നിറമുള്ള നിഴലുകൾ [ഋഷി] 428

ഒന്നും ചെയ്യാനില്ലാത്ത, ഒരു ചാറ്റൽമഴ പൊടിയുന്ന ദിവസം ഞാൻ വെറുതേ ടൗണിൽ ഒരു വർഷം മുൻപ് തുറന്ന ഹോട്ടലിലേക്ക് പോയി. അവർക്ക് ലോബിയുടെ വശത്തായി ഒരു ബാർ കം കഫെ ഉണ്ടായിരുന്നു. സമയം നാലു മണി. മഴ പ്രമാണിച്ച് ഒരു വോഡ്ക്ക ഓർഡർ ചെയ്തു. എന്റെ പഴയ മോഡൽ ജീപ്പിലിരുന്ന് ഒരു ബീഡി ഫില്ലുചെയ്തു വലിച്ചിരുന്നു. ഒരാഴ്ച്ചയായി വലിച്ചിട്ട്. ഇന്ന് ടെൻഷനില്ലാത്ത ദിവസം. വലിഞ്ഞു മുറുകിയിരുന്ന ഞരമ്പുകളും പേശികളും അയഞ്ഞുതുടങ്ങി. പടർന്നുകിടന്ന വള്ളികളുടെ ഇടയിലൂടെ ചാഞ്ഞു പെയ്യുന്ന മഴനൂലുകളും നോക്കി വോഡ്ക്കയുടെ രണ്ടാമത്തെ വലിയും ഇറക്കി ചാഞ്ഞിരുന്നു. കാലുകൾ ഷൂവിനു വെളിയിലെടുത്തു.. നോട്ടത്തിന്റെ രേഖയിൽ ഒരു സുന്ദര രൂപം…പൊന്തി നിന്ന കൊഴുത്ത മുലകൾ.. ഒതുങ്ങിയ അര.. ഇടുപ്പിൽ നേർത്ത ഷിഫോൺ സാരി പൊതിഞ്ഞ കൊഴുപ്പിന്റെ മടക്കുകൾ.. വീണക്കുടം പോലത്തെ വിടർന്ന, തുളുമ്പുന്ന ചന്തികൾ… നിമിഷങ്ങൾക്കകം ആ രൂപം കാഴ്ച്ചയുടെ രംഗത്തിൽ നിന്നും മറഞ്ഞു.. തല തിരിച്ചപ്പോൾ കാഴ്ച്ചയ്ക്കു മറ…വെയിറ്റർ.. പുഴുങ്ങിയ കടലയിൽ പച്ചമുളകും മല്ലിയിലയും അരിഞ്ഞിട്ടതും നീട്ടി… ശ്ശെടാ! എവനെയൊക്കെ എത്രനേരം നോക്കിയാലും പൊടിപോലും കാണില്ല…ആവശ്യമില്ലെങ്കിൽ അപ്പോൾ ഹാജർ!

ഒന്നു സ്കാൻ ചെയ്തെങ്കിലും ആളെക്കണ്ടില്ല. ആഹ്… നാളുകൾക്കുശേഷം… അടുത്ത് വയറിന്റെ പിഴപ്പല്ലാതെ അവന്റെ താഴെ തൂങ്ങണവനെ അവഗണിച്ചിട്ടിരിക്കയായിരുന്നു. ജീൻസിന്റെ ഉള്ളിലെ ഞെരുക്കം ഇത്തിരി നോവിച്ചു. ഒന്നിളകി അഡ്ജസ്റ്റു ചെയ്തു. ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി.

അടുത്ത ഡ്രിങ്കു വന്നു. ഒപ്പം നത്തോലി വറുത്ത് ഉള്ളി വിതറിയതും… ഒരിറക്കു കുടിച്ച് മീൻ ചവച്ചുകൊണ്ട് വെളിയിൽ നിന്നുള്ള ഈർപ്പം മുറ്റിയ തണുത്ത കാറ്റിന്റെ ആലിംഗനം കണ്ണടച്ചാസ്വദിച്ചു. കഞ്ചാവിന്റെ താഴ്ച്ചയും വോഡ്ക്കയുടെ താപവും… ചെറുതായി റോക്കുചെയ്തു. കുഴലിൽക്കൂടിയെത്തിയ പതിഞ്ഞ സംഗീതം അകമ്പടിയായി.

രഘൂ… നനുത്ത സ്വരം.. കണ്ണുകൾ പാതി തുറന്നു. റോഷ്നി! ഇത്തിരി വിളറിയ മുഖം. കണ്ണുകളിൽ നേരിയ സംഭ്രമം. പാവം തോന്നി. എനിക്ക് റോഷ്നിയെ ഇഷ്ട്ടമായിരുന്നു. ബാലുവിനു പറ്റിയ പെണ്ണാണവൾ. ഞാൻ ചിരിച്ചുകൊണ്ട് എണീറ്റു. അവളെ നോക്കി കൈകൾ വിടർത്തി. ആശ്വാസത്തോടെ അവളെന്റെ കരങ്ങളിലമർന്നു.

നീയിരിക്ക്. ഞാൻ കസേര വലിച്ചവളെ ഇരുത്തി. ഒറ്റയ്ക്കാണോ?

അല്ല. ആന്റി കൂടെയുണ്ട്.

ഏതാന്റി?

നിനക്കറിയില്ല. എളയ ചിറ്റപ്പന്റെ ഭാര്യയാണ്. അച്ഛനുമായി ചിറ്റപ്പനത്ര അടുപ്പം പോരാ. പിന്നവരങ്ങ് കോഴിക്കോട്ടല്ലേ. ആന്റി കൊറച്ചൂടെ ക്ഷമയുള്ള ആളാണ്. ചിറ്റപ്പനെപ്പോലെയല്ല. ഇവിടെന്തോ പുതിയ എൻ ജി ഓയുടെ ഓഫീസു തുറക്കാൻ വന്നതാ. ഞങ്ങളപ്രത്തെ ടേബിളിലാ..നിന്നെ ടോയ്ലറ്റിൽ പോയി വരുന്നവഴി കണ്ടപ്പോൾ ആന്റിയോടിപ്പവരാമെന്നു പറഞ്ഞു.

ഉം. ഞാനവളെ സൂക്ഷിച്ചുനോക്കി. എങ്ങനുണ്ടെടീ വിവാഹജീവിതം? ഹണിമൂൺ?

അവളുടെ മുഖം തുടുത്തു. എന്റെ പരീക്ഷ തലേലല്ലേടാ. അതോണ്ട് അതെല്ലാം മാറ്റിവച്ചു. അവൾ ബാലുവിന്റെ ജൂനിയറാണ്. എംബിബിഎസ് മൂന്നാം വർഷം കഴിയുന്നു..

ഉം.. നീ പഠിക്ക്. അല്ലേല് എന്നെപ്പോലെ അത്തപ്പാടിയായി തേരാപ്പാരാ നടക്കാം. ഞാൻ ചിരിച്ചു. അവളും. ടെൻഷൻ മാറി..അവളൊന്നയഞ്ഞു.

The Author

ഋഷി

I dream of love as time runs through my hand..

132 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.

  2. Superb story bro❤

  3. super bro super

  4. പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂

    1. ? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…

Leave a Reply

Your email address will not be published. Required fields are marked *