അവൻ ചെറിയൊരു ഇടവേള എടുത്തു. നിനക്ക് എപ്പോ വേണമെങ്കിലും എന്റടുത്തേക്ക് വരാമല്ലോ. അതിനപ്പുറം… ജോസഫും അന്നാമ്മയും നിന്നെ ഒരു കുറവും വരുത്താതെ നോക്കിക്കോളും.
അച്ഛന്റെ വാക്കുകൾ ഈ തവണ ഫിലിപ്പിന്റെ മനസ്സിലേക്ക് ചെറുതായി ഇറങ്ങി. അവന്റെ ഉള്ളിലെ ദുഃഖം പതുക്കെ ശാന്തമാകാൻ തുടങ്ങി.
നിനക്ക് ആ വീടൊക്കെ ഇഷ്ടപ്പെട്ടോ മോനേ? അച്ഛൻ വീണ്ടും ചോദിച്ചു.
അച്ഛന്റെ വാക്കുകൾ കേട്ട് ഫിലിപ്പ് ഒരു ചെറിയ പുഞ്ചിരി വിരിച്ചു.
“വീട്… നല്ലതാണ് ഫാദർ,” അവൻ പറഞ്ഞു. പക്ഷേ അവൻ പറഞ്ഞത് വീടിനെ കുറിച്ചല്ലെന്ന് അച്ഛനു മനസ്സിലായില്ല. ജീപ്പ് പള്ളിയിലേക്കെത്തി. വണ്ടി നിർത്തിയതും അച്ഛൻ പറഞ്ഞു,
നിന്റെ സാധനങ്ങൾ ഒക്കെ എടുത്ത് വെച്ചേക്ക്. അതുകഴിഞ്ഞു എല്ലാവരോടും ഒന്ന് പറഞ്ഞിട്ട് പോരെ.. രാവിലെ പത്രോസ് വരും ഞാൻ പറഞ്ഞിട്ടുണ്ട്.
ശരി ഫാദർ.
രാവിലെ നേരത്തെ…
പള്ളിയുടെ മുറ്റം ഇനിയും പൂർണ്ണമായി ഉണർന്നിട്ടില്ല.
മഞ്ഞുതുള്ളികൾ പുല്ലിൻമേൽ നിശ്ശബ്ദമായി തങ്ങി നിൽക്കുന്നു.
പക്ഷികളുടെ ചെറുശബ്ദങ്ങൾ മാത്രം ആ നിശ്ശബ്ദതയെ അല്പം തകർക്കുന്നു. പള്ളിയുടെ മുന്നിൽ ഒരു ജീപ്പ്. പത്രോസ് ഇതിനകം എത്തിയിരുന്നു. വണ്ടിയുടെ ബോണറ്റിൽ ചാരിയിരുന്നു. ഫിലിപ്പ് ചെറിയൊരു ബാഗുമായി പുറത്തേക്ക് നടന്നു. ഇന്നലെ രാത്രിയിലെ പിരിയലിന്റെ ഭാരം ഇനിയും അവന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു… അച്ചൻ എവിടെ? പത്രോസ് ചുറ്റും നോക്കി ചോദിച്ചു. അകത്ത്… ഫിലിപ്പ് മറുപടി കൊടുത്തു. അവന്റെ കണ്ണുകൾ സ്വാഭാവികമായി പള്ളിയുടെ വാതിലിലേക്ക് തിരിഞ്ഞു. ഞാനിപ്പോൾ വരാം പത്രോസിനോട് പറഞ്ഞു അവൻ അകത്തേക്ക് കയറിപ്പോയി. മെഴുകുതിരി തുളളികൾ നിശ്ശബ്ദമായി പ്രകാശിക്കുന്നു. ആ പ്രഭാതം, ആ ശാന്തത, പള്ളി മുഴുവൻ ഒരു ശാന്തമായ എനർജി കൊണ്ട് നിറഞ്ഞു. പ്രാർത്ഥനാമുറിയുടെ മുന്നിൽ
