കുറച്ചു നേരം കൂടി സംസാരിച്ച ശേഷം ലെന ഫോൺ വെച്ചു.
“ഭദ്രൻ കേട്ടല്ലോ. അപ്പോൾ അവിടെയും സെക്യൂരിറ്റി ഉണ്ട്.
തത്കാലം അവിടടെ അന്വേഷിക്കാൻ നിൽക്കേണ്ട. പിന്നെ ഈ ആക്സിഡന്റ് പിന്നിൽ ആരാണ് എന്ന് എനിക്ക് സംശയമുണ്ട്. “
“മാഡത്തിന് ആരെയാണ് സംശയം?”
“വേറെ ആരുമല്ല എൻ്റെ ഇച്ചായന്മാരെ തന്നെ. തനിക്കറിയില്ലേ ജോസ് കുന്നേൽ. “
“മാഡം പറഞ്ഞു വരുന്നത്.”
“ജോസച്ചായൻ്റെ അടുത്ത് ഞാൻ ചോദിച്ചോളാം. ഭദ്രൻ ആ ഡ്രൈവറെ എങ്ങനെയെങ്ങിലും പോക്ക്. അർജ്ജുവിൻ്റെ കൂടെയുള്ളവരുടെ കൈയിൽ കിട്ടിയാൽ അവന്മാർ ഇച്ചായനെ തീർക്കാൻ ചാൻസ് ഉണ്ട്.
സൈബർ സെല്ലിൽ പോയി വർഗീസിനെ കണ്ടാൽ മതി ഞാൻ വിളിച്ചു പറഞ്ഞോളാം.”
“ശരി മാഡം. ഞാൻ ഇറങ്ങുകയാണ്. “
“ഭദ്രൻ ഒരു കാര്യം കൂടി ചെയ്യണം. എനിക്ക് ഒരു മൊബൈൽ ഫോണും വേറെ സിമ്മും വേണം. ഭദ്രനും ഒരെണ്ണം വാങ്ങിക്കോ. സ്വന്തം പേരിൽ വേണ്ട. “
“മനസ്സിലായി മാഡം. ഞാൻ നാളെ തന്നെ എത്തിക്കാം.”
അവിടെ നിന്നിറങ്ങി വീട്ടിലേക്ക് പോകുമ്പോൾ നാളെ എവിടെനിന്ന് അന്വേഷം തുടങ്ങണം എന്നാലോചനയിലായിരുന്നു ഭദ്രൻ.
തുടരും…

Pls let us know if the story is available in any other site
Bro pls complete the story
@kambikuttan കുട്ടേട്ടാ ഈ കഥയുടെ എഴുത്തുകാരനെ പറ്റി വല്ല വിവരവും ഉണ്ടോ? അദ്ദേഹം തിരിച്ചു വരുമോ? ഈ കഥ വേറെ ഏതെങ്കിലും സൈറ്റിൽ ഉണ്ടോ? ഇതിന്റെ കഥാകൃത്തിന് ഇത് പൂർത്തിയാക്കാൻ താൽപര്യമില്ലെങ്കിൽ വേറെ ഏതെങ്കിലും എഴുത്തുകാരെ കൊണ്ട് പൂർത്തിയാക്കുമോ? അല്ലെങ്കിൽ ആർക്കെങ്കിലും ഇത് പൂർത്തിയാക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിക്കുമോ?
മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
ആരവ്