മീനാക്ഷി കല്യാണം 6 [നരഭോജി] 770

 

“ഉണ്ണിയേട്ടൻ കള്ള്കുടിച്ചോ” അവൾ വെറുതേ ചോദിച്ചു. “ഇല്ല ആ രുചി കിട്ടിയില്ല.” അവൾ തന്നെ ഉത്തരവും പറഞ്ഞു. 

 

ഞാൻ നോക്കിയപ്പോൾ നാണത്തിൽ, തിരിയൊന്ന് നീക്കി, വിരലിൽ തങ്ങിയ എണ്ണ കാർക്കൂന്തലിൽ തുടച്ച്, കുറുനിരമാടിയൊതുക്കി അവൾ തിരികെ നടന്നു. കൈപിടിക്കാൻ ആഞ്ഞവിരലുകൾ ധാവണിയൊടിവിലെ വയറിൽ ഉരസി മുന്താണിയെ തഴുകി വഴുതിമാറി. പെട്ടന്നൊന്ന് നിന്ന്, തിരിഞ്ഞ് നോക്കാതെയവൾ ചോദിച്ചു.

 

“ഞാൻ കണ്ടു പേഴ്സ് …, അത്രക്ക് ഇഷ്ടമാണോ…” 

“ ഒരുപാടൊരുപാട്….”

 

അത് പറഞ്ഞ് തീരുന്നതിനു മുൻപേ, കുപ്പിവള കിലുങ്ങും പോലെ ചിരിയേകി കൊണ്ടവളെങ്ങോ ഓടിമറഞ്ഞു. അതിനുത്തരം എന്നേക്കാൾ നന്നായി അവൾക്കറിയാമായിരുന്നിരിക്കാം…

 

********

ഏട്ടൻ എത്തിയിട്ടുണ്ട് ഇത്രനാളും കാണാത്തതിലുള്ള അകൽച്ചയൊന്നും തോന്നിയില്ല. അൽപ്പനേരം സംസാരിച്ചിരുന്ന്, നല്ലമുളക് മൂപ്പിച്ച മോരും, നാളികേരമിട്ട് കുത്തികാച്ചിയ ചീരത്തോരനും, വറുത്തപപ്പടവും കൂട്ടി കഞ്ഞികുടിച്ച് പിരിഞ്ഞു. 

 

എൻ്റെ മുറിയിൽ ഒരുപാട് നാളുകൾക്കു ശേഷം കിടക്കുമ്പോൾ, ഭൂതകാലത്ത് എത്തിയത് പോലെ. അതേ ഫാനും, തുണികളിലെ പഴക്കത്തിൻ്റെ മണവും, ഇരുട്ടും, തെങ്ങോലകൾക്കിടയിലൂടെ പതിയെ അരിച്ച് കടന്ന് വരുന്ന ലാവെട്ടവും, ഒന്നും മാറിയിട്ടില്ലെന്നു തോന്നിപോയി. പുറത്തെവിടെയോ അമ്മയുണ്ട്, നാടകം കഴിഞ്ഞ് വൈകിവന്നതിന് രാവിലെ വഴക്ക് പറയാൻ ഇപ്പോഴേ മുറുമുറുത്തു തുടങ്ങുന്ന അച്ഛനുണ്ട്, എന്നൊരു തോന്നൽ. ആ കാലഘട്ടത്തിന് ഒരു പ്രത്യേക കുളിരുണ്ട്. 

 

അപ്പോഴാണ് ആ കാലഘട്ടത്തിനു ഒട്ടും ചേരാത്ത ഒരാൾ മുറിയിലേക്കു വന്നത്. സെറ്റ്സാരിയുടുത്ത്, കയ്യിലൊരു ഗ്ലാസ് പാലുണ്ട്. ആ കാലഘട്ടത്തിൽ ഈ സമയത്ത്, ഈ കുളിരിൽ കിടക്കാൻനേരം ഇങ്ങനെ ഒരു സുന്ദരി സെറ്റുടുത്ത് മാദകതിടമ്പായായി മുറിയിൽ കയറി വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ആണുങ്ങളാരാണുള്ളത്. ഞാൻ ചരിഞ്ഞ് ഇടത്കയ്യിൽ തലചാരി അവളെ നോക്കികിടന്നു. ഒറ്റവലിക്ക് ആ പാല് മുഴുവൻ അവള് കുടിച്ചു. ചേച്ചി അവൾക്കു കുടിക്കാൻ കൊടുത്തയച്ചതാത്രെ. അത് എൻ്റെ മുന്നിൽ വച്ച്തന്നെ മുഴുവനായും കുടിക്കാനും പറഞ്ഞത്രെ ..!

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

79 Comments

Add a Comment
  1. നീലകുറുക്കൻ

    എന്താ പ്പോ പറയാം.

    അപാര എഴുത്ത്.. വളരെ നല്ല കഴിവുണ്ട്.. വീണ്ടും ധാരാളം കഥകൾ കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാകട്ടെ.

    ഒറ്റയിരുപ്പിൽ മൊത്തം വായിച്ചു തീർത്തു..

    ബാത്റൂമിലെക്ക് പോലും മൊബൈലും പിടിച്ച് പോയി വായിച്ചിട്ട് അവിടെ ഇരുന്നും കരഞ്ഞു..

    പലവട്ടം പലവഴിക്ക് ട്രാജഡി കാണിച്ച് പോയ കഥ അവസാനം അവരെ ഒന്നിപ്പിച്ചപ്പോൾ തോന്നിയ സന്തോഷമാണോ ആശ്വാസമാണോ അതിരില്ലാത്തത് ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *