നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 402

തന്റെ അനുവാദത്തോടെയല്ല വാക്കുകൾ വാർന്നു വീഴുന്നത്. തന്റെ വാക്കുകൾക്ക് മേൽ തനിക്ക് നിയന്ത്രണങ്ങൾ ഇല്ല. പാരിജാതത്തിന്റെ ഗന്ധം തനിക്ക് ചുറ്റും കുളിർമഴ ചുരത്തുമ്പോൾ താൻ സ്ഥലം ഓർമ്മിക്കുന്നില്ല. കാലം ഓർമ്മിക്കുന്നില്ല. അല്ലെങ്കിൽ തനിക്ക് ഒരു കാലവും ഒരു സ്ഥലവുമേ ഓർമ്മയുള്ളൂ…

ആൽമരത്തിന്റെ ചുവട്ടിൽ…വസന്തം തളിരിടുന്ന സന്ധ്യകളിൽ ബെന്നിയോടൊപ്പമിരുന്ന കാലം…

ശരത്തിന്റെ നിശ്വാസത്തിന്റെ ചൂട് അവളുടെ മുഖത്ത് തട്ടി. അതിൽ അവളുടെ രോമകൂപങ്ങൾ ത്രസിപ്പിക്കുന്ന നൃത്തച്ചുവടിൽ പിടഞ്ഞെഴുന്നേറ്റു.

“മോന്റെ കൈയിങ് തരൂ…”

ട്രെയിൻ പച്ചനിറമാർന്ന സമതലത്തിന് കുറുകെ നീങ്ങുമ്പോൾ അവൾ അവനോട് പറഞ്ഞു.

“ഞാനൊന്ന് നോക്കട്ടെ..എത്രാമത്തെ വയസ്സിലാണ് എന്റെ മോന് ഒരു പെണ്ണിനെ കിട്ടുന്നതെന്ന്…”
ശരത്ത് യാന്ത്രികമായി കൈ നീട്ടി.

“മാഡത്തിന് കൈനോക്കാനൊക്കെയ അറിയാമോ?”

“പിന്നില്ലേ?”

അവന്റെ കൈ തന്റെ കയ്യിലെടുത്ത് അവൾ ചോദിച്ചു.

“എന്താ മോനൂ കൈയിങ്ങനെ ചൂടായിട്ട്..പനിയ്ക്കുന്നുണ്ടോ?”

അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

“ഇല്ല…അത്…”

അവന്റെ സ്വരം വിറച്ചു.

അവൾ അവന്റെ കയ്യിൽ തലോടി. ശരത്തിന്റെ കണ്ണുകൾ അപ്പോൾ അവളുടെ മുഖത്ത്, കണ്ണുകളിൽ തറഞ്ഞു.

“മാമിന്റെ കയ്യും ചൂട് പിടിച്ച്…”

അവൻ പറയാൻ ശ്രമിച്ചു.

“ആണോ?”

അവൾ ചിരിച്ചു.

എന്നിട്ട് മറ്റേക്കൈതതലം കൊണ്ട് തടവി.

“നേരാണല്ലോ,”

അവൾ മന്ത്രിക്കുന്ന സ്വരത്തിൽ പറഞ്ഞു.

“എന്റെ കൈയ്ക്കും പൊള്ളുന്ന ചൂട്…!”

അവൾ ഒന്ന് ഇളകിയിരുന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.