പ്രണയിക്കാനൊരു സ്ത്രീ [ഋഷി] 142

ഒരു വയസ്സൻ കടുവ! വേണ്ട! ചിലപ്പോൾ കടിച്ചു തിന്നു കളയും! ധപ്പ്! ധപ്പ്! ധപ്പ്! പാദങ്ങൾ സിമൻ്റിലും ടാറിലും താളത്തോടെ പതിക്കുന്നതിനൊപ്പം… ശ്വാസമെടുക്കുന്നതിൻ്റെ ആരോഹണാവരോഹണത്തോടൊപ്പം പല വേറിട്ട പ്ലാനുകളും മനസ്സിലൂടെ മിന്നിമാഞ്ഞു… ഒന്നുമങ്ങ് ശരിയാവുന്നില്ല!

സ്ഥിരം ചെയ്യുന്ന കാര്യം! പ്രേമേച്ചിതന്ന ഇലക്ട്രിക്ക് ഷേവർ അലസമായി കവിളുകളിലൂടെയോടിക്കുന്നത്… അതും രണ്ടു ദിവസമായി ചെയ്യുന്നില്ല! ദിയേം കിരണും ഒരാഴ്ച്ചത്തെ ട്രിപ്പിലാണ്. രാഹുൽ മോർണിങ് കോഫിക്കൊപ്പം മൊബൈലിൽ അവളയച്ച ഫോട്ടോകളിലൂടെ അലസമായി കണ്ണോടിച്ചു. പിന്നെ എണീറ്റൊരു കാക്കക്കുളീം കഴിച്ച് ലാപ്പും നോട്ടുകളുമെടുത്ത് ലാംബീൽ കേറി ലൈബ്രറീലേക്കു വിട്ടു. മനസ്സുണ്ടായിട്ടല്ല. എന്നാലും ഒരു ബ്രേക്കു വേണ്ടെന്നു വെച്ചു.

വ്യാഴാഴ്ച്ചയായിരുന്നു. പതിവു ഡെസ്കിൽ ചെന്നിരുന്നു. സമയം എട്ടര. രാഹുലിനെ ലീലാവതിട്ടീച്ചർ വിളിച്ചിരുന്നു. ചില നിർദ്ദേശങ്ങൾ തന്നു. അന്നെന്താണെന്നറിയില്ല… ടീച്ചർ പകർന്നു തന്ന ഉത്തരവാദിത്തമാവാം. അവൻ രണ്ടുമണിക്കൂർ മരിച്ചു പണിയെടുത്തു.

ആ ഗന്ധമാണ് പതിവുപോലെ ആദ്യമായി ഇന്ദ്രിയങ്ങളറിഞ്ഞത്. മുഖമുയർത്താൻ അവന് ഭയമായിരുന്നു! ഉൽക്കടമായ ആഗ്രഹം മനസ്സിനെ കുരങ്ങുകളിപ്പിക്കയാണോ? വിരലുകൾ കുറ്റിത്താടി വളർന്ന കവിളിൽ തലോടുന്നോ! മേലാസകലം പൊട്ടിത്തരിച്ചു! ഇത്രേമങ്ങ് പഠിക്കണ്ട കേട്ടോ! ഒരു ബ്രേക്കാവാം! അമർത്തിയ ചിരി! അല്ല! ഇതു സ്വപ്നമല്ല!

മുഖമുയർത്തിയപ്പോൾ കനത്ത മുടിയിഴകൾ താലോലിക്കുന്ന സുന്ദരമുഖം! ഇന്ന് നെറ്റിത്തിങ്കളിൽ ചാർത്തിയ ചന്ദനക്കുറി അവരെ കൂടുതൽ മനോഹരിയാക്കി. മഞ്ഞു തുള്ളികൾ ആലിംഗനം ചെയ്യുന്ന തുമ്പപ്പൂക്കളെപ്പോലെ!

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

Leave a Reply

Your email address will not be published. Required fields are marked *