ഒരു കമ്പികഥ [TGA] [Extended] 121

വെറ്റിവെലിക്കു ചുട്ടതും അങ്ങോട്ടും ഇങ്ങോട്ടും രണ്ടു റൗണ്ട് മാർച്ച് ചെയ്തു. അകത്തെക്കു വലിഞ്ഞു നോക്കി. പുറത്ത് ആരെയും കാണാൻ ഇല്ല.

ഇതിപ്പോ എങ്ങിനെയാ…. ? .

ചേച്ചീന്ന്… യെന്നു നീട്ടി വിളിച്ചാലൊ?- (വേണ്ട നാട്ടുകാര് മൈരൻമാര് ഇവിടെ എവിടെലും കാണും. )

പാലോണ്ടോ ചേച്ചിന്ന് വിളിച്ച് ചോദിക്കാം! ( വേണ്ട അകത്ത് വേറെ ആരെങ്കിലും പാലെടുക്കുവാണെങ്കിലോ?)

കല്ലെടുത്തെറിയാം? ( ഇനി അവിടെ ആരും ഇല്ലെങ്കിലോ?’ അല്ലേ തന്നെ സന്ധ്യക്ക് ഏതെങ്കിലും നാറി കളി ചോദിച്ചു ചെല്ല്മെന്ന് അവര് ഗണിച്ചെടുക്കുമോ?)

അങ്ങനെ വേലിക്കു മുന്നിൽ നിന്നു തല ചൊറിയുകയാണ് യൂത്തൻ ഫൈസൂ. ഇനി ഇതു തന്നെയാണോ സ്ഥലം? ഇവനെതാ ഈ ഉദ്ധണ്ടൻ എന്ന മട്ടിൽ ഫൈസലിനെ നോക്കിയിട്ട് തിണ്ണയിലിരുന്ന പൂച്ച അകത്തെക്കു കേറിപ്പോയി. കരിം പൂച്ച -ശകുനക്കേടണല്ലോ പടച്ചോനെ !

”യാര്, എന്ന വേണം?” നീർ കാക്കയുടെ പോസിൽ അകത്തെക്കു നോക്കി നിന്നിരുന്ന ഫൈസലിൻ്റെ പിന്നിൽ പെട്ടോന്നോരു ചീറൽ .

” എൻ്റെമ്മോ ” ഫൈസൽ ഉഷയുടെ വേലി ചവിട്ടി പറിച്ചു കൊണ്ട് മുറ്റത്തെക്ക് ഹൈജമ്പ് ചെയ്തു. തൊട്ടപ്പുറത്ത് ഫാമിലി പ്ലാനിങ്ങിലായിരുന്ന പൂവനും പിടയും ജീവനും കൊണ്ട് പുരപ്പുറത്തെക്കു ചാടിക്കയറി.

“യാരടാ നീ? ” ചവിട്ടു കൊണ്ടു വീണ നെയ്മറെപ്പോലെ ശവാസനത്തിൽ കിടക്കുന്ന ഫൈസലിനെ നോക്കി ഉഷ ചോദ്യം ആവർത്തിച്ചു.

അവൻ തല പൊന്തിച്ചു. കൈയ്യും കാലുറമാക്കെ പോറി ചോര പൊടിയുന്നുണ്ട്. നീറുന്നു. അവൻ എഴുന്നേറ്റിരുന്നു തല തടവി. മുന്നിൽ ഒരു പെൺ രൂപം. തലയിലെന്തോ ഉണ്ടല്ലോ . ഓ.. ഒരു കുട്ടയാണ്. . ബ്ലൗസും കൈലിയുമാണ് വേഷം. ഒരു തോർത്തു കൊണ്ട് മാറ് മറക്കാമായിരുന്നു. ഒരൽപം തടിച്ച പ്രകൃതം. വലതു കൈയ്യിലൊരു കത്തി. ഫൈസൽ ചവിട്ടി പൊളിച്ചിട്ട വേലി മറികടന്ന് അവൾ അവൻ്റെ അടുത്തേക്കു വന്നു. അവൻ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി. ഇനിയവൾ കത്തിയെങ്ങാനും എടുത്ത് കാച്ചിയാലോ?

The Author

5 Comments

Add a Comment
  1. സാവിത്രി

    മാഷെ ‘കഞ്ഞി വെയ്പ്പ്’ വായിച്ച് അന്നേ ഒരു ഫാനായവളാ ഈയുള്ളവൾ. ആനാൽ മാഷിൻ്റെ എന്ത കത ആനാലും എനക്ക് ഇനിപ്പ്

  2. വല്മീകി

    ഡേയ് ഡി ഡി ടീ ..എന്തമാതിരി കതയെടാ ഇത്. അൾട്രാ മോഡേൺ അവലും കഞ്ഞീം. ഒന്നാന്തരം ഉരുക്കിയൊഴിച്ച കൊഴുത്ത ഭാഷ. പേപ്പറും കത്രികയും തോൽക്കുന്ന ചടുലത. അവസാനത്തെ ചാരുലത.

    നാട്ടിലെ കുരീക്കാടി ഗൗരീടെ കൊട്ടാരം വീടും വയലിറമ്പിലെ കൈത്തോടിൻ്റെ കരയിൽ ഓലമേഞ്ഞ് അന്തസ്സോടെ ഒറ്റയ്ക്ക് നിന്നിരുന്നു. മകൾ ഓമന രാജകുമാരിയുമായി ഗൗരി ആ ഇരട്ട മുറി വീട്ടിൽ രാജ്ഞിയായി പായ വിരിച്ച് കാത്തിരുന്നു, കന്നി അയ്യപ്പന്മാർക്ക് ഇരുമുടി കെട്ടാനും ഗുരുസ്വാമിമാർക്ക് തെളിഞ്ഞ വാറ്റിനൊപ്പം ശിവമൂലി തെറുത്ത് കൊടുക്കാനും.
    പാലച്ചോട്ടിലെ തോട്ടിൽ ഇപ്പൊഴുമുണ്ടോ ആ തെഴുത്ത യക്ഷി

    1. ആരെ …. വാഹ് …..

  3. ഉണ്ണിക്കുട്ടൻ

    എഴുത്തിനു ഒരു ഭംഗിയുണ്ട്, തുടരുക ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു!

Leave a Reply

Your email address will not be published. Required fields are marked *