“അയ്യേ നായകൻ കരയുന്നത് കണ്ടില്ലേ. സൂപ്പർ ഹീറോ ആണെന്നല്ലേ ഞങ്ങൾ കരുതിയത്.” തളർച്ചയോടെ കട്ടിലിൽ വന്നിരുന്ന വാഹിദിനെ ജാസ്മിൻ കളിയാക്കി. രമ്യ വെറുതെ പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കികൊണ്ട് അവനോട് ചേർന്നിരുന്നു. ജാസ്മിൻ അവന്റെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് വഷിദിന്റെ മുഖം അവളുടെ മുലയിലേക്ക് അമർത്തിപ്പിടിച്ചു മൂർദ്ധാവിൽ ഉമ്മ കൊടുത്തു.
“ഇക്കായ്ക്ക് വേണ്ടിയാണ് ഞാനെന്റെ മാനം കളഞ്ഞു അന്യർക്ക് തുണിയഴിച്ചു നിന്നു കൊടുത്തത്. എന്നിട്ട് സെന്റിയടിച്ചു കുത്തിയിരിക്കുവാണോ.” അവൾ അവനെ അശ്വസിപ്പിക്കുന്നത് പോലെ പറഞ്ഞു. അവൻ ഒരു കൈകൊണ്ട് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു. മറുകൈ കൊണ്ട് രമ്യയെയും.
“നമുക്ക് ഫ്ലാറ്റിലേക്ക് പോകാം. ഇവിടം എനിക്ക് വെറുപ്പാണ്.” അവൻ പതുക്കെ അവരോട് പറഞ്ഞു. പിന്നെ അവർ വസ്ത്രം അണിഞ്ഞു കഴിഞ്ഞപ്പോൾ അവരെയും കൊണ്ട് കാറിൽ കയറി വന്നവഴിയേ മടങ്ങി. ദാഹിച്ചു തൊണ്ടവരണ്ടു എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാതെ മരുചൂടിൽ കിടന്ന് ജോർജിന്റെയും വിൻസെന്റിന്റെയും ആത്മാവ് പതിയെ ശരീരം വെടിയുമ്പോൾ ആ കാർ പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ട് അതിവേഗം അകന്നു പോയി.
അദ്ധ്യായം 23
നിറമിഴികളോടെ ചുവന്നു വീർത്ത മൂക്കും കവിൾത്തടങ്ങളുമായി നിൽക്കുന്ന നൂറയുടെ മുഖത്തേക്ക് നോക്കി വാഹിദ് ഒന്നും പറയാതെ നിന്നു. അവന്റെ ബാഗും ട്രോളിയും രമ്യ തന്റെ ട്രോളിയോടൊപ്പം ചേർത്തു പിടിച്ചു ചാരത്തു തന്നെ നിൽപ്പുണ്ടായിരുന്നു. നൂറയുടെ അടുത്തായി സുധീറും ജാസ്മിനും കുട്ടികളും നിൽപ്പുണ്ട്. ജാസ്മിന്റെ മുഖവും മ്ലാനമായിരുന്നു.
