യമുനേച്ചി… അവൻ മെല്ലെ വിളിച്ചു… ആ വിരലുകൾ തുടയിലെ പേശികളിൽ മെല്ലെത്തിരുമ്മുമ്പോൾ… ആഹ്… വിരലുകൾക്കെന്തു ചൂടാണ്… മാർദ്ദവമാണ്!
ഇന്ന് കേരളാ ഡേയൊന്നുമല്ലല്ലോ? രാഹുൽ യമുനയുടെ നാടൻ വേഷത്തിൽ കണ്ണോടിച്ചു.
പോടാ ചെക്കാ! അവളവൻ്റെ മേൽക്കയിൽ ഒരടി കൊടുത്തു.
അപ്പഴേക്കും ആവി പറക്കുന്ന ചായക്കപ്പുകളും ഉപ്പു പരലുകൾ പതിഞ്ഞ ചെറിയ ബിസ്ക്കറ്റുകളുമെത്തി. രണ്ടുപേരും ചാഞ്ഞിരുന്ന് ചായ മൊത്തി…. ചിന്തകളിലലിഞ്ഞുകൊണ്ട്…
വാവേ! ലീലച്ചേച്ചി ഒരു മാസം മുന്നേ മെസേജു ചെയ്തപ്പോൾ ഇന്നിവിടെ ഇവനോടൊപ്പം… അവളുടെ മനസ്സ് പിന്നിലേക്കോടി.
പിന്നെ ലീലേച്ചിയെക്കാണാൻ രാധികേം കൊണ്ടു ചെന്ന ദിവസം…
എടീ വാവേ! നിനക്കൊരു കഥാപാത്രത്തെ പരിചയപ്പെടുത്താം. ലീലേച്ചി ചിരിച്ചുകൊണ്ടു പറഞ്ഞപ്പോൾ ആദ്യം തോന്നിയത് സ്നേഹപൂർവ്വം ഒഴിഞ്ഞുമാറാനാണ്. അപ്പഴാണ് രാധിക ഇടപെട്ടത്.
ലീലാൻ്റീ! പ്ലീസ്. ഈ അമ്മ പഴയ കാമുകൻ്റെ വാചകോം കേട്ട് ചുമ്മാ ജീവിതം പാഴാക്കുവാണേ! ഈ ബോറു ലൈബ്രേറിയൻ്റെ ജീവിതത്തില് എന്തേലുമൊരു വെറൈറ്റി വേണ്ടായോ! ഇരുപത്തഞ്ചുകാരിപ്പെണ്ണ്! തൻ്റെ കൊച്ചുമോൻ ബിജോയുടെയമ്മ!
എൻ്റെ ലീലേച്ചീ! ഇവളെൻ്റെ മോളല്ല! അമ്മയാണിപ്പം! താൻ രാധൂനെ വാരിപ്പുണർന്നപ്പോൾ ലീലേച്ചീം ഒപ്പം അമ്മേം മോളേം കെട്ടിപ്പുണർന്ന ദിവസം ഓർമ്മിച്ചു പോയി.
ഓഫീസിൻ്റെ വാതിൽക്കൽ നിന്നും പേപ്പറുകളും, ലാപ്പ്ടോപ്പും, റെഫറൻസ് പുസ്തകങ്ങളും അമ്മാനമാടാൻ ശ്രമിച്ചു ദയനീയമായി പരാജയപ്പെടുന്ന ഉയരമുള്ള ചെക്കനെ നോക്കിയപ്പോൾ ആദ്യം ചിരിയാണ് വന്നത്. രണ്ടു ദിവസം അവനറിയാതെ സ്വന്തം ജോലിക്കിടയിൽ ശ്രദ്ധിച്ചിരുന്നു. മെലിഞ്ഞു നീണ്ട ഇരുപത്തിരണ്ടുകാരൻ. ഇവൻ്റെ ബാർബറാരാണാവോ! ചുരുണ്ട മുടിയിഴകളാകെ നെറ്റിയിലേക്കു വീണു കിടക്കുന്നു! അവനതാ ഏതൊക്കെയോ ജേർണലുകൾ റെഫർ ചെയ്യാൻ ശ്രമിക്കുന്നു!
