നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 831

 

അതുവരെ നേർത്ത പ്രകാശം ചൊരിഞ്ഞിരുന്ന ആ ചുവന്ന തരിയിൽ നിന്നും, പെട്ടെന്ന് കണ്ണഞ്ചിപ്പിക്കുന്ന വലിയൊരു പ്രകാശധാര താഴേക്ക് ഒഴുകിയിറങ്ങി. ആ മുറി മുഴുവൻ ഒരു ഭൂകമ്പത്തിലെന്നപോലെ വിറകൊണ്ടു.

ആ പ്രകമ്പനം കണ്ട് ഞങ്ങൾ മൂന്നുപേരും ഭയന്ന് വിറച്ചുപോയി. എന്നാൽ എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് അതല്ലായിരുന്നു. ഞങ്ങളെപ്പോലെ തന്നെ, അല്ലെങ്കിൽ ഞങ്ങളേക്കാൾ കൂടുതൽ പേടിച്ച് വിറച്ചുകൊണ്ട് സാക്ഷാൽ തക്ഷകൻ ആ രുധിരമണിയിലേക്ക് നോക്കി നിൽപ്പുണ്ടായിരുന്നു!

 

അവന്റെ ആ ഗാംഭീര്യമൊക്കെ ഒറ്റനിമിഷം കൊണ്ട് ഇല്ലാതായി. ദേവന്മാരുടെ ആയുധത്തെപ്പോലും പുച്ഛിക്കുന്ന അവന്, ആ ചെറിയ രത്നത്തോട് വലിയ ഭയമുണ്ടെന്ന് ആ നിൽപ്പ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി. അവൻ തന്റെ വലതുകൈ നെഞ്ചോട് ചേർത്തുപിടിച്ച് എന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു.

 

കുറച്ചുനേരം ആ മുറിയിൽ വല്ലാത്തൊരു ശ്മശാനമൂകത തളംകെട്ടി നിന്നു. പ്രകമ്പനം പതുക്കെ അവസാനിച്ചു. ചുവന്ന വെളിച്ചം പഴയതുപോലെയായി.

അനങ്ങാൻ പോലും കഴിയാതെ നിന്ന തക്ഷകൻ പതിയെ എന്നെ നോക്കി. അവന്റെ കണ്ണുകളിൽ മുൻപുണ്ടായിരുന്ന ആ അധികാരഭാവം ഉണ്ടായിരുന്നില്ല, പകരം വല്ലാത്തൊരു ആശയക്കുഴപ്പവും ഭയവും കലർന്ന ഒരു നോട്ടമായിരുന്നു അത്.

 

ആ രുധിരമണി എന്തിനാണ് പെട്ടെന്ന് അങ്ങനെ പ്രതികരിച്ചതെന്ന് അവന് ഒരുപക്ഷെ മനസ്സിലായിട്ടുണ്ടാകാം. അവൻ എന്നോട് ഒരക്ഷരം പോലും മിണ്ടിയില്ല. എന്നെ ഒന്ന് തുറിച്ചുനോക്കിയ ശേഷം, വേഗത്തിൽ തിരിഞ്ഞ് അവൻ ആ വാതിലിലൂടെ പുറത്തേക്ക് നടന്നുപോയി.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

109 Comments

Add a Comment
  1. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  2. oh man u r super.. 🔥🔥🔥 waiting for next part

  3. oh man u r super.. 🔥🔥🔥

  4. ennada pannivachirukke ,…. sahikinilla

  5. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *