വീടിന്റെ ഗേറ്റ് തുറന്ന് ചെല്ലുമ്പോൾ ഉമ്മറത്ത് …..
അമ്മയും വേറൊരാളും ചായ കുടിച്ച് സംസാരിച്ചിരിപ്പുണ്ട് …. കൂടിരിയ്ക്കുന്ന ആളിനെ
ശ്രദ്ധിച്ചു നോക്കി …. അത് രമേച്ചിയാണ്…
അകത്തേയ്ക്ക് നടന്നു വരുന്ന എന്നെ കണ്ടതും..
രമ : ” സാവിത്രിയേച്ചിയെ നമ്മുടെ നന്ദുമോനല്ലേ
ആ വരുന്നത്.. ”
അത് കേട്ട് വിശ്വാസം വരാതെ സാവിത്രി തലയുർത്തി….നോക്കിയപ്പോഴേയ്ക്കും നന്ദൻ അടുത്തെത്തിയിരുന്നു …
സാവിത്രി :” ങേ…!!! ഇതെന്താ മോനേ… പൂജയ്ക്ക്
വരില്ലെന്നല്ലേ പറഞ്ഞത് …. അവളും ഒന്നും മിണ്ടിയില്ല… ”
അമ്മയേയും രമേച്ചിയേയും നോക്കി പുഞ്ചിരിച്ച്..
ബാഗ് തിണ്ണയിൽ വച്ച് അവരുടെ നടുക്കായ് ഇരുന്ന്..
നന്ദൻ :” അവൾ അറിഞ്ഞില്ലമ്മേ …. ചേച്ചിയും അളിയനും വന്നില്ലേ ?… ”
സാവിത്രി : ” അവരും … കടമ്പനാട്ട്കാരും ഇന്നലെ രാവിലേ വന്നു മോനേ….ഗിരിയും വിശ്വനും പൂജയ്ക്കുള്ള പൂക്കൾ എന്തോ വാങ്ങണമെന്ന് പറഞ്ഞ് വെളുപ്പിനെ വണ്ടിയെടുത്ത് പോകുന്നത് കണ്ടു …. അച്ചുവും അവരെല്ലാവരും കുറച്ചു മുൻപേയാണ് അമ്പലത്തിലോട്ട് പോയത് …ഞാനും അങ്ങോട്ട് ഇറങ്ങാൻ തുടങ്ങിയതാ.. അപ്പോഴാ രമ വന്നത്…. ”
നന്ദൻ തിരിഞ്ഞ് തന്റെ അടുത്തിരിക്കുന്ന രമയെ നോക്കി ..
പനയ്ക്കൽ തറവാടിനോട് ചേർന്ന പുറംപോക്ക്
സ്ഥലത്ത് താമസിക്കുന്ന …പണ്ട് ഞങ്ങളുടെ അയൽവാസികൂടിയായിരുന്ന രാഘവൻ മൂപ്പരുടെ
ഭാര്യയാണ് രമേച്ചി .. ബ്ലൗസ്സിനുള്ളിൽ ഒടിഞ്ഞു തൂങ്ങിയ ചക്കമുലയുടെ പകുതിയും പുറത്ത് കാട്ടി..
അലസമായിട്ട തോർത്തും ലുങ്കിയുമാണ് രമേച്ചിയുടെ ഇഷ്ടവേഷം …അച്ഛൻ അമ്മയെ വിവാഹം ചെയ്ത് കൊണ്ടുവന്ന കാലം തൊട്ടേ രമേച്ചിയും അമ്മയും ഭയങ്കര കൂട്ടാണ്…അച്ഛമ്മ മരിച്ച ശേഷം അച്ഛൻ ലീവ് കഴിഞ്ഞു പോയാൽ അമ്മയ്ക്ക് കൂട്ടുകിടക്കാനും… പുറം പണിയ്ക്കും ഒക്കെ രമേച്ചിയായിരുന്നു … തേങ്ങയിടാനും പറമ്പ് കിളക്കാനും രാഘവൻ മൂപ്പരെന്ന രാഘവേട്ടനും ഉണ്ടാകും …ആരാലും തുണയില്ലാത്ത രണ്ട് പാവങ്ങൾ… രമേച്ചിയ്ക്കും രാഘവേട്ടനും ഒരു മകളുണ്ടായിരുന്നു ചെറുപ്പത്തിൽ എന്തോ അസുഖം വന്ന് മരിച്ചു പോയതാണെന്ന് അമ്മ പറഞ്ഞ ഓർമയുണ്ട് …. ഇവർ രണ്ടു പേർക്കും ഞങ്ങളുടെ കുടുംബവുമായി നല്ല ബന്ധമാണ്… അതിന് പ്രത്യേകമായ ഒരു കാരണം കൂടിയുണ്ട് ….

ഇതിന്റെ ബാക്കി ഉണ്ടാകുമോ?