നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 402

ജെന്നിഫറും ചിരിച്ചു.

കതകിന് ഓടാമ്പലില്ല.

യൂറോപ്പ്യൻ സീറ്റൊക്കെയുണ്ട്. പക്ഷെ കതകിന് ആകെയുള്ളത് കൊളുത്താണ്. ഈയടുത്തയിടെയാണ് പണി കഴിഞ്ഞത്. ഓടാമ്പലൊക്കെ അടുത്തുതന്നെ ഫിറ്റ് ചെയ്യുമെന്ന് നളിനി പറഞ്ഞിരുന്നു.

ടോയിലറ്റിൽ കയറി സീറ്റിലിരുന്നപ്പോൾ കാൽമുട്ടിന് അൽപ്പം വേദന തോന്നി. ഇന്നലത്തെ പ്രകടനത്തിന്റെ അടയാളം. അവൾ പുഞ്ചിരിച്ചു. ഇപ്പോൾ ബന്ധപ്പെട്ടുകഴിയുമ്പോൾ അത് തുടരെ ഉണ്ടാവുന്നു. എങ്ങനെ ഉണ്ടാകാതിരിക്കും? വയസ്സ് നാൽപ്പത് കഴിഞ്ഞില്ലേ? ഇപ്പോഴും ചെറുപ്പക്കാരെപ്പോലെ കിടപ്പറയിൽ പെരുമാറണമെന്നാഗ്രഹിച്ചാൽ ഇതിലപ്പുറം വരില്ലേ?

പക്ഷെ അച്ചായൻ വിളിക്കുമ്പോൾ തനിക്ക് നിയന്ത്രിക്കാൻ കഴിയില്ല. ആ തലോടലും ചുംബനവുമൊക്കെ ഏറ്റുകഴിഞ്ഞാൽ പരമാവധി സുഖം നൽകാനാണ് താൻ എപ്പോഴുമാഗ്രഹിക്കാറ്.

ടോയിലറ്റ് സീറ്റിൽ നിന്നും എഴുന്നേറ്റ് കഴുകി പാന്റി വലിച്ചുകയറ്റി മുമ്പോട്ട് നോക്കുമ്പോൾ പിശാചിനെ കണ്ടതുപോലെ ജെന്നിഫർ അലറി വിളിച്ചു.

ഫണം വിടർത്തി ഉഗ്രരൂപിയായ ഒരു മൂർക്കൻ!

ജെന്നിഫർ അലമുറയിട്ടു കരഞ്ഞു. ഒരു പഴുതാരയെ കണ്ടാൽപ്പോലും ദേഹം വിറയ്ക്കുന്ന പ്രകൃതമാണ്. പാറ്റയേയോ പല്ലിയെയോ കണ്ടാൽപ്പോലും നിലവിളിക്കുന്ന പ്രകൃതം.

അപ്പോഴാണ് മുമ്പിൽ മൂർക്കൻ നിൽക്കുന്നത്!

ഏത് നിമിഷവും അവൻ തന്റെ നേരെ ചീറിയടുക്കും.

തന്റെ കാലിൽ കൊത്തും.

ആരുമറിയില്ല.

ബാത്ത്റൂമിന്റെ പരിസരത്ത് ആരെങ്കിലും വന്നാൽ തന്നെ കൊളുത്തിട്ടത് കൊണ്ട് അകത്ത് കയറാൻ പറ്റില്ല.
തന്റെ ദേഹം കുഴയുന്നത് പോലെയും താൻ തളർന്നു വീഴാൻ പോകുന്നത് പോലെയും അവൾക്ക് തോന്നി. ശബ്ദിക്കാനുള്ള ശക്തി നഷ്ടപ്പെടുന്നത് അവൾ അറിഞ്ഞു. എങ്കിലും സർവശക്തിയുമെടുത്ത് അവൾ ഒന്നുകൂടി അലറി നിലവിളിച്ചു.
കണ്ണുകൾ അടയുന്നത് പോലെയും ബോധം മറയുന്നത് പോലെയും ജെന്നിഫറിന് തോന്നി. കാലം പുറകിലേക്ക് ഒരു റോളർ കോസ്റ്റർ റൈഡ് നടത്തുന്നു. ബാത്റൂമിന്റെ ഇളം പിങ്ക് നിറം അപ്രതക്ഷ്യമാകുന്നു. പകരം ഒരാൽമരം കടന്നുവരുന്നു. ചുറ്റും നിലവും. അവിടെ ഫണം വിടർത്തി നിൽക്കുന്ന രാജവെമ്പാല!

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.