രണ്ടാഴ്ചകൾ… ചിത്രയെ സംബന്ധിച്ചിടത്തോളം അതൊരു തപസ്സായിരുന്നു. വർക്കലയിലെ റിസോർട്ട് മുറിയിലെ നിമിഷങ്ങൾക്കും, ഫവാസിന്റെ പരുക്കൻ സ്പർശനങ്ങൾക്കും ശേഷം അവൾ സ്വന്തം ഫ്ലാറ്റിലെ ഏകാന്തതയിലേക്ക് ചുരുങ്ങി. വെറുതെ ഇരുന്നു ഓരോന്ന് ആലോചിച്ചു കൂട്ടാതെ ഇരിക്കൻ പാറുവിന്റെ കൂടെ അവളുടെ കമ്പനിയിൽ അവൾ താത്കാലികമായി ജോലിക്കും കയറി.
മറ്റു പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും അവൾ വിച്ഛേദിച്ചു. ഫവാസിന്റെ ഫോൺ കോളുകൾ വരുമ്പോൾ സ്ക്രീനിലെ അവന്റെ പേര് ഒരു മാരകവിഷം പോലെ അവളെ ഭയപ്പെടുത്തി. ഓരോ തവണയും അവൾ ആ ഫോൺ സൈലന്റ് മോഡിലാക്കി ദൂരേക്ക് എറിഞ്ഞു.
തന്റെ ഉള്ളിലെ ആ മാറ്റം, കാമത്തിന്റെ ആ പുതിയ ലോകം, ഒരു നീർക്കുമിള പോലെ ഉടഞ്ഞുപോകട്ടെ എന്ന് അവൾ ആഗ്രഹിച്ചു. ഗോകുലിന്റെ വരവിനായി അവൾ കാത്തിരുന്നത് ഒരു രക്ഷകനെ എന്നപോലെയായിരുന്നു.
അതേസമയം ഗോകുൽ മറ്റൊരു ലോകത്തായിരുന്നു. തന്റെ ഉള്ളിലെ ഫാന്റസികളെ അവൻ താലോലിക്കുമ്പോഴും, ചിത്രയോടുള്ള പ്രണയത്തിന്റെ ആ പഴയ നൂലുകൾ അവനെ പിടിച്ചുലച്ചു.
അവൻ കൊച്ചിയിലെ തന്റെ സുഹൃത്ത് വഴി ഒരു ഹോസ്പിറ്റലിൽ ജോലിയും, അടുത്ത് കടവന്ത്രയിലെ ശാന്തമായ ഒരു സ്ഥലത്ത് ഒരു ഫ്ലാറ്റും വാടകയ്ക്കെടുത്തു. പുതിയ തുടക്കത്തിന് പുതിയൊരു അന്തരീക്ഷം വേണമെന്ന് അവൻ കരുതി. പക്ഷേ ആ ഫ്ലാറ്റിലെ ഓരോ ജനാലയ്ക്കൽ തൂക്കുന്ന കർട്ടനുകൾക്ക് പോലും തന്റെ ഫാന്റസികളുടെ നിറമായിരിക്കണം എന്ന് അവൻ രഹസ്യമായി ആഗ്രഹിച്ചു.
.
.
അവർ ഒരുമിച്ച് താമസം തുടങ്ങാൻ നിശ്ചയിച്ച ആ ദിവസം. നഗരം ഉണരുന്നതേയുള്ളൂ, പക്ഷേ ചിത്ര അതിനു മുൻപേ ഉണർന്നു. ജനാലയ്ക്കൽ വന്നു നിൽക്കുമ്പോൾ കൊച്ചിയിലെ പുലർകാല മഞ്ഞ് അവളുടെ മുഖത്ത് തട്ടി. ഇന്ന് അവൾക്ക് മറ്റൊരു ചിത്രയാകണം. പുതിയ ആ പെൺകുട്ടിയെയല്ല, ഗോകുലിന്റെ മാത്രം ചിത്രയെ അവൾക്ക് തിരിച്ചുപിടിക്കണം.
