താങ്ക്സ് മോനേ! അവളലിഞ്ഞുപോയി.
യമുനേച്ചി! തൻ്റെ കൈകളിൽ! അവനുമൊന്നു വിറച്ചു! മനസ്സറിയാതെ ആ ഇടുപ്പിലെ കൊഴുപ്പിലൊന്നു ഞെരിച്ചുപോയി. പിന്നെ ചേച്ചിയെ നേരേ നിർത്തിയപ്പോൾ ആ തടിച്ച ചന്തിയിലൊന്നു തഴുകിയോ? പരവേശത്തിൽ ഒന്നുമങ്ങ് തിരിഞ്ഞില്ല!
രാഹുലിന് ഉള്ളിലെ ഏകാഗ്രത ശരിക്കും വായനയിലേക്കും മനനത്തിലേക്കും തിരിച്ചു വിടാൻ കഴിഞ്ഞു. ചേച്ചി പകർന്നു നൽകിയ ഊർജ്ജം… സമയം പോയതറിഞ്ഞില്ല… വൈകുന്നേരം ആറുമണിക്ക് ലാപ്പ്ടോപ്പടച്ചപ്പോൾ എന്തോ മുഴുമിച്ച തോന്നലായിരുന്നു. അഞ്ചിന് യമുനേച്ചി വിടവാങ്ങിയിരുന്നു, മൊബൈൽ നമ്പറുകളും ഷെയർ ചെയ്തുകൊണ്ട്.
യമുന ഓട്ടോയിലിരിക്കുമ്പോഴാണ് ഗോപേട്ടൻ്റെ മെസേജ് വന്നത്. വീട്ടിലെത്തിയപ്പോൾ അടുത്ത മെസേജ്. നിന്നെ കാണണം വാവേ. വീട്ടിലെത്തുമ്പോൾ പ്ലീസ് വിളിക്കണേ. അവളൊരു മറുപടി മെസേജിട്ടു.
തന്നെ ഒരുപാധിയുമില്ലാതെ കല്ല്യാണം കഴിച്ച് സ്നേഹിച്ച ജയേട്ടൻ… പാവം… തന്നെ വിട്ടുപോയതിൽപ്പിന്നെ രണ്ടു ബെഡ്റൂമും ഹോളും അടുക്കളയും വിശാലമായ വരാന്തയുമുള്ള വീട്ടിൽ താനും രാധൂം മാത്രായിരുന്നു. അവളും കെട്ടിപ്പോയതീപ്പിന്നെ ഈ വീട് തന്നെ വിഴുങ്ങാൻ വരുന്നപോലെ തോന്നീട്ടുണ്ട്. ആകെ ഒരാശ്വാസം ഗോപേട്ടനാണ്…
യമുന ഒന്നു മേൽക്കഴുകിയിട്ട് വേഷം മാറി. ഇളം പൂക്കളുളള മാക്സിയണിഞ്ഞു. ചായ കൂട്ടി. ഒരു പോട്ട് ചായയുണ്ടാക്കി. അവൾക്കറിയാം. ശ്രീമാൻ ഗോപകുമാർ തീർച്ചയായും ഹാജർ വെക്കുമെന്ന്.
കറുത്ത ഹോണ്ട സിവിക്ക് തിരിഞ്ഞോടി പോർച്ചിൽ വന്നു നിന്നു. വണ്ടിയിൽ നിന്നുമിറങ്ങിയ തന്നേക്കാൾ ഇത്തിരി മാത്രം ഉയരമുള്ള, വെളുത്തു മെലിഞ്ഞ, കഷണ്ടികയറിയ മദ്ധ്യവയസ്കൻ… സ്ഥിരം വെള്ള ഹാഫ് കൈ ഷർട്ടും കാക്കി പാൻ്റും. ഭരണത്തിൻ്റെ സിരാകൂടമായ സെക്രട്ടേറിയേറ്റിലെ ജോയിൻ്റ് സെക്രട്ടറി. ഐഏഎസ്. തൻ്റെ മുറച്ചെറുക്കൻ…. പിന്നെ…പിന്നെ.. പഴയ കാമുകൻ.
