നിറമുള്ള നിഴലുകൾ [ഋഷി] 420

ചേച്ചിയുടെ മുഖം ശാന്തസുന്ദരമായിരുന്നു. ഒരു നേരിയ ചിരി ആ ചുണ്ടുകളിൽ ഉണ്ടായിരുന്നോ? വഷളൻ! ഇങ്ങുവാടാ മോനൂ…ആരോ എന്നെ വിളിക്കുന്നു. പിന്നെയൊരു മൂടലായിരുന്നു. ചന്ദ്രേട്ടൻ എന്നെപ്പിടിച്ച് വശത്തുള്ള വേറൊരു വരാന്തയുടെ ചാരുപടിയിലിരുത്തി..കയ്യിലൊരു കർച്ചീഫു പിടിപ്പിച്ച് തിരികെ അകത്തളത്തിലേക്കു പോയി.

ഞാൻ മുഖം പൊത്തി… ഉള്ളിലെന്തോ പൊട്ടിത്തകരുകയായിരുന്നു.. നിയന്ത്രിക്കാനായില്ല. കയ്യിലിരുന്ന തൂവാല നനഞ്ഞുകുതിർന്നു..മൂക്കടച്ചപോലെ..
ചങ്കിനകത്തായിരുന്നു കൊളുത്തിപ്പറിക്കുന്ന നൊമ്പരം..

ഒരു മൃദുലമായ കയ്യെന്റെ കഴുത്തിലും വിരലുകളിലും തലോടി.. ഞാൻ കണ്ണു തുറന്നു. റോഷ്നി! അവളെന്റെയടുത്തിരുന്നു. ഞാനറിയാതെ തലയവളുടെ തോളിൽ ചായ്ച്ചു. മനസ്സു ശാന്തമാവുന്നതു വരെ അവളെന്റെയടുത്തിരുന്നു. തല പൊക്കിയപ്പോൾ ബാലു! താടി വളർന്നിട്ടുണ്ട്. അങ്ങിങ്ങായി നരയുടെ വരകൾ.. കുറച്ചുകൂടി പക്വതയുള്ള മുഖം. അവനെന്റ തോളിൽത്തട്ടി.. സോറി രഘൂ… അതിലെല്ലാമുണ്ടായിരുന്നു. ഞാനവന്റെ കയ്യിൽ പിടിച്ചു. കുറച്ചുനേരം ഞങ്ങൾ മൂവരും പഴയ സൗഹൃദത്തിന്റെ മധുരം നുണഞ്ഞിരുന്നു…

ദേഹമെടുക്കാറായപ്പോൾ ഞാനും ശ്രീനിയും ചന്ദ്രേട്ടനും ശ്മാശനത്തിലെത്തി. തടികൊണ്ടുള്ള മഞ്ചത്തിൽ കിടന്ന ചേച്ചിയ്ക്കു ചുറ്റും തലയിൽ വെച്ച കുടത്തിലിട്ട ദ്വാരത്തിൽ നിന്നും വെള്ളം വീണു നനഞ്ഞൊട്ടിയ വേഷവുമായി പ്രദക്ഷിണം വെയ്ക്കുന്ന പെണ്ണിനെക്കണ്ടപ്പോൾ വാ പൊളിഞ്ഞുപോയി. ചേച്ചിയുടെ അതേ രൂപം! മുന്നിലേക്കുന്തിയ കൊഴുത്ത മുലകളും, അരയിൽ നിന്നും വിടർന്നു പിന്നിലേക്ക് തള്ളിയ ചുഴിവിരിഞ്ഞ കൊഴുത്ത ചന്തിക്കുടങ്ങളും, അതേ മൂക്കും, അതേ കണ്ണുകളും, അതേ ചുണ്ടുകളും! തരിച്ചു നിന്നുപോയി! വ്യത്യാസങ്ങളില്ലേ? വയർ ഒട്ടും ചാടിയതല്ല, ഇടുപ്പിലെ മടക്കുകൾ അത്ര മാംസളമല്ല, മുടി കഴുത്തുവരേയുള്ളൂ…

വട്ടം വെച്ചുകഴിഞ്ഞ് ദേഹമെടുക്കാൻ നേരം ആ കണ്ണുകളാരെയോ തിരഞ്ഞു. എന്നിലെത്തിയപ്പോൾ നിന്നു. നേരിയ, ചേച്ചിയുടെ കുസൃതി നിറഞ്ഞ പുഞ്ചിരി! അവളെന്നെ കൈകാട്ടി വിളിച്ചു.

ഒരു തലയ്ക്ക് നീ പിടിക്ക്. ഞാനും അവളും മുന്നിലും, ബാക്കിയുള്ളവർ വശങ്ങളിലും പിന്നിലും പിടിച്ച് ഞങ്ങളാ ശരീരം വൈദ്യുതശ്മശാനത്തിലെ ചൂളയിലേക്കു വെച്ചു… ഒരാളിക്കത്തൽ… വാതിലടഞ്ഞു…

നീ ഒരാഴ്ചയെങ്കിലും കാണുമോ? അവൾ സ്വരം താഴ്ത്തി ചോദിച്ചു. ഉം.. രണ്ടാഴ്ച… ഞാനും മന്ത്രിച്ചു.. ഞാൻ വിളിച്ചോളാം. അവൾ പോയി.

തിരിച്ചു നാട്ടിലേക്ക് പോയി. ഞാൻ താമസിച്ചിരുന്ന വീടു വാങ്ങിയിരുന്നു. അപ്പുവേട്ടൻ ഇപ്പോഴവിടെയാണ്. കുറച്ചു ദിവസം അധികമൊന്നും ചെയ്യാതെ ശ്രീനിയുടെ കൂടെ കറങ്ങി.. ഹേമയുമുണ്ടായിരുന്നു. വർഷങ്ങളുടെ വേറിട്ട അനുഭവം.. പതുക്കെ ഞാനവരുടെ പ്രശ്നങ്ങളിൽ മുഴുകി. സത്യത്തിൽ ഒരാഴ്ച പോയതറിഞ്ഞില്ല. നാട്ടിലെ പുഴുക്കവും, കണ്ടുമുട്ടുന്നവരുടെ ചിന്താഗതിയും..ഭക്ഷണവും.. വർഷങ്ങൾക്കു ശേഷം ഞാൻ നന്നായി ഉറങ്ങിത്തുടങ്ങി. പഴയ തെരുവുകളിൽ നടക്കുമ്പോൾ… പണ്ടോടാൻ പോയിരുന്ന ഗ്രൗണ്ടിൽ പിന്നെയും ജോഗു ചെയ്തപ്പോൾ… വർഷങ്ങൾ കൊഴിഞ്ഞുവീണു… ചേച്ചിയെന്നും സ്വപ്നങ്ങളിൽ വന്നു. എന്നെ ചേർത്തുപിടിച്ചു.. ശാന്തമായ ഉറക്കത്തിലേക്കു നയിച്ചു.

ഹലോ.. രഘൂ…

കാലത്തേ അപ്പുവേട്ടൻ നീട്ടുന്ന ഒരു ചായപോലും അകത്താക്കാതെ പാതി ബോധത്തിൽ ഞാൻ മൊബൈലിലേക്കെന്തോ മുനങ്ങി….

എണീക്കടാ ചെക്കാ! എന്റെ രോമങ്ങളെഴുന്നു. … പരിചയമുള്ള സ്വരം….

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

132 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.

  2. Superb story bro❤

  3. super bro super

  4. പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂

    1. ? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…

Leave a Reply

Your email address will not be published. Required fields are marked *