ഒറ്റപ്പെട്ടവളെ സ്നേഹിച്ച ചതിയൻ [വാത്സ്യായനൻ] 157

“എനിക്ക് തോന്നിയാരുന്നു.” നൊമ്പരത്തിൽ കുതിർന്ന ഒരു പുഞ്ചിരിയോടെ ലിൻഡ പറഞ്ഞു.

എനിക്ക് ഒരവസരം കൂടി തരൂ എന്ന് നിഖിലിന് പറയണമെന്നുണ്ടായിരുന്നു. ഇനി ഞാൻ നിന്നെ നോവിക്കില്ല എന്നും. പക്ഷേ പശ്ചാത്താപം അവനെ അതിന് അനുവദിച്ചില്ല. ലിൻഡ നടന്നകലുന്നത് വേദനയോടെ നോക്കിക്കൊണ്ട് അവൻ നിശ്ചലനായി നിന്നു.

ആ ഒരാഴ്ച പിന്നെ അവർ തമ്മിൽ സംസാരിച്ചില്ല. അടുത്ത തിങ്കളാഴ്ച ഒരു അദ്ഭുതം സംഭവിച്ചു. ലിൻഡ ഒന്നും സംഭവിക്കാത്തതു പോലെ നിഖിലിനോട് ആ സംഭവത്തിനു മുൻപ് എങ്ങനെയായിരുന്നോ അങ്ങനെ ഇടപഴകാൻ തുടങ്ങി. അത് നിഖിലിന് ഒരേ സമയം സന്തോഷവും അദ്ഭുതവും സമ്മാനിച്ചു. അല്ലെങ്കിലും ഈ പെണ്ണുങ്ങളുടെ സ്വഭാവം മനസ്സിലാക്കാൻ വലിയ പ്രയാസം തന്നെ — അവൻ ഉറപ്പിച്ചു.

വാസ്തവത്തിൽ ആ ഒരാഴ്ചക്കാലം മുഴുവൻ ലിൻഡയുടെ മനസ്സിൽ ഒരു വടംവലി നടക്കുകയായിരുന്നു. നിഖിൽ ദുരുദ്ദേശ്യം മനസ്സിൽ വെച്ച് തന്നോട് അടുപ്പം സ്ഥാപിച്ചതും മോശമായി പെരുമാറിയതും ഒരു വശത്ത്. അവൻ്റെ സൗഹൃദവും പശ്ചാത്താപവും മറുവശത്ത്. ഒടുവിൽ തനിക്ക് അവനില്ലാതെ പറ്റില്ല എന്ന് അവൾ തിരിച്ചറിഞ്ഞു. അവളുടെ മനസ്സിൽ ഒരായിരം ചിന്തകളുടെ കൊടുങ്കാറ്റു വീശി. ഒരു പക്ഷേ എല്ലാ ആണുങ്ങളും ഇങ്ങനെ തന്നെ ആയിരിക്കും. അവനു വേണ്ടത് സെക്സ് ആണെങ്കിൽ തനിക്ക് അത് കൊടുത്തു കൂടേ? മണ്ണിൽ വെച്ചാൽ പുഴുവരിച്ച് പോകുന്ന ശരീരമല്ലേ? ഛെ! ഭ്രാന്ത്! ഒരിക്കലുമില്ല. കണ്ണിൽ കണ്ടവന്മാരുടെ ഒക്കെ കൂടെ ശരീരം പങ്കിടുന്ന പിഴച്ചവളല്ല താൻ. ഒരിക്കലും ആകുകയുമില്ല. മേലിൽ അവൻ അതിരു കടക്കുകയില്ലായിരിക്കും എന്ന് അവൾ സ്വയം സമാധാനിപ്പിച്ചു. അങ്ങനെയാണ് തത്കാലത്തേക്ക് എങ്കിലും അവർക്കിടയിൽ കാര്യങ്ങൾ പഴയപടി ആയിത്തീർന്നത്.

ദിവസങ്ങൾ കടന്നു പോകെ അവർക്കിടയിലെ സ്നേഹബന്ധം കൂടുതൽ ദൃഢമാവുകയായിരുന്നു. ലിൻഡയുടെ ശരീരത്തിനു പകരം അവളുടെ വ്യക്തിത്വത്തെ സ്നേഹിക്കാൻ നിഖിൽ പഠിച്ചു. അവൻ്റെ തെറ്റിനെ ഒരു നിമിഷത്തെ അറിവില്ലായ്മയായി കരുതി മറക്കാൻ ലിൻഡയും.

