നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 71

 

ഒരു സാധാരണ മരവാതിലിനപ്പുറം ഇത്രയും വലിയൊരു മാന്ത്രിക ലോകം ഒളിപ്പിച്ചുവെക്കാൻ മാനസയെപ്പോലെ ഒരാൾക്ക് മാത്രമേ കഴിയൂ എന്ന് ഞാൻ അത്ഭുതത്തോടെ ഓർത്തു. വെറും സാധാരണക്കാരായ ഞങ്ങൾ ഈ ഭീമാകാരമായ ലോകത്ത് വെറും ഉറുമ്പുകളെപ്പോലെ ചെറുതായിപ്പോയ ഒരു തോന്നൽ.

 

ആ ചുവന്ന മണ്ണിന്റെ നടുവിലായി, പേശികൾ നിറഞ്ഞ കൈകൾ മാറിൽ പിണച്ചുകെട്ടി തക്ഷകൻ നിൽപ്പൊണ്ടായിരുന്നു. ആ അങ്കത്തട്ടിൽ നിൽക്കുമ്പോൾ അവന്റെ രൂപത്തിന് മുൻപത്തേക്കാൾ പതിന്മടങ്ങ് ഗാംഭീര്യം തോന്നിപ്പിച്ചു. അവന്റെ തിളങ്ങുന്ന കണ്ണുകൾ ആയുധപ്പുരയ്ക്ക് ചുറ്റും ഒന്ന് ഓടിയ ശേഷം, കൊടുംകാറ്റുപോലെ മുഴങ്ങുന്ന ശബ്ദത്തിൽ ഞങ്ങളെ നോക്കി അവൻ പറഞ്ഞു:

“ഇതാണ് നിങ്ങളുടെ പുതിയ ലോകം. പുറത്തുകാണുന്ന സാധാരണ മനുഷ്യരുടെ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ല. ഇനിയുള്ള ദിവസങ്ങളിൽ ഈ മണ്ണിൽ നിങ്ങളുടെ ചോരയും വിയർപ്പും വീഴും. വേദന കൊണ്ട് നിങ്ങൾ പിടയും. പക്ഷേ… അതെല്ലാം അതിജീവിച്ചാൽ മാത്രമേ ആ വലിയ ശത്രുവിനെ നേരിടാൻ നിങ്ങൾക്ക് സാധിക്കൂ…”

 

അത്രയും പറഞ്ഞിട്ട് അവൻ ഏറ്റവും അരികിലുണ്ടായിരുന്ന ആയുധപ്പുരയിൽ നിന്നും തിളങ്ങുന്ന വലിയൊരു വാൾ വലിച്ചൂരി ഞങ്ങൾക്ക് നേരെ എറിഞ്ഞു. ആ വാൾ ഞങ്ങൾക്ക് തൊട്ടുമുന്നിലായി ചുവന്ന മണ്ണിൽ ആഴത്തിൽ തറഞ്ഞുനിന്നു. അതിന്റെ പ്രകമ്പനം എന്റെ കാലുകളിലൂടെ അരിച്ചിറങ്ങി.

 

യുദ്ധം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു! അതും പുരാണങ്ങളിലെ ആയുധങ്ങളും മന്ത്രവിദ്യകളുമുള്ള ഒരു രഹസ്യ ലോകത്ത്. ഞാൻ ഒന്ന് ഉമിനീരിറക്കി, മണ്ണിൽ തറഞ്ഞുനിൽക്കുന്ന ആ വാളിലേക്കും, അതിനുമപ്പുറം നിൽക്കുന്ന തക്ഷകനിലേക്കും ഭയത്തോടെയും എന്നാൽ അതിലേറെ വീര്യത്തോടെയും നോക്കിനിന്നു….

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

1 Comment

Add a Comment
  1. കാവൽക്കാരൻ

    കുറച്ചൂടെ pages എക്സ്പെക്റ്റ് ചെയ്തിരുന്നു… ചിലപ്പോൾ സ്പേസ് അതികം ഒഴിവാക്കി കോൺടെന്റ് കൂട്ടിയത്ക്കൊണ്ടാവും….

    എന്തായാലും വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയണേ… കാരണം ഇത് ഫുൾ ആയിട്ടും എന്റെ ഒരു ഇമേജിനേഷൻ വച്ച് എഴുതിയ സാധനമാണ്…. എത്രത്തോളം വർക്ഔട് ആവുമെന്നും ദാഹിക്കുമെന്നും അറിയില്ല….

    so പ്ലീസ് നന്നായിട്ടുണ്ടെങ്കിൽ പറയുക……

Leave a Reply

Your email address will not be published. Required fields are marked *