നിറമുള്ള നിഴലുകൾ [ഋഷി] 420

എന്തോ സൂക്ഷ്മതയോടെ വായിക്കുന്നു. ആ ഭംഗിയുള്ള കഴുത്തും, കൊച്ചു ശംഖുപോലെയുള്ള ചെവിയും, മൊട്ടു പോലെയുള്ള കമ്മലും തിളങ്ങുന്ന മുഖവും നോക്കി നിന്നുപോയി!

ആരിവൾ ഉണ്ണിയാർച്ചയോ! ഞാൻ പറഞ്ഞു.

ചേച്ചി ഞെട്ടിത്തിരിഞ്ഞു. ദൈവമേ! കയ്യാ പൊങ്ങിത്താഴുന്ന മുലക്കുന്നുകളുടെ മേലെ വെച്ചു.

തെമ്മാടി! പേടിച്ചു പോയല്ലോടാ! ആ മുഖത്ത് അമ്പരപ്പും, ആശ്വാസവും, ദേഷ്യവും മിന്നിമാഞ്ഞു.

പെട്ടെന്നെന്തോ എന്റെ മുഖത്തേക്ക് പറന്നു വന്നു. പഴയ ക്രിക്കറ്റ് കളിയുടെ ഓർമ്മയിൽ ഞാനതു പിടിച്ചു. ഒരു റബ്ബർപ്പന്ത്. ടെൻഷൻ വരുമ്പോൾ ഞെക്കുന്നത്.

ചേച്ചിയെണീറ്റു. നീ വരുന്ന കാര്യമെന്നോടു പറഞ്ഞോടാ പട്ടീ! പിന്നെയൊരു തേങ്ങലായിരുന്നു. ഞാനൊറ്റക്കുതിയ്ക്ക് ആ കൊഴുത്ത സുന്ദരിയായ എന്റെ ചേച്ചിക്കുട്ടിയെ കൈകളിലാക്കി.. എവിടെയെല്ലാം ഉമ്മവെച്ചുവെന്നോർമ്മയില്ല. ഹൃദയം കവിഞ്ഞൊഴുകിയ വികാരത്തിൽ ഞാൻ മുങ്ങിത്താണു.. എന്റെ നെഞ്ചിലമർന്ന ആ കണ്ണുകൾ നനഞ്ഞൊഴുകി ഷർട്ട് ഒട്ടിപ്പിടിച്ചു. നഖങ്ങൾ പുറത്തു നോവിച്ചുകൊണ്ടമർന്നു. ചൂടുള്ള കൊഴുത്ത തുടിക്കുന്ന പെണ്ണിനെ…എന്റെ ജീവനെ ഞാനടക്കിപ്പിടിച്ചു.

ആ നനവുള്ള, കലങ്ങിയ കണ്ണുകൾ എന്റെ നേർക്കുയർന്നു. ഉള്ളിൽ മൂർച്ചയുള്ള കത്തികൾ.

മതിയേച്ചീ… ഞാനാ സുന്ദരമായ മുഖം കൈകളിലുയർത്തി. സോറി. ഒന്നാമത് പെട്ടെന്നാണ് വരേണ്ടി വന്നത്. പച്ചക്കറി ബിസിനസ് പ്രശ്നമാവാറായി. പിന്നെ… പിന്നെ..ഞാനൊന്നു ചിരിച്ചു… ഈ പെണ്ണിനൊരു സർപ്രൈസ് തരാമെന്നു വിചാരിച്ചു.

ചേച്ചിയെന്നെ തറപ്പിച്ചു നോക്കി. ആ മുഖം റിലാക്സു ചെയ്തു. നേരിയ മന്ദഹാസം ആ വലിയ കണ്ണുകളിൽ മിന്നിമാഞ്ഞു…

ഇത്തവണ നിനക്ക് സംശയത്തിന്റെ ആനുകൂല്യം തന്നിരിക്കുന്നു. ചേച്ചിയെന്റെ നെഞ്ചിൽ മുഷ്ട്ടി ചുരുട്ടിയിടിച്ചു.

ജീപ്പിൽ ചേച്ചിയുടെ ഗസ്റ്റ്ഹൗസിലേക്ക് പോവുന്നതിനിടെ ഞാൻ തിരുനെൽവേലിയിലെ കാര്യങ്ങൾ എഡിറ്റു ചെയ്തവതരിപ്പിച്ചു. അവിടെയെത്തിയപ്പോൾ ആറുമണി. ചേച്ചിയെന്റെ നേരെ തിരിഞ്ഞു.

ഇവിടത്തെ ഭക്ഷണം മടുപ്പായെടാ. നാളെ ശനിയല്ലേ. നല്ല വീട്ടിലുണ്ടാക്കുന്ന ആഹാരം കിട്ടുമോ? ഇത്തവണ നാട്ടീപ്പോയപ്പോഴും മിക്കവാറും കഴിച്ചത് വെളീന്നാണ്. ചേച്ചി പറഞ്ഞു.

ഞാൻ വണ്ടിയൊതുക്കി. ഞാനിന്നു ചേച്ചിയെ ഉഗ്രൻ ചാപ്പാടൂട്ടാം. പക്ഷേ.. അടുത്ത മൂന്നാലു മണിക്കൂർ എനിക്കു തരണം.

ശരി.. ചേച്ചി തലയാട്ടി.

ഞാൻ വണ്ടി തിരിച്ചു. ആദ്യം കോമള ടെക്സ്റ്റൈല്സ്. ഇപ്പ വരാം. ചേച്ചി പാട്ടുകേട്ടിരി. പഴയ പാട്ടുകളും വെച്ചുകൊടുത്ത് ഞാനിറങ്ങി. പൊതിയുമായി വന്നു. പിന്നിലേക്കെറിഞ്ഞ് വണ്ടിയെടുത്തു. അടുത്ത സ്റ്റോപ്പ്. സ്പെൻസർ. ബീഫ്, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി… സോഡ, ടോണിക്..ഇത്യാദി വാങ്ങി. ചേച്ചി പാട്ടുകളും കേട്ട് ചാരിക്കിടപ്പായിരുന്നു. പാവം. ക്ഷീണിച്ചതുപോലെ തോന്നി.

വീട്ടിലേക്ക് വണ്ടി കയറ്റിയപ്പോൾ ചേച്ചി കണ്ണു തുറന്നു. ഇതെവിടെയാ?

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

132 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.

  2. Superb story bro❤

  3. super bro super

  4. പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂

    1. ? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…

Leave a Reply

Your email address will not be published. Required fields are marked *