അമേരിക്കയിലെ തന്റെ പഠനത്തെക്കുറിച്ചും, അവിടെ ഒരു ജോലി കണ്ടെത്താനുള്ള ശ്രമങ്ങളെക്കുറിച്ചും അവൻ അവരോട് സംസാരിച്ചു. വീട്ടുകാരെ ആശ്രയിക്കാതെ സ്വന്തം നിലയിൽ സാമ്പത്തിക ഭദ്രത കൈവരിക്കണമെന്ന തന്റെ ആഗ്രഹം അവൻ പങ്കുവെച്ചു.
സുഹൃത്തുക്കളുമായുള്ള സംസാരം കഴിഞ്ഞ് രാത്രി ഏഴരയോടെ ശരൺ വീട്ടിൽ തിരിച്ചെത്തി. അപ്പോൾ സുലോചന ജോലി കഴിഞ്ഞ് ഇറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. “ശരണേ, സുലോചനയ്ക്ക് വീട്ടിൽ പോകാൻ വൈകി, നീ ഒന്ന് അവളെ അവിടെ വരെ ആക്കി കൊടുക്കുമോ?” അമ്മ ചോദിച്ചു. മറുത്തൊന്നും പറയാതെ ശരൺ തന്റെ കാറിന്റെ ചാവി എടുത്തു.
അവളുടെ വീട് എത്തിയപ്പോൾ “മോൻ ഒന്ന് അകത്തേക്ക് വരുന്നോ?” എന്ന് സുലോചന ചോദിച്ചു. ശരൺ ആ ചെറിയ വീടിനുള്ളിലേക്ക് കയറി. വളരെ ലളിതമായ വീടാണെങ്കിലും അത് അതീവ വൃത്തിയോടെയും അടുക്കും ചിട്ടയോടെയും സൂക്ഷിച്ചിരുന്നു. സുലോചനയ്ക്ക് കുട്ടികളില്ല എന്ന കാര്യം ശരൺ അപ്പോഴാണ് ശ്രദ്ധിച്ചത്.
വീടിന്റെ സ്വീകരണമുറിയിൽ കുട്ടികളുടെ ഒരു ചിത്രം പോലും ഉണ്ടായിരുന്നില്ല. അവളുടെ ഭർത്താവ് സതീഷ് ഒരു ട്രക്ക് ഡ്രൈവറാണ്. വലിയ മൈനിംഗ് യാർഡുകളിൽ ഹെവി ട്രക്കുകൾ ഓടിക്കുന്ന സതീഷ് രാത്രി വളരെ വൈകിയാണ് വീട്ടിലെത്താറുള്ളത്.
വീടിനുള്ളിലൂടെ നോക്കുന്നതിനിടയിൽ തറയിൽ തിളങ്ങുന്ന എന്തോ ഒന്ന് iiശരണിന്റെ ശ്രദ്ധയിൽപ്പെട്ടു. അതൊരു കമ്മലായിരുന്നു. അവൻ അത് എടുത്ത് സുലോചനയ്ക്ക് നൽകി. “സുലോചനേ, ഇതാ നിങ്ങളുടെ കമ്മൽ വീണുപോയെന്ന് തോന്നുന്നു,” അവൻ പറഞ്ഞു.
