ഡിറ്റക്ടീവ് അരുൺ 12 [Yaser] 215

“ഒരു നൂറ് രൂപ കൂടി കയ്യിലുണ്ട് സാർ.”

“ഇന്നാ ഇത് കൂടി വെച്ചോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിലോ.?” അരുൺ താൻ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് പോക്കറ്റിൽ നിന്ന് രണ്ട് നൂറിന്റെ നോട്ടുകൾ എടുത്ത് അലിയുടെ അടുത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു.

അപ്പോഴാണ് അരുണിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ ബെല്ലടിച്ചത്. അവൻ പണം അലിക്ക് കൈമാറിയ ശേഷം ഫോണെടുത്ത് നമ്പർ നോക്കി. പരിചയമില്ലാത്ത നമ്പർ ആണ്.

“ഹലോ.” അവൻ കോൾ അറ്റന്റ് ചെയ്തു.

“അയ്യാ. കമലേഷ് പേശ്റേൻ.” മറുവശത്ത് നിന്നുള്ള ശബ്ദം അരുണിന്റെ കാതിലേക്കെത്തി.

അരുണിന് ആളെ മനസ്സിലായി. പൊള്ളാച്ചിയിലെ ഷൺമുഖന്റെ കാര്യസ്ഥൻ. അരുൺ അലിയുടെ മുഖത്തേക്ക് നോക്കിശേഷം അവനോട് അവിടെ നിൽക്കാൻ ആംഗ്യം കാണിച്ച ശേഷം ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു.

“എന്നാ കമലേഷ്. എന്ന പ്രച്നം. ശൊല്ലുങ്കോ.?” അരുൺ തനിക്കറിയാവുന്ന തമിഴിൽ സംസാരിച്ചു.

“സാർ. നീങ്ക മലയാളത്തിലേ ശൊല്ലുങ്കോ. എനക്ക് മലയാളം തെരിയും.”

“എന്നാൽ വിളിച്ച കാര്യം പറയൂ കമലേഷ്.”

“സാർ. ഉങ്കളെ ഷൺമുഖൻ അയ്യാ പാക്കണംന്ന് ശൊന്നാച്ച്. നീങ്ക ഇങ്കെ വരുവീങ്കളാ.”

“സോറി കമലേഷ്. ഇപ്പോൾ ഞാനൊരു കേസുമായി ബന്ധപ്പെട്ട് അൽപം തിരക്കിലാണ്. രണ്ട് ദിവസം കഴിയും ഞാൻ ഫ്രീയാവാൻ അത് കഴിഞ്ഞ് വന്നാൽ മതിയോ.?”

“സാർ ഞാൻ അയ്യാവുക്ക് കൊടുക്കിറേൻ. അയ്യാ പേശണംന്ന് ശൊന്നാച്ച്.”

“ശരി.”അവൻ ഫോൺ കൊടുക്കാനുള്ള സമ്മതം നൽകി.

തുടർന്ന് കമലേഷ് ഫോൺ ഷൺമുഖന് കൈമാറുന്നതിന്റെ ശബ്ദവും അവന്റെ കാതിലേക്കെത്തി.

“ഹലോ അരുൺ.” ഷൺമുഖന്റെ ആഢ്യത്വം നിറഞ്ഞ ശബ്ദം അവന്റെ കാതിലേക്കെത്തി.

“ശൊല്ലുങ്കൊ അയ്യാ. അയ്യാവുക്ക് എന്നെ പാക്കണംന്ന് കമലേഷ് ശൊന്നാച്ച്. എന്നാ അയ്യാ പ്രച്നം.?” അരുൺ ചോദിച്ചു.

“എൻ മകളെ കാണാമൽ പോയി ചില നാട്കലാക്കി വിട്ടനാ. അത് താൻ എന്നെ തൊന്തരവ് ചെയ്യും പ്രച്ചനൈ.” [എൻ്റെ മകളെ കാണാതായിട്ട് കുറച്ച് ദിവസമായി. അതാണ് എന്നെ അലട്ടുന്ന പ്രശ്നം.] വ്യസനത്തോടെയായിരുന്നു ഷൺമുഖൻ അത് പറഞ്ഞത്.

