിലപ്പോ ന്റെ തോന്നലാവും.”
മനസിന് ധൈര്യംകൊണ്ടുത്ത് അവൾ വീണ്ടും നടന്നു,

പിന്നിൽ ചമ്മലകൾ ഞെരിയുന്ന ശബ്ദം അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടി.

“ണ്ട്..ആരോ ണ്ട് ന്റെ പിന്നിൽ..അമ്മേ ദേവീ… ആപത്തിൽനിന്നെന്നെ നീ രക്ഷിക്കണേ..”

കഴുത്തിൽ ജപിച്ചുകേട്ടിയ ഏലസ്സ് വലം കൈകൊണ്ട് മുറുക്കെപിടിച്ച് ചാരു ഒരുനിമിഷം നിന്നു.
ചാരു നിശ്ചലമായപ്പോൾ ചമ്മലഞെരിയുന്ന ശബ്ദവും നിലച്ചു.
അവൾ തിരിഞ്ഞുനോക്കി

മഴപെയ്ത് ക്ലാവ്പിടിച്ച് നാഗക്കാവിനോട്ചാരി പുറത്ത് കല്ല്‌കൊണ്ട് നിർമ്മിച്ച ദീപസ്തംഭത്തിൽ ഒരു തിരിനാളം തെളിഞ്ഞിരിക്കുന്നു.

ചാരു അത്ഭുതത്തോടെ നോക്കി

“ദാരാ കൊളുത്ത്യേ….”
അവൾ ചുറ്റിലും നോക്കി
നിലാവ് കാവിനെ വലയംചെയ്തത് തുടങ്ങി.
ചീവീടിന്റെ ശബ്ദം പല തലങ്ങളിൽ നിന്നും ഒഴുകിയെത്തി.
വൃശ്ചികമാസത്തിലെ ആർദ്രമായകാറ്റ് അവളുടെ ശരീരത്തെ വലിഞ്ഞുമുറുക്കാൻതുടങ്ങി.

പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധം ചുറ്റിലും പടർന്നു.
ദീപസ്തംഭത്തിനുചുറ്റും കോടവന്നു നിറഞ്ഞു.

കാറ്റിന് വേഗതകൂടി, കാറ്റിനൊപ്പം അവളുടെ കേശഭാരവും നൃത്തമാടി.
ഒരുകൈകൊണ്ട് അവളാമുടിയിഴകളെ ഒതുക്കിവച്ചു.

പെട്ടന്ന് ദൂരെ നിന്നൊരു കൊലുസിന്റെ ശബ്ദം കേൾക്കാൻ തുടങ്ങി. നിമിഷങ്ങൾ കഴിയുംതോറും ആ ശബ്ദം അവളുടെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു.

ഭയം ചാരുവിന്റെയുള്ളിൽകിടന്ന് താണ്ഡവമാടി.

The Author

38 Comments

Add a Comment
  1. ചേട്ടാ കിടിലന്‍.

  2. കഥ പൊളിച്ചു നല്ലൊരു ഫിലിം കണ്ട ഫീൽ

  3. Great story

  4. Suuuuuper
    Ith പോലൊരു നോവൽ വായിക്കാൻ കാതിരിക്കയായിരുന്നൂ.

  5. Excellent story movie kanunna oru feel kitti ithinte PDF idamo

  6. bro ippozha vayiche . broyude comfort zone annenu thonnunu horror.oru kuddilam horror mo1vie kanda feel. with best regards

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: