“ഇവരുടെ ഭാവി എത്ര വലിയതാണ്…എന്നാൽ ഈ കുറുകിയ, മനസ്സിലായ സ്നേഹം ഞാൻ സദാ ഓർത്തിരിക്കണം.”
അച്ഛൻ മനസ്സിലാക്കി ജീവിതത്തിൽ എല്ലാം മാറുന്നു, പക്ഷേ സ്നേഹം, പിന്തുണ, വിശ്വാസം എന്നൊക്കെ എപ്പോഴും നിലനിൽക്കും. ഫിലിപ്പിനെ ഓർമ്മിച്ചാണ് ചെറുതായി മനസ്സിൽ ഓർത്തു. “ഫിലിപ്പ്…നീ വലിയൊരു ജീവിതത്തിലേക്ക് പോകുന്നു…പക്ഷേ ഓർമ്മിക്കുക, നീ എപ്പോഴും എന്റെ പ്രാർത്ഥനയിൽ ഉണ്ടാവും”
അച്ഛന്റെ ശബ്ദം പള്ളി മുഴുവൻ പിരിയലിന്റെ സംഗീതം പോലെ മാറി. അച്ഛൻ പെട്ടെന്ന് നിശ്ശബ്ദമായി
പക്ഷേ ശക്തമായ വിശ്വാസത്തോടെ ഉറച്ചു നിന്നു. കണ്ണുകളിൽ മറച്ചുവച്ച ഒരു വേദന. ഫിലിപ്പ് നേരെ അടുത്തേക്ക് വന്നു വിളിച്ചു. “ഫാദർ… ”
അച്ഛൻ എഴുന്നേറ്റു അവന്റെ അടുത്തേക്ക് ചെന്നു. വന്നോ മോനേ…എല്ലാം എടുത്തോ? അച്ഛൻ ചോദിച്ചു. എടുത്തു ഫാദർ.
അച്ഛൻ കൈ ഉയർത്തി അവനെ ആശീർവദിച്ചു.
“കർത്താവ് നിന്റെ വഴികൾ നേരെയാക്കട്ടെ” ഫിലിപ്പ് തലകുനിച്ചു. ഫിലിപ്പ് കുറച്ചു നിമിഷം അച്ഛനെ നോക്കി നിന്നു. ശേഷം അവൻ മൃതുവായി അച്ഛന്റെ കൈ പിടിച്ചു. ആ കൈ, അവനെ നടക്കാൻ പഠിപ്പിച്ച കൈ. അവൻ അത് നെഞ്ചിലേക്ക് ചേർത്തു. ശേഷം ഫിലിപ്പ് തിരിഞ്ഞു നടക്കാൻ ശ്രമിച്ചു. ഒരു ചുവട്, മറ്റൊരു ചുവട്, ഓരോ ചുവടിലും അവന്റെ ഹൃദയം പിന്നിലേക്ക് വലിക്കപ്പെടുന്ന പോലെ. വാതിൽ കടന്നിറങ്ങി.
പത്രോസേ അച്ഛൻ വിളിച്ചു. അച്ചോ…
സൂക്ഷിച്ചു കൊണ്ടുപോവണം മോനെ.
ശരി അച്ചോ, ഞാൻ നോക്കിക്കോളാം പത്രോസ് ഉറപ്പായി പറഞ്ഞു. ഫിലിപ്പ് ജീപ്പിനരികിൽ എത്തി. കയറാൻ പോകുമ്പോൾ,
