അവളുടെ ആ രൗദ്രഭാവം കണ്ടപ്പോൾ വിനോദ് സാർ ഒന്ന് പതറി. അവൾ അടുക്കള വശത്ത് നിന്നും വീടിന്റെ മുൻഭാഗത്തേക്ക് നടന്നു. വിനോദ് സാർ അകത്തു പോയി അവളുടെ ബാഗുമായി സിറ്റൗട്ടിലേക്ക് വന്നു. അവൾ പിടിച്ചു പറിക്കുന്നത് പോലെ ബാഗ് വാങ്ങി ഗേറ്റിന് പുറത്തേക്ക് നടന്നു.
വിനോദ് സാർ: “മാളവിക… നിൽക്കൂ, ഞാൻ വണ്ടിയുടെ താക്കോൽ എടുത്തിട്ട് വരാം.”
അദ്ദേഹം താക്കോൽ എടുക്കാൻ അകത്തേക്ക് ഓടിയപ്പോഴേക്കും മാളവിക റോഡിലേക്ക് ഇറങ്ങി നടന്നു തുടങ്ങിയിരുന്നു. തന്നെ തള്ളിക്കളഞ്ഞ വിനോദ് സാറിനോടുള്ള ദേഷ്യവും, അപമാനിതയായെന്ന തോന്നലും അവളുടെ ഉള്ളിൽ പുകയുന്നുണ്ടായിരുന്നു. അവളുടെ ആ വെള്ള ഷിഫോൺ സാരി കാറ്റിൽ പാറിപ്പറന്നു.അവൾ റോഡിലൂടെ വേഗത്തിൽ നടന്നു. വിനോദ് സാർ കാറുമായി വന്ന് അവളുടെ അരികിൽ നിർത്തി.
”മാളവിക… കേറൂ, ഞാൻ കൊണ്ടുവിടാം,” അദ്ദേഹം താഴ്മയോടെ പറഞ്ഞു.
എന്നാൽ അവൾ അദ്ദേഹത്തെ ഒന്ന് തിരിഞ്ഞുപോലും നോക്കിയില്ല. ഒരു ഓട്ടോറിക്ഷ കൈകാട്ടി നിർത്തി അവൾ അതിൽ കയറി. വിനോദ് സാർ നിസ്സഹായനായി നോക്കി നിൽക്കെ ഓട്ടോ വേഗത്തിൽ മുന്നോട്ട് കുതിച്ചു. വീട്ടുപടിക്കൽ എത്തിയപ്പോൾ അവൾ ബാഗിൽ നിന്നും ഒരു ഇരുനൂറിന്റെ നോട്ട് എടുത്ത് ഓട്ടോക്കാരന് നൽകി. നൂറു രൂപയായിരുന്നു ചാർജ്.
”ബാലൻസ് തരാം മോളെ…” ഓട്ടോക്കാരൻ ചില്ലറ തപ്പുന്നതിനിടയിൽ അവൾ ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു.
”ബാലൻസ് ചേട്ടൻ എടുത്തോ… എനിക്ക് തിരക്കുണ്ട്!”
അവൾ വേഗം ഗേറ്റ് കടന്ന് ഉള്ളിലേക്ക് ചെന്നു. വീട് പൂട്ടിയിരിക്കുകയായിരുന്നു. അച്ഛനെ ഉച്ചത്തിൽ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. അവൾ ദേഷ്യത്തോടെ ഫോണെടുത്തു അച്ഛനെ വിളിച്ചു.

kalikal nadakkatte