“പേടിക്കണ്ട. വിഷമൊന്നും അല്ല ന്നെ. എലിസബത്തിന്റ അകത്തേക്ക് നീ കയർ കേറ്റിയത് ഇതേ കൂടാരത്തിൽ വച്ചായിരുന്നു അല്ലേ.?” അവൻ ജോർജിന്റെ മൂക്ക് പിടിച്ചു ശ്വാസം മുട്ടിച്ചപ്പോൾ അയാൾ വാ പിളർത്തി. വാഹിദ് മണൽ കലക്കിയ മദ്യം അയാളുടെ വായിലൂടെ കൃത്യമായി ഒഴിച്ചു കൊടുത്തു. പിന്നെ അതേ പോലെ മദ്യം കലക്കി വിൻസെന്റിനെ കൊണ്ടും കുടിപ്പിച്ചു.
“എന്റെ എലിയെ നീ ഇവിടെയിട്ടു എങ്ങിനെ നരകിപ്പിച്ചോ ആ വേദന ഈ ഒറ്റ പകൽ കൊണ്ട് നീ അനുഭവിക്കും. അല്ലെങ്കിൽ ഇത് കുടിച്ചിട്ട് എന്റെ ചോദ്യങ്ങൾക്ക് മറുപടി തന്നോ.” വാഹിദ് കനത്ത ശബ്ദത്തിൽ, എന്നാൽ ഭീധിതമായ ശാന്തതയോടെ വിൻസെന്റിനോട് പറഞ്ഞു. വരണ്ട് തുടങ്ങിയ തൊണ്ട നനക്കാൻ അയാൾ വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു. കുടിച്ചു തീർത്ത അമിതമായ മദ്യത്തിലേക്ക് രമ്യയുടെ ഉപ്പുനീര് കുടിക്കുകയും കൂടി ചെയ്തപ്പോൾ ദാഹിച്ചു തുടങ്ങിയിരുന്നു. വാഹിദ് ഗ്ലാസ് നന്നായി ഇളക്കി, ഗ്ലാസ് വിൻസെന്റിന്റെ വായിലേക്ക് കമിഴ്ത്തി. നിവൃത്തിയില്ലാതെ അവൻ അത് മുഴുവൻ കുടിച്ചു തീർത്തു.
“ആരാണ് ശരത്. അവൻ എവിടെയുണ്ട്.? വിൻസെന്റിന്റെ മുഖം തനിക്ക് അഭിമുഖമായി പിടിച്ചു വാഹിദ് പരുഷമായി ചോദിച്ചു. നാവു കുഴഞ്ഞു സംസാരിക്കാൻ കഴിയാത്ത പരുവത്തിലേക്ക് അവൻ മാറിക്കൊണ്ടിരുന്നു. അത് മനസ്സിലായ വാഹിദ് അവന്റെ മുഖം പിടിച്ചു കുലുക്കി.
“എനിക്ക്… അറിയില്ല. അവിടെ എവിടെയോ.. ഉണ്ട്. ജീവനോടെ.” വിൻസെന്റ് തീർത്തും അവശനായിക്കൊണ്ടിരുന്നു. വാഹിദ് എഴുന്നേറ്റ് പുറത്തേക്ക് പോയി വണ്ണമുള്ള ഒരു കയറിന്റെ ഭാഗവുമായി വന്നു വിൻസെന്റിന്റെ നഗ്നമായ തുടയിടുക്കിലൂടെ പിന്നിലേക്ക് കടത്തി രണ്ട് ഭാഗവും ശരീരത്തിലേക്ക് ചേർത്തു വലിച്ചു പിടിച്ചു വേഗത്തിൽ മുന്നോട്ടും പിന്നോടും വലിച്ചു.
