നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 402

അതിൽപ്പിന്നെ ഫണമുയർത്തിയ നാഗത്തെ കാണുന്നത് ഇപ്പോഴാണ്.

ബോധം മറയാൻ തുടങ്ങുകയായിരുന്നു.

അപ്പോഴാണ് കതക് തകർത്ത് ബെന്നി രക്ഷകനായി വന്നത്.

ബെന്നിയോ?

അന്ധാളിപ്പോടെ ജെന്നിഫർ തിരുത്താൻ നോക്കി.

എന്ത് കൊണ്ടാണ് തനിക്ക് തിരുത്താൻ കഴിയാത്തത്?

ബെന്നിയല്ല ശരത്താണ്..

ശരത്ത് സുധാകരൻ.

തന്റെ വിദ്യാർത്ഥി.

ജെന്നിഫറിന് വലിയ ദാഹം തോന്നി.

മൺകൂജയിൽ വെച്ചിരുന്ന തണുത്ത വെള്ളമെടുത്ത് അവൾ കുറെ കുടിച്ചു.

ദാഹം മാറാത്തത് എന്ത് കൊണ്ടാണ്?

“ആർ യൂ നോട്ട് ആൾറൈറ്റ്?”

നളിനി ചോദിച്ചു. തുടർന്ന് സാന്ത്വനിപ്പിക്കുന്ന ഒരു തലോടലും.

“യാ ഷ്വർ…ഐം ഓക്കേ…താങ്ക്യൂ…”

ജെന്നിഫർ മന്ദഹസിക്കാൻ ശ്രമിച്ചു.

മണിയടിച്ചു.

അറ്റൻഡൻസ് രെജിസ്റ്റർ എടുത്തുകൊണ്ട് ജെന്നിഫർ ക്ലാസ്സിലേക്ക് നടക്കുമ്പോൾ ചത്ത മൂർക്കനേയും ചുമന്നുകൊണ്ട് കുട്ടികൾ ശവഘോഷയാത്ര നടത്തുകയായിരുന്നു.

കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് അവൾ ക്ലാസ്സിലേക്ക് നടന്നു.

റോൾ വിളിക്കുമ്പോൾ മുപ്പത്തിയേഴാം നമ്പറിൽ അവളുടെ കണ്ണുകളുടക്കി.

“തേർട്ടി സെവൻ…”

അവൾ വിളിച്ചു.

“യെസ് മാം…”

ശരത്തിന്റെ സ്വരം അവൾ കേട്ടു.

ജെന്നിഫർ മുഖമുയർത്തി നോക്കി.

റോൾ നമ്പർ പറഞ്ഞു കഴിഞ്ഞ് അവൻ ഒരു പുസ്തകം നിവർത്തി വെച്ച് അതിൽ കണ്ണുംപൂട്ടിയിരിക്കയാണ്.

മനസ്സിനെ ശാന്തയാക്കി ജെന്നിഫർ ക്ലാസ്സ് ആരംഭിച്ചു.

റീ ഫണ്ട് എന്ന കോമിക് ഡ്രാമയാണ് ക്ലാസ്സ്. ആദ്യ ദിവസങ്ങളിലൊന്നാണ്. ഉഴപ്പാൻ പാടില്ല. ജെന്നിഫർ പുസ്തകം വിടർത്തി തന്റെ സ്വതസിദ്ധമായ ശൈലിയിൽ ക്ളാസാരംഭിച്ചു. കുട്ടികൾ ചിരിക്കാനും പ്രതികരിക്കാനും തുടങ്ങി. ഇടയ്ക്ക് അവൾ ശരത്തിന്റെ മുഖത്തേക്കുനോക്കി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.