ഇതുകേട്ട് അമ്മയുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി. “നാട് കാണാനോ? ഈ പാതിരാത്രിക്കോ?” അമ്മയുടെ ആ നോട്ടം അർജുന്റെ ഉള്ളിലേക്ക് തുളച്ചുകയറുന്ന പോലെ തോന്നി.
“അതെ അമ്മേ, നല്ല ശുദ്ധവായു ശ്വസിച്ച്, പറമ്പിലൂടെയും അല്ല റോഡിലൂടെ…. മറ്റും ഇങ്ങനെ പതുക്കെ…” അർജുൻ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപേ അമ്മയുടെ ചോദ്യം വീണ്ടും വന്നു.
പക്ഷേ അമ്മ അത്ര നിസാരക്കാരിയല്ലായിരുന്നു. അവർ മീരയുടെയും അർജുന്റെയും വേഷം ആപാദചൂഡം ഒന്ന് സ്കാൻ ചെയ്തു. “നിങ്ങൾ വരുന്ന വഴി എവിടെയെങ്കിലും കയറിയിരുന്നോ?”
“ഇല്ല അമ്മേ,” അർജുൻ തറപ്പിച്ചു പറഞ്ഞു.
“എങ്കിൽ പിന്നെ നിങ്ങളുടെ കുട എവിടെ?” അമ്മയുടെ ചോദ്യം കേട്ട് അർജുന്റെ കിളി പോയി.
“അത്… അത് ഞാൻ എവിടെയോ മറന്നുവെച്ചു,” അവൻ വിക്കി.
“എടാ മോനേ… എവിടെയും കയറിയില്ലെങ്കിൽ പിന്നെ എവിടെയാടാ നീ ഇത് മറന്നുവെച്ചത്? ആകാശത്താണോ?” അമ്മയുടെ ആ ചോദ്യത്തിന് മുന്നിൽ അർജുനും മീരയും വെള്ളം കുടിച്ചു. അവരുടെ ഉത്തരം മുട്ടി.
അമ്മ അവിടെയും നിർത്തിയില്ല. അവർ മീരയുടെ സാരിയിലേക്കും അർജുന്റെ ഷർട്ടിലേക്കും നോക്കി മൂക്കത്ത് വിരൽ വെച്ചു. “നിങ്ങൾ നനഞ്ഞിരിക്കുന്നത് കണ്ടാൽ മഴയത്ത് വന്നതാണെന്ന് പറയില്ല, മറിച്ച് ഏതെങ്കിലും കുളത്തിൽ മുങ്ങി വന്നതാണെന്നേ പറയൂ! മാത്രമല്ല, ഇതെന്താ തുണിയിലാകെ അഴുക്കും പുല്ലും? നിങ്ങൾ വസ്ത്രമെങ്ങാനും നിലത്തിട്ടിരുന്നോ?”
അമ്മയുടെ ആ ‘അറ്റകൈ’ പ്രയോഗം കേട്ടതും അർജുനും മീരയും ശരിക്കും ഞെട്ടി. അച്ഛൻ അകത്ത് പറഞ്ഞ ‘അപ്സരസിന്റെയും ഗന്ധർവന്റെയും’ കഥയുമായി അമ്മ ഇതിനെ കൂട്ടിയിണക്കുമോ എന്ന പേടിയിൽ അവർ പരസ്പരം നോക്കി വിയർത്തു.