” എനക്കും കമലേഷ് തകവൽ കൊടുത്താർ.” [കമലേഷ് പറഞ്ഞ് ഞാനും വിവരമറിഞ്ഞിരുന്നു.] പൊള്ളാച്ചിൽ വെച്ച് കമ ലേഷിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ സ്മരിച്ചു കൊണ്ട് അരുൺ പറഞ്ഞു.

“കമലേഷ് എന്നോട് അതെയും ശൊന്നാർ.” [എന്നോട് കമലേഷ് അതും പറഞ്ഞു.]

“ഇപ്പോത് എന്നെെ പാർപ്പത് ആ വ ശുമാ.?” [ഇപ്പോൾ എന്നെ കാണേണ്ട അത്യാവശ്യമുണ്ടോ.?] കമലേഷ് അത് പറയുമെന്ന് അറിയാവുന്നതിനാൽ അരുൺ നേരെ വിഷയത്തിലേക്ക് കടന്നു.

“ആമാ. നീങ്കൾ തേടുവത് കാണാമൽ പോയ പൊണ്ണ് വളക്ക് എന്ന് കമലേഷ് കുറിനാർ. അപ്പോത് എനക്ക് എൻ മകളെ നിനൈവിൽ വരുകിറേൻ. എന്നവേ ഉങ്കള്ക്ക് ഉദവി ശെയ്യാൻ നാൻ മുടിവ് ശെയ്തേൻ.” [നിങ്ങൾ അന്വേഷിക്കുന്നതും ഒരു കുട്ടിയെ കാണാതായ കേസ് ആണെന്ന് കമലേഷ് പറഞ്ഞു. ആ സമയത്ത് എനിക്കെൻ്റെ മകളെ ഓർമ്മ വന്നു. അത് കൊണ്ട് നിങ്ങളെ സഹായിക്കാൻ ഞാൻ തീരുമാനമെടുത്തു.]

The Author

യാസർ

43 Comments

Add a Comment
  1. വായിച്ചു അവസാനം ആകുമ്പോൾ അണ് അടുത്ത part illa ennu അറിയുന്നെ anganthe Kure ayi ini ithun varumo ennu പ്രതീക്ഷ illa എങ്കിലും വരുമെന്ന് കരുതി കാത്തിരിക്കുന്നു വരട്ടെ

  2. അല്ല ഇതിന്റെ ബാക്കി ഉണ്ടാകുമോ ഇനി ഇത്രെയും വർഷനായിട്ട് കാത്തിരിക്കുന്നവർ ഉണ്ട്

  3. യാസർ ബാക്കി എവിടെ

  4. ഈ കഥ എയുതിയ ആള് ജീവിചിരിപുണ്ടോ..

  5. bro ippolum kathirikkunnu?

  6. bro next part ennanu.waiting

  7. ഇതിന്റെ ബാക്കി അടുത്തു എങ്ങാനും ഉണ്ടാകുമോ. നല്ല ത്രെഡ് ആണ് കംപ്ലീറ്റ് ചെയ്യുക .സ്വല്പം വൈകിയാണെങ്കിലും

  8. യാസിർ ഭായ്, എഴുത്തിൽ സസ്പെൻസ് നിലനിർത്താൻ സാധിക്കുന്നുണ്ട്, ഇല്ലെങ്കിൽ ഡിറ്റക്റ്റീവ് നോവലിന് അസ്തിത്വവും ഉണ്ടാകില്ല, നിങ്ങൾ ഡി ഗ്രേഡിംഗ് ഒന്നും മൈൻഡ് ചെയ്യാൻ പോകല്ലേ

Leave a Reply

Your email address will not be published. Required fields are marked *