അങ്ങനെയിരിക്കെ ഒരു ശനിയാഴ്ച. അവധിദിനങ്ങളിൽ സാധാരണയായി വെറുതെ സംസാരിച്ചിരിക്കാനും ക്യാംപസിൽ ചുറ്റി നടക്കാനും ഒക്കെയായി സുഹൃത്തുക്കളും കമിതാക്കളും മറ്റും കോളജിൽ വരാറുണ്ടല്ലോ. അങ്ങനെ വന്നതായിരുന്നു ലിൻഡയും നിഖിലും. ആളൊഴിഞ്ഞ ഒരു ക്ലാസ്റൂമിൽ ഇരുന്ന് അടുത്തയിടെ റിലീസ് ആയ ഒരു സൂപ്പർഹിറ്റ് ചലച്ചിത്രത്തിനെപ്പറ്റി അവർ ചർച്ച ചെയ്യുന്നതിനിടെ തുടങ്ങിയ ചാറ്റൽമഴ കാണെക്കാണെ പെരുമഴയായി വളർന്നു. മഴയുടെയും കാറ്റിൻ്റെയും ഇരമ്പവും ഇരുട്ടും ഇടിമുഴക്കങ്ങളും എല്ലാം ചേർന്ന് സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തിൻ്റെ വന്യത ആസ്വദിച്ചുകൊണ്ട് ക്ലാസ്റൂമിൻ്റെ സുരക്ഷിതത്വത്തിൽ അവർ ഒരു ബെഞ്ചിൽ അടുത്തടുത്ത് ഇരിക്കുകയായിരുന്നു.

The Author

വാത്സ്യായനൻ

പണ്ടേ വഴിപിഴച്ചവൻ. ഇൻസെസ്റ്റ് ഭാവനകളാണ് എഴുതുന്നതിൽ ഏറെയും. ബ്രദർ/സിസ്റ്റർ, സിസ്റ്റർ/സിസ്റ്റർ, ഫാദർ/ഡോട്ടർ പെയറിങ്സ് ഇഷ്ടം. മദർ/സൺ ഐറ്റം അങ്ങനെ എടുക്കാറില്ല; സദാചാരമൊന്നുമല്ല കേട്ടോ. മറ്റു ചില കാരണങ്ങൾ നിമിത്തം. പിന്നെ ഇഷ്ടം ലെസ്ബിയൻ, ബോഡി സ്വാപ്, ഫ്യൂറ്റനറി (futanari), യക്ഷി, തുടങ്ങിയ തീമുകളോടാണ്. സെക്സിനെക്കാൾ അതിലേക്കെത്തുന്ന സന്ദർഭങ്ങളുടേയും സംഭാഷണങ്ങളുടേയും പടിപടിയായുള്ള ആ എസ്കലേഷൻ ആണ് എനിക്ക് വായിക്കാനിഷ്ടം; അപ്പോഴാണല്ലോ കഥയിലെ ലൈംഗികത കൂടുതൽ ആസ്വാദ്യകരമാകുന്നത്. അതുകൊണ്ട് ഞാൻ എഴുതുന്ന കഥകളിലും ബിൽഡ്അപ് കൂടുതലായിരിക്കും. അവസാനഭാഗത്തേ സെക്സ് ഉണ്ടാകൂ. മാത്രമല്ല ഒരു കഥ എഴുതിക്കഴിഞ്ഞാൽ പിന്നെ അതിന് നെക്സ്റ്റ് പാർട്ട് എഴുതുന്ന പതിവില്ല. കാരണം ബിൽഡ്അപ് ഓൾറെഡി കഴിഞ്ഞല്ലോ അതു തന്നെ. എനിവേയ്സ്. വായിക്കൂ. വാണമടിക്കൂ/വിരലിടൂ. വരിക്കാരാകൂ. ഇവിടെ എഴുതുന്ന കഥകളെക്കുറിച്ച് കൂടുതൽ എൻ്റെ ബ്ലോഗിൽ വായിക്കാം.

6 Comments

Add a Comment
  1. ?✍️ലോഹിതൻ

    നന്നായിട്ടുണ്ട് ബ്രോ.. തുടരുക…?

    1. വാത്സ്യായനൻ

      Thanks ?

  2. ഏകലവ്യൻ

    “Fook ലിൻഡ!?”

    1. വാത്സ്യായനൻ

      ?

  3. കൊള്ളാം bro നന്നായിരുന്നു… ? ബാക്കി തുടർന്ന് എഴുതാൻ ശ്രെമിക്കുക..

    1. വാത്സ്യായനൻ

      ?

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law