രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അടുക്കളയിൽ നിന്ന് അമ്മയുടെ രൂക്ഷമായ ചോദ്യം ഉയർന്നു. അന്തരീക്ഷം ആകെ വലിഞ്ഞുമുറുകി. “മുണ്ടും കോണവുമില്ലാതെ എന്താ മനുഷ്യ നിങ്ങൾ ഇങ്ങനെ പാതിരാത്രിക്ക് വീട്ടിലേക്ക് കയറിവരുന്നത്? മര്യാദയ്ക്ക് സത്യം പറ, ശരിക്കും അവിടെ എന്താ ഉണ്ടായത്?” അമ്മയുടെ സ്വരത്തിൽ സംശയവും ദേഷ്യവും ഒരുപോലെ കലർന്നിരുന്നു.
മദ്യലഹരിയിൽ കാലുറയ്ക്കാതെ വേച്ചുനിൽക്കുന്ന അച്ഛന്റെ പതറുന്ന ശബ്ദം പുറത്തുകേട്ടു. “എന്റെ പൊന്നേ, സത്യമായിട്ടും ഞാൻ നല്ലവണ്ണം മുണ്ടുടുത്തിട്ടാ വന്നത്. നന്നായി കുടിച്ചത് കൊണ്ട് വഴി തെറ്റി പറമ്പിൽ കൂടി കേറി എന്നേയുള്ളൂ. അവിടെ വെച്ച് ഞാൻ ഒരു അപ്സരസിനെ കണ്ടു! അവളുടെ തൊട്ടുപിന്നിൽ ഒരു ഗന്ധർവനും ഉണ്ടായിരുന്നു.
അവർ രണ്ടാളും വസ്ത്രമൊന്നും ഇല്ലാതെ കാമകേളിയിൽ ആയിരുന്നു എന്ന് തോന്നുന്നു.” മദ്യത്തിന്റെ പുറത്ത് താൻ കണ്ട കാഴ്ചകളെ അച്ഛൻ സ്വന്തം ഭാവനയിൽ മെനഞ്ഞെടുത്ത് പറയുകയായിരുന്നു.
ടുക്കളയുടെ വശത്തെ കനത്ത ഇരുട്ടിൽ ശ്വാസമടക്കിഅയാൾക്ക് ഒളിച്ചിരുന്ന് ഇതെല്ലാം കേട്ട അർജുനും മീരയും വല്ലാത്തൊരു പ്രതിസന്ധിയിലായി. തങ്ങൾ പിടിക്കപ്പെടുമോ എന്ന പേടിയും അച്ഛന്റെ തള്ളിക്കയറ്റവും കണ്ടപ്പോൾ അവർ അങ്ങോട്ടുമിങ്ങോട്ടും നോക്കി കണ്ണിറുക്കി കാണിച്ചു. പക്ഷേ അച്ഛൻ അവിടെ നിർത്താൻ ഒട്ടും ഭാവമില്ലായിരുന്നു.
“ആ അപ്സരസ് എന്നെ മാടി വിളിച്ചു. അത് സത്യമാണോ അതോ തോന്നലാണോ എന്നറിയാൻ ഞാൻ അവളെ ഒന്ന് തൊട്ടു നോക്കി.” അച്ഛൻ ഗമയിൽ പറഞ്ഞു നിർത്തിയതും അമ്മ വിടാതെ പിടികൂടി: “എവിടെയാ നിങ്ങൾ അവളെ തൊട്ടത്?”
